Connect with us

Video Stories

അയ്യങ്കാളിയുടെ ജീവിത സന്ദേശം

Published

on

യു.സി രാമന്‍

ആധുനിക കേരള സൃഷ്ടിയില്‍ പത്തൊന്‍മ്പതും ഇരുപതും നൂറ്റാണ്ടുകള്‍ക്കിടയിലായി നടന്ന ചെറുതും വലുതുമായ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. കേരളത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥ അതിസങ്കീര്‍ണമായ ഒന്നായി ഈ അത്യാധുനിക സമയത്തും തുടരുകയാണ്. മഹാത്മാ അയ്യങ്കാളി എന്ന നാമധേയം ആധുനിക കേരളത്തിന്റെ ചരിത്രനിര്‍മ്മിതിയില്‍ ഒഴിവാക്കാന്‍ കഴിയുന്ന ഒന്നല്ല. (ഇ.എം.എസ് എഴുതിയ ‘കേരളം മലയാളിയുടെ മാതൃഭൂമി’ എന്ന പുസ്തകം കൂടുതല്‍ ശ്രദ്ധേയമായത് അയ്യങ്കാളിയെ തമസ്‌ക്കരിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പേരിലായിരുന്നു). ജാതിശ്രേണിയുടെ ചരിത്ര വിശകലനത്തേക്കാള്‍ അയ്യങ്കാളി സൃഷ്ടിച്ച മാനസിക പരിവര്‍ത്തനത്തിന്റെ നീതിശാസ്ത്രം വിലയിരുത്താനാണ് ആഗ്രഹിക്കുന്നത്. ജാതിയുടെ സൃഷ്ടിയിലൂടെ ഒരു വ്യക്തിയുടെ ജനിതക ഘടനയില്‍ അപകര്‍ഷതാബോധത്തിന്റെ അടിവേരറുത്തു എന്നതിലൂടെയാണ് മഹാത്മാ അയ്യങ്കാളി ചരിത്രത്തില്‍ ഇടം നേടുന്നത്.
വിദ്യാഭ്യാസം, വസ്ത്രധാരണം സാമൂഹിക തുല്യത, തൊഴിലിടങ്ങളില്‍ ലഭിക്കേണ്ട സംരക്ഷണവും തൊഴിലിന്റെ മഹത്വത്തെ അംഗീകരിക്കലും തുടങ്ങിയ സമൂഹത്തിന്റെ ജീവിത ഘടനയെ മാറ്റിമറിക്കുന്ന എല്ലാ ഘടകങ്ങളിലും അയ്യങ്കാളി സ്വജീവിതംകൊണ്ട് മാതൃകയായി മാറി. ലോക തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നതിന് എത്രയോ മുമ്പ് 1913 ജൂണ്‍ മാസത്തില്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ വേങ്ങാന്നൂരിലെ കര്‍ഷക തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്ക് സമരം 1914 മെയ് മാസത്തില്‍ ഒന്നാം ക്ലാസ് മജിട്രേറ്റ് കുണ്ടല നാഗപ്പന്‍ പിള്ളയുടെ മധ്യസ്ഥതയില്‍ അവസാനിക്കുമ്പോള്‍ അയ്യങ്കാളിയുടെ വിജയത്തിന്റെ ചിരി കേരളമാകെ മുഴങ്ങിരുന്നു. എന്നാല്‍ ഇ.എം.എ സിനെ പോലെയുള്ള തൊഴിലാളി വര്‍ഗ ചിന്തകന്റെ കേരള ചരിത്രവിശകലനത്തില്‍ വെങ്ങാത്തുര്‍ സമരവും അയ്യങ്കാളിയും വിഷയമാകാതെ പോയത് കൂടുതല്‍ ജനിതകപഠനം ആവശ്യപ്പെടുന്ന സാംസ്‌കാരിക വിഷയമാണ്. ഒരു വ്യക്തിയുടെ സാമൂഹ്യമായ അന്തസ്സ് വസ്ത്ര ധാരണത്തിലൂടെയും രൂപം കൊള്ളുന്നുണ്ട്. ജാതി ശ്രേണിയുടെ അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചപ്പോള്‍ കല്ലുമാലകളും അര്‍ധ നഗ്‌നതയും കാല്‍ മുഴുവന്‍ മറയാത്ത പകുതി മുണ്ടും സൃഷ്ടിച്ചു നല്‍കിയവരുടെ മനഃശാസ്ത്രം മനസ്സിലാക്കിയ ആളായിരുന്നു അയ്യങ്കാളി. കസവ് നേരിയത് കൊണ്ട് തലപ്പാവ്‌കെട്ടി തോളില്‍ ഷാളും തൂക്കി നെറ്റിയില്‍ വലിയ വട്ടപൊട്ടുമിട്ട് കാതില്‍ കടുക്കനുമണിഞ്ഞു മണികെട്ടിയ വെള്ളക്കാളയെ പൂട്ടിയ അലങ്കരിച്ച വില്ലുവടിയില്‍ യാത്ര ചെയ്ത അയ്യങ്കാളി വലിയൊരു സന്ദേശമാണ് തലമുറകള്‍ക്ക് നല്‍കിയത്. 2019 എത്തിനില്‍ക്കുമ്പോഴും ആ സന്ദേശം വേണ്ട രീതിയില്‍ ഉള്‍കൊണ്ടിട്ടുേേണ്ടാ എന്ന ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. 1888 ലെ അരുവിപ്പുറം ശിവ പ്രതിഷ്ഠയോടെ ശ്രീനാരായണ ഗുരുദേവന്‍ കേരളത്തില്‍ ആരംഭിച്ച നവോത്ഥന പ്രക്രിയ 1903ലെ എസ്.എന്‍.ഡി.പി യോഗം രൂപീകരണം വഴി ആത്മീയതയും ഭൗതികതയും ഒത്തുചേര്‍ത്തുള്ള അപൂര്‍വമായ രസകൂട്ടിന് വഴിമരുന്നിട്ടു. മഹാത്മാ അയ്യങ്കാളിയെ ശ്രീനാരായണ ഗുരുദേവ ദര്‍ശനം വളരെയധികം സ്വാധീനിച്ചിരുന്നു. ആത്മീയമായ അന്വേഷണം മാത്രം നടത്തി ആത്മ സായൂജ്യത്തിന്റെ അപാരതയില്‍ ലയിക്കാന്‍ തീരുമാനിച്ച സന്യാസി ആയിരുന്നില്ല ശ്രീനാരായണഗുരു. ഗുരുദര്‍ശനത്തിന്റെ കാതല്‍ അതിന്റെ പൂര്‍ണതയോടെ അയ്യങ്കാളി മനസ്സിലാക്കി. ജാതിജന്മി കൂട്ടായ്മയുടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പഞ്ചമി എന്ന ദലിത് ബാലികക്ക് സ്‌കൂള്‍ പ്രവേശനം സാധ്യമാക്കുന്ന അയ്യങ്കാളിയെ വിസ്മരിക്കാന്‍ ഏത് ചരിത്രകാരനാണ് കഴിയുക. അയിത്ത ജാതികാരന്റെ കുട്ടിപ്പള്ളികൂടത്തിന് ആവര്‍ത്തിച്ചു തീയിട്ടിരുന്ന ആത്മീയതയുടെ മൊത്തകച്ചവടക്കാരെ അദ്ദേഹം നേരിട്ടത് ആ പള്ളിക്കൂടം വീണ്ടും പുന:സൃഷ്ടിച്ചുകൊണ്ടാണ്. സ്വസമുദായത്തില്‍നിന്നും പത്തു ബി.എക്കാര്‍ ഉണ്ടാക്കണം എന്നതിനേക്കാള്‍ എന്ത് വലിയ സന്ദേശമാണ് അദ്ദേഹത്തിന് ഗാന്ധിജിക്ക് നല്‍കാനുണ്ടായിരുന്നത്. അയ്യങ്കാളി തുറന്ന് തന്ന അവസരങ്ങളിലൂടെ കലാലയങ്ങളിലേക്ക് എത്തുന്ന യുവത്വത്തിന്റെ കൈകളിലേക്ക് കഠാര നല്‍കുന്നവരും അവരുടെ ചുടുചോരകൊണ്ട് കോടികള്‍ പിരിക്കുന്നവരും അയ്യങ്കാളിയെ ഭയക്കുന്നുണ്ടാകും. ആ ഭയത്തില്‍നിന്നും നമസ്‌കരണം ആയിക്കൂടാ എന്നില്ല. സ്വന്തം ശരീരത്തിന് മേലുള്ള അവകാശംപോലും അടിയറവുവെക്കേണ്ടിവരുന്ന ഗതികേടില്‍നിന്നും ആ കാലഘട്ടത്തിലെ സ്ത്രീ സമൂഹത്തെ മോചിപ്പിക്കുകയായിരുന്നു. കല്ലുമാല ബഹിഷ്‌കരണത്തിലൂടെ അയ്യങ്കാളി ചെയ്തത് രാഷ്രീയ താല്‍പര്യത്തിന് മതിലു കെട്ടാനല്ല മറിച്ച്, രാഷ്ട്രനിര്‍മാണത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനാണ് സ്ത്രീ സമൂഹത്തെ അദ്ദേഹം പഠിപ്പിച്ചത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ ചുവട്പിടിച്ച് 1907ല്‍ രൂപീകരിച്ച സാധൂജന പരിപാലന സംഘം കേരളത്തിന്റെ സാമൂഹ്യ രാഷ്രീയ സംഘടന സവിധാനങ്ങളില്‍ പുതിയൊരു ചുവടുവെപ്പായിരുന്നു. കായിക പരിശീലനവും അച്ചടക്കത്തോടെയുള്ള ജീവിതവും ആത്മധൈര്യമുള്ള യുവ സമൂഹത്തെ സൃഷ്ടിക്കുകയെന്നും അദ്ദേഹം സ്വപ്‌നം കണ്ടു. നിര്‍ഭാഗ്യവശാല്‍ അച്ചടക്കമില്ലാത്ത കായിക പരിശീലത്തിന്റെ വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെ സ്വന്തം ജീവന്‍ ഹോമിക്കുന്നവരായി സ്വപ്‌നം കണ്ട യുവാക്കളില്‍ ചിലരെങ്കിലും മാറുന്നു. സാമൂഹ്യനീതിയുടെ അര്‍ഥം തന്നെ നഷ്ടമായി തുടങ്ങുന്ന, രാഷ്ട്രമായി നാം മാറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. കപട ദേശീയതയുടെ കാവി പുതപ്പിനുള്ളില്‍ കറുത്തവന്റെ ചോര വീഴ്ത്താനുള്ള ആയുധങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന തിരിച്ചറിവാണ് അയ്യങ്കാളിയുടെ ഈ ജന്മദിനത്തില്‍ ഉണ്ടാാകേണ്ടത്. അതിന് പക്വതാബോധമുള്ള യുവ സമൂഹം സൃഷ്ടിക്കപ്പെടണം. അയ്യങ്കാളി ആഗ്രഹിച്ച പോലെ പത്തു ബി.എക്കാരല്ല, തസ്‌കരിക്കപ്പെട്ട ചരിത്രങ്ങള്‍ കണ്ടെത്താന്‍ പ്രാപ്തിയുള്ളവര്‍, വളച്ചൊടിക്കപ്പെടുന്ന ചരിത്രത്തെ നേര്‍വഴിക്ക് നയിക്കാന്‍ പ്രാപ്തിയുള്ളവര്‍ അങ്ങനെ ഒരു തലമുറയെ സൃഷ്ടിക്കുന്നതാണ് മഹാത്മാ അയ്യങ്കാളിക്ക് നല്‍കാവുന്ന ഏറ്റവും വലിയ ആദരവ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.