Connect with us

Video Stories

ആകാശത്തുണ

Published

on

 

കൊല്‍ക്കത്ത: ഇന്ത്യ ഇന്ത്യയായി-ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസം…! പക്ഷേ ആദ്യ രണ്ട് ദിനങ്ങള്‍ മഴയില്‍ കുതിര്‍ന്ന മല്‍സരത്തിന്റെ അന്ത്യദിനത്തിലും പ്രകൃതി കനിഞ്ഞില്ല. വെളിച്ചക്കുറവ് കാരണം കളി നേരത്തെ അവസാനിപ്പിക്കുമ്പോള്‍ ശ്രീലങ്ക തോല്‍വിയുടെ വക്കത്തായിരുന്നു. ആകാശത്തോട് നന്ദി പറഞ്ഞ് അവര്‍ തട്ടിമുട്ടി മാനം കാത്തു. പോരാട്ടം സമനിലയിലായി. വിരാത് കോലിയെന്ന സൂപ്പര്‍ നായകന്റെ തട്ടുപൊളിപ്പന്‍ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് എട്ട് വിക്കറ്റിന് 352 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുമ്പോള്‍ സന്ദര്‍ശകരും വിജയവും തമ്മിലുള്ള അകലം 231 റണ്‍സായിരുന്നു. അര ദിവസത്തില്‍ തികച്ചും അപ്രാപ്യമായ സ്‌ക്കോര്‍. ദിനേശ് ചണ്ഡിമലിന്റെ സംഘം ആ ലക്ഷ്യത്തിലേക്ക് ബാറ്റേന്താന്‍ ശ്രമിച്ചില്ല. പകരം തട്ടിമുട്ടി സമയം കളയാനായിരുന്നു തീരുമാനം. പക്ഷേ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഉമേഷ് യാദവും പേസ് ബൗളിംഗിന്റെ സുന്ദരമായ തലങ്ങളിലുടെ ലങ്കന്‍ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചു. ഒന്നിന് പിറകെ ഒന്നായി ഏഴ് വിക്കറ്റുകള്‍ നിലം പതിക്കുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 75 റണ്‍സ് മാത്രം. നാടകീയമായി വിജയത്തിനരികിലേക്ക് ഇന്ത്യ നീങ്ങവെ ഭുവനേശ്വറും ഷമിയും ഉമേഷുമെല്ലാം അതിവേഗം സ്വന്തം ബൗളിംഗ് എന്‍ഡിലേക്ക് തിരിച്ചെത്തി അതിവേഗതയില്‍ പന്തെറിഞ്ഞു. പക്ഷേ ലങ്കക്കാര്‍ വിട്ടുകൊടുക്കാന്‍ ഭാമവില്ലാത്തത് പോലെ തട്ടിമുട്ടി സമയം കൊന്നു. പലവട്ടം അവര്‍ വെളിച്ചക്കുറവില്‍ അമ്പയര്‍മാരോട് പരാതി പറഞ്ഞു. അവസാനം 4-28ന് കളി നിര്‍ത്താന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുമ്പോള്‍ നെടുവീര്‍പ്പിടുകയായിരുന്നു ലങ്കന്‍ ഡ്രസ്സിംഗ് റൂം. ചായക്ക് തൊട്ട് മുമ്പായിരുന്നു ലങ്ക രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയത്. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ ഇന്ത്യ പുറത്താക്കി. രണ്ട് പേരും അനാവശ്യ വൈഡ് പന്തുകള്‍ക്ക് ബാറ്റ് വെച്ചു. ചായക്ക് ശേഷം ആദ്യ ഇന്നിംഗ്‌സിലെ അര്‍ധ സെഞ്ച്വറിക്കാരായ എയ്ഞ്ചലോ മാത്യൂസും തിരിമാനെയും പുറത്തായി. പിന്നെ വന്നത് അനുഭവം കുറഞ്ഞ മധ്യനിരയായിരുന്നു. ഇവരെ വിറപ്പിച്ചു ഷമിയും ഭുവിയും. നായകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി വീണപ്പോള്‍ ഇന്ത്യന്‍ ക്യാമ്പ് വിജയം മണത്തു. 11 ഓവര്‍ പന്തെറിഞ്ഞ ഭുവി എട്ട് റണ്‍സ് മാത്രം നല്‍കി നാല് വിക്കറ്റ് നേടിയപ്പോള്‍ 9.3 ഓവര്‍ എറിഞ്ഞ ഷമി 34 റണ്‍സിന് രണ്ട് പേരെ പുറത്താക്കി. ഉമേഷ് ഒരു വിക്കറ്റ് വീഴ്ത്തി.
രാവിലെ വിരാത് കോലിയുടെ ദിനമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്ന നായകന്‍ സുന്ദരമായി കളിച്ചിു. 119 പന്തില്‍ 12 ബൗണ്ടറികളും രണ്ട് സിക്‌സറുകളുമായി കരിയറിലെ അമ്പതാമത്തെ സെഞ്ച്വറി. കെ.എല്‍ രാഹുല്‍ (79), ശിഖര്‍ ധവാന്‍ (94) ചേതേശ്വര്‍ പുജാര (22) എന്നിവരും കാര്യമായ പിന്തുണ നല്‍കി. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ തകര്‍ത്ത ലക്മാല്‍ 93 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷനാകയും മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ സ്വന്തം പേരില്‍ കുറിച്ചു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച്ച മുതല്‍ നാഗ്പ്പൂരില്‍.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.