Video Stories
ലോകകപ്പ് ചിത്രമായി
മോസ്‌ക്കോ: ഇത്തവണ ലോകകപ്പില്‍ മരണ ഗ്രൂപ്പില്ല…! അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ്് ഫിക്‌സ്ച്ചര്‍ നറുക്കെടുപ്പ് ഇന്നലെ രാത്രി പൂര്‍ത്തിയായപ്പോള്‍ വമ്പന്മാര്‍ക്കെല്ലാം താരതമ്യേന എളുപ്പമുള്ള ആദ്യ റൗണ്ട് മല്‍സരങ്ങള്‍. ഫിഫ റാങ്കിംഗിലെ മുന്‍നിരക്കാര്‍ ഒരേ ഗ്രൂപ്പില്‍ വന്നതുമില്ല. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ റഷ്യ ജൂണ്‍ 14ന് സഊദി അറേബ്യയുമായി കളിക്കും. മോസ്‌ക്കോയിലെ ലുഷിന്‍കി സ്‌റ്റേഡിത്തിലാണ് ഈ മല്‍സരം. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് ഗ്രൂപ്പ് എഫില്‍ പ്രതിയോഗികള്‍ മെക്‌സിക്കോയും സ്വീഡനും ദക്ഷിണ കൊറിയയും. ശക്തരായ ബ്രസീലാവട്ടെ ഗ്രൂപ്പ് ഇ യിലാണ്. സ്വിറ്റ്‌സര്‍ലാന്‍ഡ്, കോസ്റ്റാറിക്ക, സെര്‍ബിയ എന്നിവരാണ് അവരുടെ ആദ്യ റൗണ്ട് പ്രതിയോഗികള്‍. ലിയോ മെസിയുടെ അര്‍ജന്റീന ഗ്രൂപ്പ് ഡിയിലാണ്. ഐസ്‌ലാന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നിവരാണ് എതിരാളികള്‍. ആതിഥേയരായ റഷ്യക്ക് ഗ്രൂപ്പ് എ യില്‍ സഊദി അറേബ്യയും ഈജിപ്തും ഉറുഗ്വേയുമാണ് എതിരാളികള്‍. ഗ്രൂപ്പ് ബിയാണ് താരതമ്യേന കടുപ്പം. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും സെര്‍ജിയോ റാമോസിന്റെ സ്‌പെയിനും ഒരേ ഗ്രൂപ്പിലാണ്. രണ്ട് കരുത്തരും തമ്മിലുളള മുഖാമുഖം ജൂണ്‍ 15 നാണ്. സൂച്ചിയിലെ ഫിഷ് ഒളിംപിക് സ്‌റ്റേഡിയത്താണ് ഈ സൂപ്പര്‍ അങ്കം. ഗ്രൂപ്പ് സിയിലെ ആദ്യ മല്‍സരത്തില്‍ 16ന് ഫ്രാന്‍സ് ഓസ്‌ട്രേലിയയുമായി കളിക്കും. ഡിയില്‍ അര്‍ജന്റീനയുടെ ആദ്യ പ്രതിയോഗി ഐസ്‌ലാന്‍ഡാണ്. 16നാണ് ഈ മല്‍സരം. ഇയില്‍ കളിക്കുന്ന ബ്രസീല്‍ ആദ്യ മല്‍സരത്തില്‍ 17ന് സ്വിറ്റ്‌സര്‍ലാന്‍ഡിനെ നേരി
ടും. ചാമ്പ്യന്മാരായ ജര്‍മനിയുടെ ആദ്യ മല്‍സരം 17നാണ്. മെക്‌സിക്കോയാണ് എതിരാളികള്‍. ഫുട്‌ബോളിന്റെ തറവാട്ടുകാരായ ഇംഗ്ലണ്ടിന്റെ ആദ്യ പ്രതിയോഗി ടൂണിഷ്യയാണ്. മല്‍സരം 18ന്. 28ന് ആദ്യ റൗണ്ട് പൂര്‍ത്തിയാവും. ജൂണ്‍ 30 മുതലാണ് നോക്കൗട്ട് ആരംഭിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ജൂലൈ ആറിന് ആരംഭിക്കും. സെമി ഫൈനല്‍ വേദികള്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്ഗും മോസ്‌ക്കോയുമാണ്. ഫൈനല്‍ മല്‍സരം ജുലൈ 15ന് മോസ്‌ക്കോയില്‍ നടക്കും.
ക്രെംലിന്‍ കൊട്ടാരത്തിലായിരുന്നു നറുക്കെടുപ്പ്. ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയ 32 ടീമുകളുടെ പ്രതിനിധികള്‍, അതത് ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെയെല്ലാം സാന്നിദ്ധ്യം. കളിക്കളത്തിലെ ഇതിഹാസങ്ങളായ പെലെ, ഡിയാഗോ മറഡോണ, ഗോര്‍ഡന്‍സ് ബാങ്ക്‌സ്, റൊണാള്‍ഡോ തുടങ്ങിവര്‍ അതിഥികള്‍. ഇവരെ കൂടാതെ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുട്ടിനും ഫിഫയുടെ തലവന്‍ ജിയാനി ഇന്‍ഫാന്‍ഡിനോയും. ഇംഗ്ലണ്ടിന്റെ ലോകോത്തര മുന്‍നിരക്കാരന്‍ ഗാരി ലിനേക്കറായിരുന്നു ഫിക്‌സ്ച്ചര്‍ നറുക്കെടുപ്പിന്റെ അവതാരകന്‍. നാല് പോട്ടുകളിലായിരുന്നു ടീമുകളുടെ പേരുകള്‍. ഓരോ പാത്രത്തിലും എട്ട് ടീമുകള്‍. ആദ്യ പാത്രത്തില്‍ ആതിഥേയരായ റഷ്യക്ക് പുറമെ ജര്‍മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട്, ഫ്രാന്‍സ് എന്നിവര്‍. രണ്ടാം പാത്രത്തില്‍ സ്‌പെയിന്‍, പെറു, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇംഗ്ലണ്ട്, കൊളംബിയ, മെക്‌സിക്കോ, ഉറുഗ്വേ, ക്രൊയേഷ്യ എന്നിവര്‍. മൂന്നാം പാത്രത്തില്‍ ഡെന്മാര്‍ക്ക്, ഐസ്‌ലാന്‍ഡ്, കോസ്റ്റാറിക്ക, സ്വീഡന്‍, ടുണിഷ്യ, ഈജിപ്ത്, സെനഗല്‍, ഇറാന്‍ എന്നിവര്‍. നാലാം പാത്രത്തില്‍ സെര്‍ബിയ, നൈജീരിയ, ഓസ്‌ട്രേലിയ, ജപ്പാന്‍, മൊറോക്കോ, പനാമ, ദക്ഷിണ കൊറിയ, സഊദി അറേബ്യ ടീമുകള്‍ എന്നിങ്ങനെയായിരുന്നു നറുക്കെടുപ്പ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്‍
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ