Connect with us

Video Stories

പാകിസ്താനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്; മാഹിറാ ഖാന് കടുത്ത നിരാശ

Published

on

പാക്കിസ്ഥാനില്‍ പ്രദര്‍ശനത്തിനൊരുങ്ങി ഷാറൂഖിന്റെ റയീസ്;
മുബൈ: ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ പ്രദര്‍ശനത്തിനുള്ള വിലക്ക് നീങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെ ഷാരൂഖ് ഖാന്‍ ചിത്രം റയീസ് പാകിസ്താനില്‍ റിലീസ് ചെയ്യാനുള്ള നീക്കം സജീവമാവുന്നു. ബോളിവുഡ് സിനിമകള്‍ക്ക് രാജ്യത്ത് ഏര്‍പ്പെടുത്തിയ കാരണം പാകിസ്താനില്‍ തിയേറ്ററുകള്‍ കഴിഞ്ഞ നാലു മാസമായി വന്‍ നഷ്ടത്തിലായെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് ചിത്രങ്ങള്‍ ഇല്ലാതായതോടെ തിയേറ്ററുകളില്‍ ആളൊഴിഞ്ഞെന്നും വന്‍ നഷ്ടത്തിലായ പല തിയ്യറ്ററുകളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് സിനിമാ പ്രദര്‍ശന തര്‍ക്കത്തില്‍ മഞ്ഞുരുകുന്നതായ വിലയിരുത്തല്‍.

പാകിസ്താനിലെ തിയേറ്റര്‍ വരുമാനത്തിന്റെ എഴുപത് ശതമാനവും ലഭിക്കുന്നത് ബോളിവുഡ്, ഹോളിവുഡ് സിനിമകളുടെ പ്രദര്‍ശനത്തില്‍ നിന്നാണ്. പ്രധാന വരുമാന മാര്‍ഗമായ ബോളിവുഡ് സിനിമകള്‍ക്ക് വന്ന വിലക്കാണ് അടഞ്ഞുകിടക്കലിനും വന്‍ നഷ്ടത്തിനും കാരണമായത്. നാലു മാസത്തിനിടെ ഏതാണ്ട് 15 കോടി രൂപയുടെ നഷ്ടമാണ് തിയേറ്ററുകള്‍ക്ക് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. തിയേറ്ററുകള്‍ പ്രതിസന്ധിയിലായതോടെ നൂറിലേറെ തിയേറ്റര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. വരുമാനം നിലച്ചതോടെ ബോളിവുഡ് സിനിമകള്‍ക്കുള്ള നിരോധനം നീക്കണമെന്ന ആവശ്യവുമായി തിയേറ്റര്‍ ഉടമകള്‍ തന്നെയാണ് സര്‍ക്കാരിനെ സമീപിച്ചത്.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പാക് കലാകാരന്മാര്‍ക്ക് അപ്രഖ്യാപിത വിലക്ക് വന്നതിന് മറുപടിയായാണ് പാക് സര്‍ക്കാര്‍ രാജ്യത്ത് ബോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗ്യുലേറ്ററി അതോറിറ്റി ഇന്ത്യന്‍ ടി.വി ചാനലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം, തിയ്യറ്റര്‍ ഉടമകളുടെ പരാതിയെ തുടര്‍ന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് വിഷയത്തില്‍ ഗൗരവമായ പഠനത്തിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി മറിയം ഔറംഗസേബിന്റെ നേതൃത്വത്തില്‍ നാലംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഇര്‍ഫന്‍ സിദ്ധിഖി, വാണിജ്യവകുപ്പ് സെക്രട്ടറി, ഒരു രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.
ഇതോടെയാണ്, ഷാറൂഖ് ഖാനും പാക് നടി മഹിറാ ഖാനും ചേര്‍ന്നഭിനയിച്ച റയീസിന്റെ പ്രദര്‍ശന സാധ്യതകള്‍ക്ക് പാക്ക് ആരാധകരില്‍ പ്രതീക്ഷയുയര്‍ന്നത്. ജനുവരി ഇരുപത്തിയഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, റയീസ് സിനിമയുടെ പ്രചാരണത്തിനായി ഇന്ത്യയിലെത്താന്‍ സാധിക്കാത്തത്തില്‍ പാക് നടി മാഹിറാ ഖാന് കടുത്ത നിരാശ അറിയിച്ചു.

പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്നതാണ് മഹീറക്ക് ഷാറൂഖ് ഖാനോടൊപ്പം പ്രചാരണത്തിന് പങ്കെടുക്കാന്‍ സാധിക്കാത്തത്. നേരത്തെ ശിവസേന നേതാവ് രാജ് താക്കറയുമായി നടന്ന ചര്‍ച്ചയില്‍ ഷാറൂഖ് എടുത്ത നിലപാടും മഹീറാ ഖാന് വിനയായി. റയീസിന്റെ പ്രചാരണത്തിനായി പാക് നടിയെ ഇന്ത്യയിലേക്ക് ക്ഷണിക്കില്ലെന്നും ഭാവില്‍ തന്റെ സിനിമകളില്‍ പാക് താരങ്ങളെ പങ്കെടുപ്പില്ലെന്നുമാണ് ഷാരൂഖ് ഖാന്‍ രാജ് താക്കറക്ക് ഉറപ്പു നല്‍കിയത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.