Connect with us

Video Stories

ഐക്യം തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച ഹിന്ദി

Published

on


മാര്‍ക്കണ്ഡേയ കട്ജു

ആളുകള്‍ക്കിടയില്‍ എന്നെ അപ്രിയനാക്കുന്ന ഒരു കാര്യം പറയട്ടെ, അത് തന്നെയാണ് സത്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനത് പറയും. ഒരിക്കലും ജനപ്രീതിക്കുവേണ്ടി ശ്രമിച്ചിട്ടില്ല, പലപ്പോഴും എന്റെ പ്രസ്താവനകള്‍ എന്നെ അപ്രിയനാക്കുകയാണ് ചെയ്തത്.
സത്യമെന്താണെന്ന് ചോദിച്ചാല്‍ ഹിന്ദി കൃത്രിമമായി ഉണ്ടാക്കിയ ഭാഷ ആണെന്നതാണ്. ഇത് സാധാരണക്കാരന്റെ ഭാഷയല്ല, ഹിന്ദി ഭാഷ സംസാരിക്കുന്ന ഹിന്ദി ബെല്‍റ്റില്‍ പോലും ഹിന്ദിക്ക് പകരം ഹിന്ദുസ്ഥാനി, ഖഡീബോലീ തുടങ്ങിയവയായിരുന്നു. (ഗ്രാമീണ മേഖലകളില്‍ ധാരാളം ഉപഭാഷകളുണ്ട്. ഉദാഹരണത്തിന് അവധി, ബ്രിജ്ഭാഷ, ഭോജ്പുരി, മൈഥിലി, മഘായ്, മേവാരി, മര്‍വാരീ എന്നിങ്ങനെ പലതും ഹിന്ദുസ്ഥാനി സംസാരിക്കുന്നവര്‍ക്ക്‌പോലും മനസിലാക്കാന്‍ കഴിയാത്തതായിരുന്നു)
ഹിന്ദിയും ഹിന്ദുസ്ഥാനിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ വേണ്ടി ഒരു ഉദാഹരണം പറയാം. ‘ഉധര്‍ ദേഖിയേ’ (അങ്ങോട്ടു നോക്കൂ) എന്ന് പറയാറുണ്ട്. ഹിന്ദിയില്‍ അതേസമയം ‘ഉധര്‍ അവലോകന്‍ കീജിയേ’ എന്നും പറയാറുണ്ട്. സാധാരണക്കാരന്‍ ഒരിക്കലും അവലോകന്‍ എന്ന് പറയില്ല, എപ്പോഴും ദേഖിയേ എന്നാണ് പറയുക. 1947 വരെ ഇന്ത്യയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ഹിന്ദു, സിഖ്, മുസ്‌ലിം, വ്യത്യാസമില്ലാതെ വിദ്യാസമ്പര്‍ക്കിടയിലെ ഭാഷ ഉര്‍ദുവായിരുന്നു. പട്ടണപ്രദേശങ്ങളിലെ സാധാരണക്കാരായവരുടെ ഭാഷ ഹിന്ദുസ്ഥാനിയുമായിരുന്നു. ഭര്‍തേന്ദു ഹരിശ്ചന്ദ്ര ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ വഴി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ബ്രിട്ടീഷുകാര്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ് ഹിന്ദി. ഹിന്ദി ഹിന്ദുക്കളുടേതെന്നാക്കിയാണ് പ്രചാരം നടത്തിയത്. ഈ കൃത്രിമ ഭാഷ നിര്‍മിച്ചെടുക്കാനായി ഹിന്ദി ഭ്രാന്തന്മാര്‍ പൊതു ഉപയോഗത്തിലുണ്ടായിരുന്ന പേര്‍ഷ്യന്‍, അറബി വാക്കുകളെ വിദ്വേഷകരമായി മാറ്റി പകരം സംസ്‌കൃത വാക്കുകള്‍ ഉപയോഗിച്ചു (മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതും പ്രചാരത്തില്‍ ഇല്ലാത്തതുമായിരുന്നു ഇവ). ഒരു ഉദാഹരണം പറയാം, അലഹബാദ് ഹൈക്കോടതിയില്‍ ജസ്റ്റിസായിരിക്കുമ്പോള്‍ എപ്പോഴും ഹിന്ദിയില്‍ മാത്രം വാദം നടത്തുന്ന ഒരഭിഭാഷകന്‍ എനിക്ക് മുന്നിലൊരു ഹരജി സമര്‍പ്പിച്ചു’പ്രതിഭു അവേദന്‍ പത്ര’ എന്റെ മാതൃഭാഷ ഹിന്ദുസ്ഥാനിയായിട്ട്‌പോലും എനിക്കത് മനസിലാക്കാന്‍ കഴിഞ്ഞില്ല (ജീവിതത്തില്‍ നല്ലൊരു ഭാഗവും ഉത്തര്‍പ്രദേശിലാണ് ഞാന്‍ കഴിഞ്ഞിരുന്നത്). ഇതറിയാവുന്ന ഒരു അഭിഭാഷകനോട് ചോദിച്ചപ്പോള്‍ അതിന്റെയര്‍ത്ഥം ‘ജാമ്യം’ ആണെന്ന് പറഞ്ഞു തന്നു. ആര്‍ക്കും മനസിലാവാത്ത ‘പ്രതിഭു അവേദന്‍ പത്ര’ എന്ന വാക്ക് ഉപയോഗിക്കുന്നതിന് പകരം ‘ബെയില്‍’ എന്നോ ‘സമാനത്ത്’ എന്നോ അദ്ദേഹത്തിന് ഉപയോഗിക്കാമായിരുന്നു.
മറ്റൊരു സംഭവം പറയാം. അലഹബാദിലെ കന്റോണ്‍മെന്റ് മേഖലയിലൂടെ നടക്കുമ്പോള്‍ ‘പ്രവരണ്‍ കേന്ദ്ര’ എന്നൊരു ബോര്‍ഡ് കണ്ടു. പിന്നീട് താഴെ നോക്കിയപ്പോഴാണ് ‘റിക്രൂട്ട്‌മെന്റ് സെന്റര്‍’ ആണെന്ന് മനസിലായത്. ‘ഭര്‍തീ ദഫ്തര്‍’ എന്നെഴുതിയിരുന്നെങ്കില്‍ മനസിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവുമായിരുന്നില്ല. പക്ഷെ ‘ദഫ്തര്‍’ ഒരു പേര്‍ഷ്യന്‍ വാക്കായതിനാല്‍ എങ്ങനെയാണ് നമ്മുടെ ‘ദേശസ്‌നേഹി’കള്‍ക്ക് അംഗീകരിക്കാന്‍ പറ്റുക ? ഇത്തരത്തില്‍ പൊതുഉപയോഗത്തിലുണ്ടായിരുന്ന പേര്‍ഷ്യന്‍, അറബി വാക്കുകള്‍ 1947ന് ശേഷം വിദ്വേഷത്തിന്റെ പേരില്‍ മാറ്റിയതിന്റെ ആയിരക്കണക്കിന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ആര്‍ക്കും മനസിലാവാത്ത സംസ്‌കൃത വാക്കുകളാണ് ഇതിന് പകരം കൊണ്ടുവന്നത്. സര്‍ക്കാര്‍ ഉത്തരവുകളില്‍പോലും നേരത്തെ അലഹബാദിലെ ഉദാഹരണം പറഞ്ഞത് പോലെയുള്ള മനസിലാക്കാനൊക്കാത്ത ഭാഷ ഉപയോഗിച്ചു തുടങ്ങി. പല ഹിന്ദി പുസ്തകങ്ങളും എന്നെപ്പോലെ വിദ്യാസമ്പന്നനായ ആളുകള്‍ക്ക് പോലും മനസിലാകാത്തതായി.
വിദേശ ഭാഷകളില്‍നിന്ന് വാക്കുകള്‍ കടമെടുത്താല്‍ ഭാഷ ഇല്ലാതാവുമെന്ന ചിന്ത തെറ്റാണ്. കൂടുതല്‍ ശക്തമാവുകയാണ് ചെയ്യുക, ഉദാഹരണത്തിന് ഒട്ടനവധി ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വാക്കുകളെടുത്തിട്ടുണ്ട്. അതുകൊണ്ട് ഇംഗ്ലീഷ് ഭാഷ ശോഷിക്കുകയല്ല, കൂടുതല്‍ കരുത്തുറ്റതായിട്ടേയുള്ളൂ.
പൊതുജനം സംസാരിക്കുന്ന ഹിന്ദുസ്ഥാനി വിവിധ ഭാഷകളില്‍ നിന്നുണ്ടാക്കിയതാണ്. ഒരിക്കല്‍ ഒരു റിക്ഷക്കാരന് കൂലി കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു ‘വാജിബ് ഹേ’ (കൃത്യമാണെന്ന്) ഇവിടെ ഒരു നിരക്ഷരനായ മനുഷ്യന്‍ അദ്ദേഹത്തിന് പകര്‍ന്ന്കിട്ടിയ പേര്‍ഷ്യന്‍ വാക്കുപയോഗിക്കുന്നു. എന്തുകൊണ്ടാണ് അത് ഒഴിവാക്കപ്പെടുന്നത്. ഈ ഹിന്ദി ഭ്രാന്തന്‍മാര്‍ രാജ്യത്തിന്റെ രണ്ട് സാംസ്‌ക്കാരിക ഭാഷകള്‍ക്ക് വലിയ നാശം വരുത്തിയിരിക്കുകയാണ്. സംസ്‌കൃതവും ഉര്‍ദുവും. വളരെ വലിയൊരു ഭാഷയായിരുന്ന സംസ്‌കൃതത്തെ മര്‍ദ്ദക ഭാഷയാക്കി. ലോകത്തിന് മികച്ച കവിതകള്‍ സമ്മാനിച്ച ഉര്‍ദുവിനെ ‘വംശഹത്യ’യുടെ വക്കില്‍ വരെയെത്തിച്ചു.
കടപ്പാട്: ദ വീക്ക്

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.