Connect with us

Video Stories

ബോസ് വാ തുറക്കൂ

Published

on

1-സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍. ആമുഖങ്ങള്‍ വേണ്ടാത്ത താരം. 200 ടെസ്റ്റില്‍ നിന്ന് 15,921 റണ്‍സ്. 463 ഏകദിനങ്ങളില്‍ നിന്നായി 18,426 റണ്‍സ്. 310 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 25,346 റണ്‍സ്…! 2- സൗരവ് ഗാംഗുലി. ടെസ്റ്റില്‍ രാജ്യത്തിനായി കളിച്ചത് 113 തവണ. നേടിയത് 7212 റണ്‍സ്. 311 ഏകദിനങ്ങളില്‍ നിന്നായി 11,363 റണ്‍സ്. കളിച്ച ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ 254. നേടിയത് 15,687 റണ്‍സ്… 3 വി.വി.എസ് ലക്ഷ്മണ്‍. 134 ടെസ്റ്റുകളില്‍ നിന്നായി 8781 റണ്‍സ്. 86 ഏകദിനങ്ങളില്‍ നിന്നായി 2338 റണ്‍സ്. 267 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 19,730 റണ്‍സ്…! ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാര്‍ മാത്രമല്ല ഇവര്‍-ലോക ക്രിക്കറ്റിലെ മഹോന്നതര്‍. മൂന്ന് പേരും ചേര്‍ന്ന് കളിച്ചത് 2138 മല്‍സരങ്ങള്‍.
ഇനി രവിശാസ്ത്രി. ആകെ കളിച്ചത് 80 ടെസ്റ്റുകള്‍-നേടിയത് 3830 റണ്‍സ്. 150 ഏകദിനങ്ങളില്‍ നിന്നായി നേടിയത് 3108 റണ്‍സ്. 245 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 13,202 റണ്‍സും നേടിയിരിക്കുന്നു. കളിയെക്കാള്‍ കളി പറയാന്‍ മിടുക്കനാണ് ശാസ്ത്രി. നല്ല ഇംഗ്ലീഷും ആരെയും മയക്കുന്ന വാക് ചാതുരിയും. ഇന്ത്യന്‍ ക്രിക്കറ്റിലെ മുടിചൂടാമന്നന്‍ ഇപ്പോള്‍ രവിശങ്കര്‍ ജയതീര്‍ത്ഥ ശാസ്ത്രിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട മേല്‍പ്പറഞ്ഞ മൂന്ന് സിംഹങ്ങള്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് അഡ്‌വൈസറി കമ്മിറ്റിയെ ഒറ്റപ്പന്തില്‍ സ്റ്റംമ്പ് ചെയ്ത രവിയെ വാഴ്ത്താതെ വയ്യ..! എന്തെല്ലാമായിരുന്നു ക്രിക്കറ്റ് ഉപദേശകസമിതിയിലെ വമ്പന്മാര്‍ പറഞ്ഞത്…? ഇന്ത്യന്‍ ടീമിനെ, ക്യാപ്റ്റനെ, കോച്ചിനെ എല്ലാം ഞങ്ങള്‍ തീരുമാനിക്കും… ഞങ്ങള്‍ക്കപ്പുറം മറ്റൊരു അധികാര കേന്ദ്രമില്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവസാന വാക്ക് ഞങ്ങളല്ലാതെ മറ്റാര്…? ഇങ്ങനെയൊന്നും പരസ്യമായി പറഞ്ഞില്ലെങ്കിലും ഇങ്ങനെയെല്ലാം നടിച്ച മഹാനായ സച്ചിനും ധീരോദാത്തനായ സൗരവും മാന്യനായ ലക്ഷ്മണും ഇപ്പോള്‍ ഒരക്ഷരം ഉരിയാടുന്നില്ല. ഈ ത്രിമൂര്‍ത്തികള്‍ രവിശാസ്ത്രിയോട് പറഞ്ഞത് താങ്കളാണ് ഹെഡ്മാസ്റ്റര്‍, താങ്കളുടെ ഡെപ്യൂട്ടികള്‍ രാഹുല്‍ ദ്രാവിഡും സഹീര്‍ഖാനും. പക്ഷേ ഹെഡ്മാസ്റ്റര്‍ വടിയെടുത്ത് പറഞ്ഞു-എന്റെ ഡെപ്യൂട്ടിമാരെ നിങ്ങള്‍ നിശ്ചയിക്കണ്ട, അതിന് ഞാന്‍ ധാരാളം. ശാസ്ത്രിയിലെ ഹെഡ്മാസ്റ്റര്‍ പറഞ്ഞിടത്ത് കാര്യങ്ങളെത്തി നില്‍ക്കുമ്പോഴാണ് മിണ്ടാട്ടം മുട്ടിപ്പോയ ത്രീമൂര്‍ത്തികളുടെ ഗതികേട് മനസ്സിലായത്.
ഉപദേശകന്മാരായി ഇരിക്കാന്‍ ഞങ്ങളിനി ഇല്ല എന്ന് ഉച്ചത്തില്‍ പറഞ്ഞ് കസേര തട്ടിത്തെറിപ്പിച്ചൊരു സുരേഷ് ഗോപി സ്റ്റൈലിന് ഇവരില്ല- പിണങ്ങിയാല്‍ നഷ്ടം നമുക്ക് തന്നെ എന്ന തിരിച്ചറിവില്‍ അവര്‍ മിണ്ടുന്നില്ല. കരയുന്ന കുട്ടിക്കല്ല ക്രിക്കറ്റില്‍ പാല്-കരയാത്ത കുട്ടിക്കാണ്. കരഞ്ഞ് ബഹളമുണ്ടാക്കിയത് കൊണ്ട് കാര്യമില്ലെന്ന തിരിച്ചറിവില്‍ ഇവര്‍ മാത്രമല്ല മിണ്ടാതെ നില്‍ക്കുന്നത്. അപമാനിതരായ ദ്രാവിഡും സഹീറും മിണ്ടുന്നില്ല.
സച്ചിനെ പോലെ ഒരാള്‍ പണ്ടേ പുലിവാലുകളില്‍ ചാടാറില്ല-നില്‍പ്പിന്റെ രസതന്ത്രം അദ്ദേഹത്തിന് കൃത്യമായി അറിയാം. പക്ഷേ സൗരവ് അത്തരക്കാരനല്ല-രക്തത്തില്‍ ക്ഷത്രിയാംശം ഉള്ളതിനാല്‍ പൊട്ടിത്തെറിക്കാറുണ്ട്. പക്ഷേ ഇവിടെ അദ്ദേഹം ക്ഷത്രിയനല്ല-ക്ഷൂദ്രനാണ്. ഗ്രെഗ് ചാപ്പലിനെ പോലെ കൊമ്പ് കുലുക്കി വന്ന ഓസ്‌ട്രേലിയന്‍ പരിശീലകനോട് നീ പോ മോനെ ദിനേശാ എന്ന് പറഞ്ഞ സൗരവിന് രവിശാസ്ത്രിയോട് ആ കുറുമ്പില്‍ സംസാരിക്കാനാവുന്നില്ല. ഹൈദരാബാദുകാരനായ ലക്ഷ്മണ്‍ വായില്‍ കൈ ഇട്ട് കൊടുത്താലും കടിക്കാത്ത ആളായതിനാല്‍ അദ്ദേഹത്തിന്റെ മൗനത്തിന് പുതിയ വിലാസം വേണ്ട.
ക്രിക്കറ്റ് ബോര്‍ഡ് എന്ന ബി.സി.സി.ഐയാണ് ഇവിടെ വിജയികള്‍. അവര്‍ തങ്ങളുടെ നഷ്ടമായ അധികാരം തിരിച്ചുപിടിക്കുകയാണ്. കോച്ചിനെയും ക്യാപ്റ്റനെയുമെല്ലാം തീരുമാനിക്കാന്‍ ബോര്‍ഡ് തന്നെ ധാരാളമെന്ന പഴയ മുദ്രാവാക്യം ഉയര്‍ത്തപ്പെടുമ്പോള്‍ അതിന് ഉപോത്പലകമായി അവര്‍ പറയുന്നതാവട്ടെ ലോധാ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെ. ദേശീയ ടീമിനെ, കോച്ചിനെ പ്രഖ്യാപിക്കാന്‍ മൂന്നംഗ സെലക്ഷന്‍ സമിതി മതിയെന്നാണ് ലോധാ കമ്മിറ്റി വ്യക്തമായി പറഞ്ഞിരുന്നുന്നത്. ഒരു അഡ്‌വൈസറി കമ്മിറ്റി അതിനായി വേണ്ടെന്നും ലോധാ ശിപാര്‍ശയില്‍ പറയുമ്പോള്‍ സൗരവിനും സച്ചിനും ലക്ഷ്മണിനും എന്ത് സ്ഥാനം…: എം.എസ്.കെ പ്രസാദ്, ദേവാംഗ് ഗാന്ധി, ശരണ്‍ദീപ് സിംഗ് എന്നിവരടങ്ങുന്ന മൂന്നംഗ സെലക്ഷന്‍ പാനല്‍ ഇപ്പോഴുണ്ട്. നേരത്തെ അഞ്ച് പേരായിരുന്നു സെലക്ഷന്‍ സമിതിയില്‍. ലോധാ കമ്മിറ്റി മൂന്നംഗങ്ങള്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ജതിന്‍ പരഞ്ചമ്പെ, ഗഗന്‍ ഘോഡ എന്നിവരെ സെലക്ഷന്‍ പാനലില്‍ നിന്ന് ഒഴിവാക്കി. ശാസ്ത്രി വ്യക്തമായ ഏകപക്ഷീയ വിജയം ക്രിക്കറ്റ് ബോര്‍ഡ് പിന്തുണയില്‍ നേടിയതോടെ ഒന്നുങ്കില്‍ അഡ്‌വൈസറി കമ്മിറ്റിക്കാര്‍ സ്വയം പിരിഞ്ഞ് പോവണം, അതിനവര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഒരു സ്വാഭാവിക മരണം ഉറപ്പാണ്. മരിച്ച് വീഴുന്നവര്‍ സച്ചിനും സൗരവുമാവുമ്പോള്‍, അവര്‍ ഒന്നും പ്രതികരിക്കാതെ നില്‍ക്കുമ്പോള്‍ ചിരിക്കുന്നത്, തല ഉയര്‍ത്തുന്നത് ക്രിക്കറ്റ് ബോര്‍ഡാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.