Connect with us

Video Stories

‘ഇരട്ട’ പ്രഹരം

Published

on

 

മൊഹാലി: ധര്‍മശാലയില്‍ നിന്നും കിട്ടിയ തിരിച്ചടിക്ക് പലിശയും കൂട്ടുപലിശയുമടക്കം രോഹിത് ശര്‍മയും കൂട്ടരും നല്‍കിയപ്പോള്‍ ലങ്കക്കെതിരായ രണ്ടാം ഏകദിനം 141 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ അനായാസം സ്വന്തമാക്കി.
രോഹിത്ത് ശര്‍മ്മയുടെ മൂന്നാം ഡബിള്‍ സെഞ്ച്വറി കൊണ്ട് ചരിത്രത്താളുകളില്‍ ഇടംപിടച്ച മത്സരത്തില്‍ ഇന്ത്യ മുന്നോട്ടു വെച്ച 393 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സില്‍ കിതച്ചു തീര്‍ന്നു. സെഞ്ച്വറി നേടിയ എയ്ഞ്ചലോ മാത്യൂസിന്റെ ഒറ്റയാള്‍ പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ രോഹിത് ശര്‍മ തീര്‍ത്ത ബാലികേറാ മലയ്ക്കു മുന്നില്‍ ലങ്കന്‍ ബാറ്റിങ് നിരക്ക് കാര്യമായ മറുപടി ഉണ്ടായിരുന്നില്ല. ഗുണതിലക (16), തരംഗ (7) തിരിമന്ന (21), ഡിക്‌വെല്ല (22) പെരേര (34) എന്നിങ്ങനെയാണ് മറ്റ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. ഇന്ത്യയ്ക്കായി 60 റണ്‍സ് വഴങ്ങി ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ജസ്പ്രീത് ഭുംറ രണ്ടും, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക്ക് പാണ്ഡ്യ, അരങ്ങേറ്റക്കാരന്‍ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സുന്ദര്‍ 10 ഓവറില്‍ 64 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. ലങ്കന്‍ ബാറ്റ്‌സ്മാന്‍ തിരിമന്നയാണ് സുന്ദറിന്റെ ആദ്യ ഇര. നേരത്തെ ടോസ്് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി രോഹിത്ത് ശര്‍മ്മ ഡബിള്‍ സെഞ്ച്വറി നേടിയപ്പോള്‍, ധവാനും ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറികളോടെ മികച്ച പിന്തുണ നല്‍കി.153 പന്തില്‍ 13 ഫോറും 12 സിക്‌സും സഹിതമാണ് രോഹിതിന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറി. നായകന്റെ കളി പുറത്തെടുത്ത രോഹിത് 208 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.
രോഹിത്തിനു പുറമെ ശിഖര്‍ ധവാന്‍ (68), ശ്രേയസ് അയ്യര്‍ (88) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ മഹേന്ദ്ര സിങ് ധോണി (7), ഹര്‍ദിക് പാണ്ഡ്യ (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ശ്രീലങ്കന്‍ നിരയില്‍ തിസര പെരേര മൂന്ന് വിക്കറ്റും, എസ്എസ് പതിരാന ഒരുവിക്കറ്റും വീഴ്ത്തി. ആദ്യ മത്സരത്തില്‍ ചീട്ട് കൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഉയിര്‍ത്തെഴുന്നേല്‍പാണ് മൊഹാലിയില്‍ കണ്ട്ത്. ആദ്യ വിക്കറ്റില്‍ രോഹിതും ധവാനും ചേര്‍ന്ന് 21.1 ഓവറില്‍ 115 റണ്‍സ് അടിച്ചെടുത്തപ്പോള്‍ അയ്യരുമായുള്ള രണ്ടാം വിക്കറ്റ് കൂട്ടു കെട്ടില്‍ 213 റണ്‍സാണ് ക്യാപ്റ്റന്‍ പടുത്തുയര്‍ത്തിയത്.
മത്സരത്തില്‍ തന്റെ 16-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത് ഏകദിനത്തില്‍ മൂന്ന് ഇരട്ട ശതകങ്ങള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിക്കും അര്‍ഹനായി. ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങുന്ന ലങ്കന്‍ താരമെന്ന ചീത്തപ്പേരോടെ 10 ഓവറില്‍ 106 റണ്‍സ് വഴങ്ങിയ ലങ്കന്‍ ബൗളര്‍ നുവാന്‍ പ്രദീപ് റണ്‍വിട്ടു കൊടുക്കുന്നതില്‍ ധാരാളിത്തം പ്രകടിപ്പിച്ചപ്പോള്‍ രോഹിതിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ ക്യാപ്റ്റന്‍ തിസര പെരേര എട്ട് ഓവറില്‍ 80 റണ്‍സും സുരംഗ ലക്മല്‍ എട്ട് ഓവറില്‍ 70 റണ്‍സും വഴങ്ങി.
വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ ഒപ്പമെത്തി. ഇതോടെ ഞായറാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന അവസാന ഏകദിനമായിരിക്കും പരമ്പര വിജയികളെ തീരുമാനിക്കുക.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.