Connect with us

Video Stories

പ്രാണവായുവിന് നല്‍കാം അല്‍പ്പം പ്രാണന്‍

Published

on


സതീഷ്ബാബു കൊല്ലമ്പലത്ത്
വന്‍കിട രാഷ്ടങ്ങള്‍ നടത്തുന്ന വിസര്‍ജനത്തിനെരെ കഴിഞ്ഞ ഫെബ്രുവരി 14ന് സ്വീഡനിലെ 16 വയസ്സ് മാത്രം പ്രായം ചെന്ന ഒരു കുട്ടി പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്ലകാര്‍ഡ് പിടിച്ച് സമരം തുടങ്ങിയത് ചരിത്ര സംഭവമായി. വന്‍കിട രാഷ്ട്രങ്ങള്‍ നടത്തുന്ന വായുമലിനീകരണം ഉടന്‍ തടയണമെന്ന് ആവശ്യപ്പെട്ടു ഗ്രിത തുംബര്‍ഗ് എന്ന വിദ്യാര്‍ത്ഥിനി നടത്തിയ റാലിയില്‍ ആസ്‌ത്രേലിയ, ബെല്‍ജിയം, ജര്‍മ്മനി, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ പ്രതിനിധികളും വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. അമേരിക്ക അടക്കമുള്ള ചുരുക്കം ചില വ്യവസായ രാഷ്ട്രങ്ങള്‍ നടത്തുന്ന വായു മലിനീകരണമാണ് ഭൂമിയെ ആസന്ന മൃത്യുവിലേക്ക് തള്ളിവിടുന്നത്. ഭൂമിയില്‍ കാര്‍ബണിന്റെയും മറ്റു ഹരിതവാതകങ്ങളുടെയും അളവ് വര്‍ധിച്ച എല്ലാ ചരിത്ര ഘട്ടത്തിലും സര്‍വനാശം ഭൂമിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 5000 വര്‍ഷം മുമ്പ് നിലനിന്നിരുന്ന കാര്‍ബണിന്റെ അളവാണ് 2019ല്‍ ലോകത്ത് നിലനില്‍ക്കുന്നത്. 430 പാര്‍ട്ട് പെര്‍ മില്യണ്‍ (പി.പി.എം) വരെയായി കാര്‍ബണ്‍ അളവ്. ചരിത്രപരമായി നോക്കുമ്പോള്‍ ഇന്ന് അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ 40 ശതമാനത്തോളം സംഭാവന ചെയ്തത് അമേരിക്കയാണ്. പിന്നീട് ചൈനയിലും ചുരുങ്ങിയ കാലംകൊണ്ട് വായുമലിനീകരണ നിരക്കില്‍ വര്‍ധനവ് ഉണ്ടായി. പക്ഷേ 2015ലെ കാലാവസ്ഥാകരാര്‍ ശക്തമായി നടപ്പാക്കി വിസര്‍ജ്ജന നിരക്ക് 2015നെ അപേക്ഷിച്ച് 20 ശതമാനത്തോളം കുറയ്ക്കാന്‍ കഴിഞ്ഞത് ചരിത്ര നേട്ടമായി വിലയിരുത്തുന്നു. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നശേഷം കാലാവസ്ഥാകരാര്‍ തട്ടിപ്പാണെന്ന ന്യായം പറഞ്ഞ് കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങുകയാണുണ്ടായത്. വായു മലിനീകരണം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഭൂമിയെ അതിന്റെ സര്‍വ നാശത്തിലേക്ക് വിടുക മാത്രമല്ല വളരെ നല്ല മനുഷ്യരെ പോലും കൊലപാതികകളും ക്രിമിനലുകളും ആക്കുന്നതോടൊപ്പം കാര്‍ഷിക രംഗത്തും വ്യവസായ രംഗത്തും വന്‍ തകര്‍ച്ചയുണ്ടാക്കുന്നതിനും വായു മലിനീകരണം കാരണമാവുന്നു. ഇതുകൊണ്ട് തന്നെയാണ് ഐക്യരാഷ്ട്ര സഭ 2019ലെ പരിസ്ഥിതി ദിനത്തിന്റെ ലക്ഷ്യം തന്നെ വായുമലിനീകരണത്തെ പരാജയപ്പെടുത്തുക എന്നാക്കി മാറ്റിയത്.
ജൈവഘടനയില്‍ 2100 ആവുമ്പോഴേയ്ക്കും മൊത്തത്തില്‍ മാറ്റം സംഭവിക്കും. ഇന്നുള്ള ജീവിവര്‍ഗങ്ങളുടെ 30 ശതമാനത്തോളം കാലാവസ്ഥാ വ്യതിയാനം താങ്ങാനാവാതെ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകും. വ്യവസായങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണിന്റെ വലിയൊരു ഭാഗവും അന്റാര്‍ട്ടിക് പ്രദേശത്തിലേക്ക് എത്തിപ്പെടുമ്പോഴുണ്ടാകുന്ന ദുരന്തം ഇന്നത്തേതിന്റെ അഞ്ച് ഇരട്ടിയില്‍ കൂടുതലാണ്. ഗ്രീന്‍ലാന്റ, ഐലാന്റ്, ലോസാഞ്ചല്‍സിലെ നഗരങ്ങള്‍, ലണ്ടന്‍ കൂടാതെ കടലിലെ ജീവനസമൂഹങ്ങളായ റയോഡി ജനീറോ തുടങ്ങി ജീവസമൂഹങ്ങള്‍ കടലില്‍ താഴ്ന്നുപോകും. ഇതുകൊണ്ടാണ് 2015ലെ ആഗോള കാലാവസ്ഥ മീറ്റില്‍ ദ്വീപ് സമൂഹത്തില്‍ നിന്നുള്ള ചെറിയ കുട്ടികളും രാഷ്ട്രത്തലവന്മാരും ഒരുമിച്ചുനിന്നുകൊണ്ട് ഭൂമിയെ രക്ഷിക്കുന്നതിനു വന്‍ കാര്‍ബണ്‍ വിസര്‍ജ്ജന രാഷ്ട്രങ്ങള്‍ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ടത്. താപനില ആറിരട്ടിയായി വര്‍ധിക്കും. ഇന്ന് ഭൂമിയിലുണ്ടാകുന്ന കൊടുങ്കാറ്റിന്റെയും പേമാരിയുടെയും വരള്‍ച്ചയുടെയും തോത് പത്തിരിട്ടിയില്‍ കവിയുമെന്നാണ് ആറാമത് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയിഞ്ചിന്റെ അവസാനറിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഏറ്റവും മോശമായ അവസ്ഥ ഭൂമിക്ക് ഉപരിഭാഗത്തുള്ള ഓസോണിന്റെ അളവ് വര്‍ധിക്കുമ്പോഴാണ് ഉണ്ടാവുന്നത്. ഹൃദ്രോഗം ഇന്നത്തേതിന്റെ മൂന്ന് മടങ്ങ് വര്‍ധിക്കും. ഓസോണ്‍ പാളികളുടെ നാശം ഉണ്ടാവുന്നതിനാല്‍ മാരകമായ ആള്‍ട്രാ വയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കുകയും സൂര്യാഘാതംമൂലം മരണമടയുന്നവരുടെ നിരക്ക് ഇന്നത്തെ അപേക്ഷിച്ച് 600 മടങ്ങ്‌വര്‍ധിക്കുകയും ചെയ്യുമെന്നാണ് ഐ.പി.സി. സി റിപ്പോര്‍ട്ട്.
അമേരിക്കയും മറ്റും നടത്തുന്ന വായു മലിനീകരണം ബാധിക്കുന്നത് വികസന രാഷ്ട്രങ്ങളിലെ ജനങ്ങളെയാണ്. ഇത്തരം രാജ്യങ്ങളില്‍നിന്ന് പുറത്തുവിടുന്ന കാര്‍ബണ്‍ഡൈഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, ഹരിതവാതകങ്ങള്‍ നൈട്രജന്‍ ഓക്‌സൈഡ്, ആര്‍ഗണ്‍ തുടങ്ങിയ വാതകങ്ങളുടെ സാന്നിധ്യം അത് ഉത്പാദിപ്പിക്കുന്ന രാജ്യത്ത് തന്നെയാണെങ്കില്‍ നമുക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നു. എന്നാല്‍ ഈ വാതകങ്ങള്‍ വായുവിന്റെ ചലനത്തില്‍പെട്ട് മലിനീകരണം കുറഞ്ഞതും അതുകൊണ്ട് തന്നെ വായുസാന്ദ്രത വളരെ കുറഞ്ഞതുമായ രാഷ്ട്രങ്ങളിലേക്ക് എത്തിപ്പെടുന്നതിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്നത് നിര്‍ധനരായ രാജ്യങ്ങളിലെ ജനതയാണ്. ഒരു ശതമാനം പോലും വായു മലിനീകരണം നടത്താത്ത പാക്കിസ്താന്‍, ബംഗ്ലാദേശ്, ലാറ്റിന്‍അമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി 60 ഓളം വരുന്ന രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന ഹൃദ്രോഗവും ആസ്തമയും കരള്‍ സംബന്ധമായ രോഗങ്ങളും അലര്‍ജിയും ഇത്തരം രാഷ്ട്രങ്ങളില്‍നിന്ന് ഉയരുന്ന വിഷവാതകങ്ങള്‍ ശ്വസിച്ചതുകൊണ്ടാണെന്ന് പറയാം. വായുവിലെ ഘടനമാറ്റം ചില്ലറക്കാരനല്ല. വലിയ കൊലപാതകിയാണിത്. ലോകത്ത് മൊത്തം 24.4 മില്യണ്‍ ആളുകള്‍ ഹൃദയാഘാതം മൂലം മരണമടയുമ്പോള്‍ അതിന്റെ 24 ശതമാനവും വായു മലിനീകരണം കൊണ്ടാണെന്ന് ഫെബ്രുവരിയില്‍ ലോകാരോഗ്യ സംഘടന ജനീവയില്‍ നടന്ന സമ്മേളനത്തില്‍ വെളിപ്പെടുത്തിയതാണ്. 91 ശതമാനം ജനങ്ങളും പ്രത്യക്ഷമായും പരോക്ഷമായും വായു മലിനീകരണത്തിന്റെ ഇരകളാണ്. ഇന്ത്യയിലും കേരളത്തിലും നടക്കുന്ന ഹൃദ്രോഗത്തിന്റെ വലിയൊരു വിഭാഗവും വായു മലിനീകരണം വഴിയാണെന്ന് ലാന്‍സെറ്റ് പ്ലാനിറ്ററി ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
പുതുതായി നടന്ന എല്ലാ പഠനങ്ങളും വായുവിലെ ഘടനമാറ്റം കുറ്റവാസന വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നാം വിചാരിക്കുന്ന സ്ഥലങ്ങള്‍ക്കപ്പുറമായി നമ്മുടെ മനസ്സിന്റെ ഘടനയെ തന്നെ മാറ്റി മനുഷ്യനെ മൃഗമാക്കി മാറ്റാനുള്ള കഴിവ് വായുവിലെ ഘടനാമാറ്റത്തിന് ഉണ്ടെന്ന് ക്ലോറഡോ പബ്ലിക് സ്‌കൂളിലെ ജോനാദ് സോണറ്റ് പറയുന്നു. ചൈനയിലെ ബീജിംഗ് യൂണിവേഴ്‌സിറ്റിയിലെ നിരവധി പേര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ്. ലോകത്തിലെ ഏറ്റവും മലിന നഗരമാണ് ഡല്‍ഹി. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളും നടക്കുന്നത് ഇവിടെ തന്നെയാണ്. മറ്റൊരു പ്രത്യേകത 20 മുതല്‍ 25 വര്‍ഷം വരെ സ്ഥിരമായി വായു മലിനീകരണം നടക്കുമ്പോള്‍ ജീനുകളില്‍ ഉണ്ടാകുന്ന ഘടനാമാറ്റമാണ് ഈ പ്രത്യേക സ്വഭാവ വിശേഷണത്തിന് കാരണമായി പറയപ്പെടുന്നത്. ഡല്‍ഹിയിലെ വായുവിന്റെ ഘടന മാറ്റം തുടങ്ങിയിട്ട് 30 വര്‍ഷത്തില്‍ കൂടുതലായി. ഡല്‍ഹിയിലെ രാജ്ഘട്ട്, ബദര്‍പൂര്‍ ആണവ നിലയങ്ങള്‍ പുറത്ത്‌വിടുന്ന സൂഷ്മ പൊടിപടലങ്ങള്‍ ഡല്‍ഹി നിവാസികളിലെ തലച്ചോറിലെ ന്യൂറോണുകളില്‍ മാറ്റംവരുത്തുന്നു. പാറ്റ്‌ന, ജപല്‍പൂര്‍, നാഗ്പൂര്‍, ജയ്പൂര്‍, ഗ്വാളിയര്‍, ഭോപ്പാല്‍, ഇന്‍ഡോര്‍ തുടങ്ങി ഏറ്റവും മലിനമായ നഗരങ്ങളില്‍ തന്നെയാണ് ക്രിമിനല്‍ നിരക്കും കൂടുതലുള്ളത്.
മലിനീകരണ പ്രേരിത ആകാംഷയും ഹൈപ്പര്‍ടെന്‍ഷനും തടയാന്‍ യോഗ പരിശീലനം സഹായിക്കും. ലഖ്‌നോ, ഫാരീദാബാദ്, കാണ്‍പൂര്‍തുടങ്ങിയ സ്ഥലങ്ങളില്‍ മലിനീകരണ സംബന്ധമായ രോഗങ്ങള്‍ വളരെ കൂടിയപ്പോള്‍ നഗരങ്ങളെ കേന്ദ്രീകരിച്ച് തുടങ്ങിയ യോഗകളില്‍ പരിശീലനം നേടിയ ആളുകളില്‍ ആസ്തമ അലര്‍ജി ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളില്‍ വലിയ കുറവ് കണ്ടെത്തി. കപല്‍ഭാതി പ്രാണായാമം ശരീരത്തിലെ വിഷവായുവിനെ പുറത്ത്‌വിടുന്നു. ഒരുതവണ ദീര്‍ഘമായി ശ്വാസം ഉള്ളോട്ടെടുത്ത് തുടര്‍ച്ചയായി 20 മതുല്‍ 30 തവണ വരെ പുറത്തേക്ക് വിടുന്ന പ്രക്രിയയാണ് ഇത്. യോഗയില്‍ നടക്കുന്ന ഏത് വ്യായാമവും ശരീരത്തിലെ വിഷവാതകങ്ങളെ പുറത്തേക്ക് തള്ളിവിടുന്നതിന് സഹായകമാണ്. ഉഷ്ണവേളയിലും സിറ്റി ഏരിയയിലും കൂടുതല്‍ യാത്ര കഴിഞ്ഞ് വന്നശേഷം പ്രാണായാമ പ്രക്രിയ തുടര്‍ച്ചയായി ചെയ്യുകയാണെങ്കില്‍ വായു മലിനീകരണത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാം.
2015ല്‍ ഒബാമ സര്‍ക്കാര്‍ നേതൃത്വം നല്‍കി രൂപം നല്‍കിയ പാരീസ് ഉടമ്പടി ഭൂമിക്ക് പുതിയൊരു പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നശേഷം കരാര്‍ തട്ടിപ്പാണെന്ന് പറഞ്ഞ് ഏകപക്ഷീയമായി പിന്മാറുകയാണ് ചെയ്തത്. ഇത് ലോകരാഷ്ട്രങ്ങളില്‍ വളരെ പ്രതിഷേധമുണ്ടാക്കി. പകരം സംവിധാനത്തെ ആലോചിക്കാതെ ഇനി കാലാവസ്ഥാകരാര്‍ അമേരിക്കയുടെ നിയന്ത്രണത്തില്‍ എത്രമാത്രം വിജയപ്രദമാകുമെന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. കരാറിന്റെ ഏറ്റവും പ്രധാന പോരായ്മ രാഷ്ട്രങ്ങള്‍ തമ്മിലുള്ള കരാര്‍ എന്നതാണ്. മലിനീകരണം നടത്തുന്നത് രാഷ്ട്രങ്ങളില്‍ സ്വകാര്യ കമ്പനികളാണ്. നാഷണല്‍ തെര്‍മ്മല്‍ കോര്‍പറേഷന്‍ തന്നെ മൊത്തം വിസര്‍ജ്ജനത്തിന്റെ 24.2 ശതമാനത്തോളം സംഭാവന ചെയ്തിട്ടുണ്ട്. ലോകത്തിലെ 90 വ്യവസായങ്ങള്‍ ചേര്‍ന്നാണ് കാര്‍ബണ്‍ വിസര്‍ജ്ജനത്തിന്റെ 3ല്‍ 2 ഭാഗവും (63 ശതമാനം) നടത്തുന്നത്. ഇത്തരം കമ്പനികളെ നിയന്ത്രിക്കാനുള്ള അവകാശം അന്താരാഷ്ട്ര സംഘടനകള്‍ക്ക് നല്‍കുന്നതിനുള്ള നിയമമാണ് നടപ്പാക്കേണ്ടത്. 78 മില്യണ്‍ ടണ്‍ കാര്‍ബണ്‍ വ്യവസായം നടത്തുന്ന അമേരിക്കന്‍ ഇലക്ട്രിക് പവറും 108 മില്യനോളം കാര്‍ബണ്‍ പുറന്തള്ളുന്ന എ.ഇ.എസ് കോര്‍പറേഷനും കരാറിന് പുറത്തായത് പാരീസ് കരാറിന്റെ ക്ഷീണത്തിനിടയാക്കി. ഇന്ത്യയിലെ പബ്ലിക് യൂട്ടിലിറ്റി സര്‍വീസുകള്‍ (62 എണ്ണം) 155 മില്യണ്‍ ടണ്‍ കാര്‍ബണ്‍ പുറത്തുവിടുന്നു. ഇത്തരം കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള സ്വതന്ത്രമായ അന്താരാഷ്ട്ര സംഘടന നിയമത്തിലൂടെ അധികാരത്തില്‍ വന്നാല്‍ ഒരു രാജ്യം വിചാരിച്ചാല്‍ കരാറിനെ പരാജയപ്പെടുത്താന്‍ പറ്റാതാകും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.