Connect with us

Video Stories

‘വോവെയ്'(Huawei); വ്യാപാര യുദ്ധത്തിന്റെ ഇര

Published

on

വ്യാപാര യുദ്ധം, ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ കെട്ടുപിണഞ്ഞതാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വോവെയ്‌(Huawei)ക്കെതിരെയുള്ള അമേരിക്ക നീക്കങ്ങള്‍. കുറച്ച് മാസങ്ങളായി അമേരിക്കയുമായി വോവെയ് യുദ്ധത്തിലാണെന്ന് തന്നെ പറയാം. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍സൂ കാനഡയുടെ കസ്റ്റഡിയിലാണിപ്പോള്‍. അമേരിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ദേശപ്രാകരമാണ് അവരെ കാനഡ അറസ്റ്റ് ചെയ്തത്.

ബിസിനസ് ആവശ്യാര്‍ത്ഥം മെക്‌സിക്കോയിലേക്ക് പുറപ്പെട്ട മെങ് വാന്‍സു യാത്രാമധ്യേ കാനഡയിലെ വാന്‍കുവറില്‍ ഇറങ്ങുകയായിരുന്നു. വിമാനത്താവളത്തില്‍ അടുത്ത വിമാനത്തിന് കാത്തിരിക്കുമ്പോഴാണ് കാനേഡയന്‍ സംഘമെത്തി അവരെ അറസ്റ്റ് ചെയ്തത്. അമേരിക്കയുടെ അറസ്റ്റ് വാറന്റ് കാട്ടിക്കൊടുക്കുകയും ചെയ്തു. അമേരിക്കക്ക് കൈമാറുന്നതിനെതിരെ കാനഡയില്‍ നിയമപോരാട്ടം നടത്തുകയാണ് അവരിപ്പോള്‍. അമേരിക്കയുടെ ഉപരോധങ്ങള്‍ ലംഘിച്ച് ഇറാനുമായി വ്യാപാര പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് മെങിനെതിരെ യു.എസ് ഉന്നയിക്കുന്ന ആരോപണം. അതൊരു കാരണം മാത്രമാണ്. അതിലുപരി യു.എസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

സമീപ കാലത്ത് അമേരിക്കയിലെ ആപ്പിളിനെ കടത്തിവെട്ടിയാണ് വോവെയ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ മേഖലയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ദക്ഷിണ കൊറിയയുടെ സാംസങ്ങിനെ കടത്തിവെട്ടി ഒന്നാം സ്ഥാനത്ത് എത്താനും വോവെയ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
“ആപ്പിളിനെ വെട്ടിനുറുക്കുന്നതാണ് വോവെയ്യുടെ ലോഗോ എന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്” എന്ന ട്രോളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കമ്പനിയുടെ സ്ഥാപകനായ റെന്‍ സെങ്‌ഫെയുടെ മകളായ മെങാണ് വോവെയ്‌യുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അത്തരമൊരു ഘട്ടത്തില്‍ വാവെയ് കമ്പനിയെ പിടിച്ചുകെട്ടാന്‍ ഭാവിയില്‍ മേധാവിയാകാന്‍ സാധ്യതയുള്ള മെങിനെ അറസ്റ്റ് ചെയ്യുകയായിരുന്നു അമേരിക്കയുടെ മുന്നിലുള്ള വഴി.

ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധങ്ങള്‍ മറികടന്ന് യു.എസ് ടെലികോം ഉല്‍പന്ന ഘടകങ്ങള്‍ ഇറാന് വിറ്റുവെന്നാണ് മെങിനെതിരെ അമേരിക്ക ചുമത്തിയിരിക്കുന്ന കേസ്. ഇറാനെതിരെയുള്ള ഉപരോധത്തിന്റെ പേരില്‍ ഒരു വിദേശ കമ്പനി മേധാവിയെ യു.എസ് അറസ്റ്റ് ചെയ്യുന്നത് ആദ്യമാണ്. അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന വാവെയ് കമ്പനിയെ തടഞ്ഞുനിര്‍ത്താന്‍ ഇറാനെതിരെയുള്ള ഉപരോധം മറയാക്കിയെന്ന് മാത്രം. ചൈനീസ് ഭരണകൂടത്തിന്റെ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് വോവെയ് ഒത്താശ ചെയ്തുകൊടുക്കുന്നുവന്ന് അമേരിക്ക പാശ്ചാത്യ രാജ്യങ്ങളില്‍ സജീവമായി പ്രചരിപ്പിക്കുന്നുമുണ്ട്. വോവെയ് വില്‍ക്കുന്ന ഉപകരണങ്ങളിലെല്ലാം രഹസ്യനിരീക്ഷണത്തിനുള്ള സംവിധങ്ങള്‍ ഉണ്ടെന്നാണ് യു.എസ് ആരോപിക്കുന്നത്. മെങിന്റെ അറസ്റ്റിന് പ്രതികാരമായി കാനഡയുടെ ചില പ്രമുഖരെ ചൈനയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് നല്‍കിയ ഉപരോധ ഇളവിന്റെ അടിസ്ഥാനത്തിലാണ് മെങിന്റെ കമ്പനി ഇറാനുമായി വ്യാപാരം നടത്തിയത്. എന്നിട്ടും അതിന്റെ പേരില്‍ അവരെ അറസ്റ്റ് ചെയ്തതും വാവെയ്‌യെ കരിമ്പട്ടിക്കയില്‍ പെടുത്തിയതും രാഷ്ട്രീയത്തിനപ്പുറം സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂടിയാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.