Connect with us

main stories

ഫ്‌ളോറിഡ പിടിച്ച് ട്രംപ്; ഇനി കണ്ണുകള്‍ പെന്‍സില്‍വാനിയയിലേക്ക്

18 വോട്ടുകളുള്ള ഓഹിയോയിലും 38 വോട്ടുകളുള്ള ടെക്‌സാസിലും ട്രംപിന് വിജയിക്കാന്‍ ആയതാണ് പോരാട്ടം ഇഞ്ചോടിഞ്ചാക്കി മാറ്റിയത്.

Published

on

വാഷിങ്ടണ്‍: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ കണക്കുകള്‍ പ്രകാരം 238 ഇലക്ടോറല്‍ വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ലഭിച്ചിട്ടുള്ളത്. പ്രസിഡണ്ട് ട്രംപിന് 213 ഉം. 270 എന്ന മാന്ത്രിക സംഖ്യയിലേക്ക് ഇരുവര്‍ക്കും ഇനിയും ദൂരമേറെയുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ട്രംപിനെ തുണച്ചത് 29 ഇലക്ടോറല്‍ വോട്ടുകളുള്ള ഫ്‌ളോറിഡയാണ്. ഇവിടെ ജയിച്ചത് ട്രംപാണ്.

18 വോട്ടുകളുള്ള ഓഹിയോയിലും 38 വോട്ടുകളുള്ള ടെക്‌സാസിലും ട്രംപിന് വിജയിക്കാന്‍ ആയതാണ് പോരാട്ടം ഇഞ്ചോടിഞ്ചാക്കി മാറ്റിയത്.

270 എന്ന ഭൂരിപക്ഷ സംഖ്യയിലേക്ക് ഇനി ബൈഡന് എത്താന്‍ പെന്‍സില്‍വാനിയ, മിഷിഗന്‍ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം നടത്തേണ്ടി വരും. പരമ്പരാഗതമായി ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. അതു കൊണ്ടു തന്നെ ബൈഡന് ഈ സംസ്ഥാനങ്ങള്‍ ആശ്വാസം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പെന്‍സില്‍വാനിയയില്‍ 20 ഇലക്ടോറല്‍ വോട്ടുകളാണ് ഉള്ളത്. ഈ വോട്ടുകള്‍ക്കായി പ്രചാരണ കാലയളവില്‍ ബൈഡന്‍ 16 തവണയും ട്രംപ് 13 തവണയുമാണ് ഇവിടെയെത്തിയത്. 2016ല്‍ ട്രംപ് ഒരു ശതമാനത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്. അതിനു മുമ്പ് ആറു തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് ജയിച്ചത് ഡെമോക്രാറ്റുകളാണ്.

വാതുവയ്പ്പ് സൈറ്റുകള്‍ ബൈഡനൊപ്പം

യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ആഗോള വാതുവയപ്പ് വെബ്‌സൈറ്റുകള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനൊപ്പം. നേരത്തെ ട്രംപിന് വിജയം പ്രവചിച്ചിരുന്ന സൈറ്റുകള്‍ പോലും ഇപ്പോള്‍ ബൈഡനൊപ്പമാണ് നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ബ്രിട്ടീഷ് സൈറ്റായ സ്മാര്‍ക്കറ്റ്‌സ് എക്‌സ്‌ചേഞ്ച് 58 ശതമാനം സാധ്യതയാണ് ബൈഡന് നല്‍കുന്നത്. ഒരു ദിവസം മുമ്പ് 80 ശതമാനം സാധ്യതയാണ് സ്മാര്‍കറ്റ്‌സ് ട്രംപിന് നല്‍കിയിരുന്നത്. ന്യൂസിലാന്‍ഡ് ആസ്ഥാനമായ പ്രഡിക്ട്‌ഐടി 63 ശതമാനം ചാന്‍സാണ് ട്രംപിന്റെ എതിരാളിക്ക് നല്‍കുന്നത്.

വിസ്‌കോന്‍സിസ് സ്‌റ്റേറ്റിലെ മികച്ച ജയത്തിന് ശേഷമാണ് വാതുവയ്പ്പ് വിപണിയില്‍ ബൈഡന് പ്രിയമേറിയത്. ഇവിടെ തൊണ്ണൂറു ശതമാനവും വോട്ടെണ്ണിയപ്പോള്‍ 49.3 ശമതാനം വോട്ടുകള്‍ ബൈഡന് ലഭിച്ചു. 49 ശതമാനം വോട്ടുകള്‍ ട്രംപിനും.

ബ്രിട്ടീഷ് ബെറ്റിങ് എക്‌സ്‌ചേഞ്ചായ ബെറ്റ്‌ഫെയര്‍ ബൈഡന് 60 ശതമാനം വിജയസാധ്യതയാണ് കല്പിക്കുന്നത്.

അതിനിടെ, തെരഞ്ഞെടുപ്പില്‍ സ്വയം വിജയം പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നു. ഇഞ്ചോടിഞ്ച് പോരാട്ടം പോരാട്ടം തുടരുന്നതിനിടെ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇനി വോട്ടെണ്ണല്‍ തുടരുന്നത് തട്ടിപ്പിനെന്നു ട്രംപ് പറയുന്നു. തനിക്കെതിരെ ജയിക്കാന്‍ കഴിയില്ലെന്ന് ഡെമോക്രാറ്റുകള്‍ക്ക് അറിയാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിജയത്തിന്റെ പാതയിലാണ് താനെന്ന് ബൈഡന്‍ അവകാശപ്പെട്ടു. ഓരോ വോട്ടും എണ്ണുന്നതുവരെ കാത്തിരിക്കണമെന്നും ബൈഡന്‍ പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്റെ കണക്ക് പ്രകാരം 238 ഇടത്താണ് ബൈഡന്‍ മുമ്പിട്ടു നില്‍ക്കുന്നത്. ട്രംപ് 213 ഇടത്തും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.