Connect with us

Video Stories

നേരായ വഴിയില്‍ സി.ബി.ഐ

Published

on

മനുഷ്യത്വവും മാനവികതയും മരവിപ്പിച്ചുകൊണ്ട് ഏഴു വര്‍ഷം മുമ്പ് കണ്ണൂരില്‍ കമ്യൂണിസ്റ്റുകള്‍ വധശിക്ഷക്കിരയാക്കിയ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ ഘാതകര്‍ക്ക് നിയമവും പുരോഗമന സമൂഹവും അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുന്നതിലേക്ക് കുറ്റാന്വേഷണം പുരോഗമിച്ചുവെന്ന വാര്‍ത്ത മനുഷ്യ സ്‌നേഹികളായ സര്‍വരെയും സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കുന്നു. കേസില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതികള്‍ക്കുപുറമെ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി തലശ്ശേരി ജില്ലാസെഷന്‍സ് കോടതി ജഡ്ജി ടി. ഇന്ദിര മുമ്പാകെ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഷുക്കൂറിന്റെ വന്ദ്യമാതാവും സഹോദരങ്ങളും ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സമൂഹം നാളിതുവരെ ആവശ്യപ്പെട്ടുവരുന്ന കാര്യം സി.ബി.ഐ നിര്‍വഹിച്ചിരിക്കുന്നുവെന്നത് ചെറുതായ ആശ്വാസമല്ല ഇവരില്‍ ഉളവാക്കിയിരിക്കുന്നത്. കുറ്റപത്രം ചാര്‍ത്തപ്പെട്ടതുകൊണ്ടുമാത്രം പ്രതികള്‍ ആ വകുപ്പില്‍ ശിക്ഷിക്കപ്പെടണമെന്നില്ല എങ്കിലും ആ ദിശയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി സി.ബി.ഐയുടെ നീക്കത്തെ കാണാന്‍ കഴിയും. ഐ.പി.സിയിലെ 302, 120 ബി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. കേസില്‍ 32ഉം 33ഉം പ്രതികളാണ് ഇരുവരും.
സി.പി.എമ്മിന്റെ നിയമസഭാസാമാജികനാണ് ടി.വി രാജേഷെങ്കില്‍ മുന്‍ എം.എല്‍.എ കൂടിയാണ് പി.ജയരാജന്‍. ഇരുവര്‍ക്കുമെതിരെ സംഭവത്തിന്റെ തുടക്കത്തില്‍തന്നെ ശക്തമായ ആരോപണമാണ് ഉയര്‍ന്നിരുന്നത്. സി.പി.എം പോലും ഇക്കാര്യം പരോക്ഷമായി അംഗീകരിച്ചിട്ടുള്ളതാണ്. ജയരാജന്‍ സഞ്ചരിച്ച വാഹനത്തിനുനേരെ കല്ലെറിഞ്ഞുവെന്നതാണ് കൊലപാതകത്തിന് കാരണമായി അദ്ദേഹത്തിന്റെ പാര്‍ട്ടി സമ്മതിക്കുന്നത്. നിര്‍ഭാഗ്യകരമായ സംഭവമാണ് അണികളില്‍നിന്നുണ്ടായതെന്ന് നേതാക്കള്‍ പറയുന്നു. കേസിലെ ഒന്നു മുതലുള്ള ആദ്യപ്രതികളെമാത്രം കൊലപാതകികളാക്കിക്കൊണ്ട് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയതെങ്കില്‍ ഇനിയത് സാധ്യമല്ലെന്ന ശക്തമായ സന്ദേശംകൂടിയാണ് സി.ബി.ഐയുടെ അനുബന്ധ കുറ്റപത്രത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഷുക്കൂരിന്റേതടക്കം എത്രയെത്ര കൊടുംകൊലപാതകങ്ങളും രക്തമുറയുന്ന ക്രൂരതകളുമാണ് പി. ജയരാജന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ അടുത്ത കാലത്തായി നടന്നിട്ടുള്ളതെന്നതിന് ഇതപര്യന്തമുള്ള കൊലപാതക കേസുകള്‍ മാത്രം തെളിവാണ്. 118 പ്രകാരമുള്ള ഗൂഢാലോചനാകുറ്റം മാത്രമാണ് കേരള പൊലീസ് ഇരുവര്‍ക്കുമെതിരെ നേരത്തെ ചാര്‍ത്തിയതെങ്കില്‍ കൊലപാതകക്കുറ്റം ചുമത്താന്‍ പ്രേരകമായത് സി.ബി.ഐയുടെ പഴുതടച്ച പ്രൊഫഷണല്‍ അന്വേഷണമാണെന്ന കാര്യത്തില്‍ സംശയമില്ല. സി.ബി.ഐയുടെ അന്വേഷണ രീതിയും സത്യസന്ധതയും സംശയരഹിതമാണെന്നാണ് ഷുക്കൂര്‍ വധക്കേസിന്റെ കാര്യത്തില്‍ തെളിഞ്ഞിരിക്കുന്നത്.
2012 ഫെബ്രുവരി 20നായിരുന്നു കേരളത്തെയാകെ നടുക്കിയ രാഷ്ട്രീയ കൊലപാതകം. കേസില്‍ 33 പ്രതികളും 73 സാക്ഷികളുമാണുള്ളത്. 24 സാക്ഷികളെ കൂടി സി.ബി.ഐ പുതുതായി ഉള്‍പ്പെടുത്തി. ഷുക്കൂറിന്റെ മാതാവ് പി.സി ആത്തിക്ക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ് സി.ബി.ഐക്ക് വിടുന്നത്. സി.പി.എം നേതാക്കളെ തടഞ്ഞുവെന്ന പേരില്‍ അന്നുതന്നെ കണ്ണപുരം എന്ന സ്ഥലത്തുവെച്ച് പാര്‍ട്ടി കോടതിയുടെ വിചാരണക്കുശേഷം നാട്ടുകാര്‍ നോക്കിനില്‍ക്കെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഷുക്കൂറിന്റെ സുഹൃത്ത് സക്കറിയയെയും സി.പി.എമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പിച്ചു. മൊബൈല്‍ ഫോണില്‍ ഷുക്കൂറിന്റെയും മറ്റും ചിത്രങ്ങളെടുത്ത് അവ ജയരാജന് അയച്ചുകൊടുത്ത് അനുമതി വാങ്ങിയശേഷമായിരുന്നു കൊല. തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലെ മുറിയില്‍വെച്ചായിരുന്നു ജയരാജന്റെയും രാജേഷിന്റെയും ഇ-വിചാരണ.
കണ്ണൂരിലെ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ ആ പാര്‍ട്ടിയുടെ നേതൃത്വം ആജ്ഞാപിക്കുന്നതിലപ്പുറം ഇലയനങ്ങാന്‍ പാടില്ലെന്ന തീട്ടൂരമാണ് ഷുക്കൂറിന്റെ വധത്തിന് കാരണം. കമ്യൂണിസത്തിന്റെ ഉന്മൂലനപ്രത്യയശാസ്ത്രം ലോകത്ത് സോവിയറ്റ് യൂണിയനിലുള്‍പ്പെടെ നടപ്പാക്കിയതിന്റെ നേര്‍ചിത്രമാണ് കണ്ണൂരിലും ആ പ്രത്യയശാസ്ത്രക്കാര്‍ കുറെക്കാലമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നതിനെക്കുറിച്ച് സംശയമുള്ളവരുണ്ടാകില്ല. നിയമവും കോടതിയും നോക്കുകുത്തിയായി നിര്‍ത്തി മജ്ജയും മാംസവുമുള്ള മനുഷ്യരെ പച്ചക്ക് അരിഞ്ഞുതള്ളാന്‍ മനസ്സറപ്പില്ലാത്ത പാര്‍ട്ടി നേതാക്കളും അതിനു കീഴിലെ സംഹാരപ്പടയുമുള്ളപ്പോള്‍ ജനാധിപത്യം ഇവരുടെ കീഴില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടിവരുന്ന തിക്തസംഭവങ്ങള്‍ മനുഷ്യരെയാകെ നാണിപ്പിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ്, എന്‍.ഡി.എഫുകാരന്‍ ഫസല്‍, ആര്‍.എസ്.എസ്സുകാരന്‍ കതിരൂര്‍ മനോജ്, അധ്യാപകന്‍ ജയകൃഷ്ണന്‍ തുടങ്ങി എത്രയെത്ര പേരെയാണ് മാര്‍ക്‌സിസ്റ്റുകാര്‍ കയ്യറപ്പില്ലാതെ അരിഞ്ഞുതള്ളിയത്. ഇരകള്‍ പലരെങ്കില്‍ ആരാച്ചാരെന്നും ഒന്നുതന്നെ. അപ്പോഴൊക്കെയും നിയമത്തിനുമുന്നില്‍ അര്‍പ്പിക്കാന്‍ കൂലിപ്പട്ടാളത്തെ ഇറക്കി നേതൃത്വം. കേസില്‍ കേരള പൊലീസ് ചോദ്യം ചെയ്യാനായി പിടികൂടിയപ്പോള്‍ നെഞ്ചുവേദന അഭിനയിച്ച് നിയമത്തെ പരിഹസിച്ച നേതാവാണ് പി. ജയരാജന്‍. ധാര്‍മികത ലവലേശം തൊട്ടുതീണ്ടാത്ത സി.പി.എമ്മിന്റെ നേതാക്കള്‍ അരിതിന്നും ആശാരിച്ചിയെ കടിച്ചിട്ടുമെന്നപോലെ ന്യായാധിപന്മാരെ ‘ശുംഭന്മാ’ രെന്നും സി.ബി.ഐയെ ‘പോടാപുല്ലേ’ എന്നുമൊക്കെ പരസ്യമായി അധിക്ഷേപിച്ചതും നാം കണ്ടു. പാര്‍ട്ടിയില്‍നിന്ന് പ്രത്യയശാസ്ത്രവശാല്‍ തെറ്റിപ്പിരിഞ്ഞ ഒറ്റക്കാരണത്താല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്ന ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്റെ ഘാതകരെ രക്ഷിക്കാനായി ഇസ്‌ലാമിക തീവ്രവാദികളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചയാളാണ് ഇന്ന് സംസ്ഥാന മുഖ്യമന്ത്രിപദത്തിലിരിക്കുന്നതെന്നതും ജനാധിപത്യത്തിന്റെയും പുരോഗമന കേരളത്തിന്റെയും ഗതികേടല്ലാതെന്ത് ?
ഷുക്കൂര്‍ കേസന്വേഷണവും വിചാരണയും ഇനിയെങ്കിലും നേരായവഴിയില്‍ മുന്നോട്ടുപോകുകയും പ്രതികള്‍ക്ക് ഭരണഘടനയും നിയമവും അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യേണ്ടത് സി.ബി.ഐയുടെ മാത്രമല്ല നന്മ കാംക്ഷിക്കുന്ന മനുഷ്യസമുദായത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തമാണ്. കൊല്ലുന്നതും കൊല്ലിക്കുന്നതുമായ രാഷ്ട്രീയത്തിന് നവോത്ഥാന കേരളത്തിന്റെ മണ്ണില്‍ ഇനി വേരില്ലെന്ന് പ്രഖ്യാപിക്കല്‍ കൂടിയാകണം പുതിയ കുറ്റപത്രം. ജയരാജന്മാര്‍ നേരിട്ടതെന്നുപറയുന്ന പീഡനത്തിന് പകരമാകരുത് ഒരു അരുംകൊലയും. ഇനിയൊന്നുപോലും സംഭവിക്കാത്തവണ്ണം പ്രതികളെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയുണ്ടാക്കിയേ തീരൂ. അങ്ങനെയല്ലെങ്കില്‍ നാം കൊട്ടിഗ്‌ഘോഷിക്കുന്ന ജനാധിപത്യത്തിന് പുല്ലുവില പോലുമുണ്ടാകില്ല. നീതിയും നിയമവും പുലരുന്നതും ഒരു ജീവന്‍പോലും അകാരണമായി അപഹരിക്കപ്പെടാത്തതുമായ പുതിയ പുലരിയാകട്ടെ നമ്മുടെയെല്ലാം ലക്ഷ്യവും മാര്‍ഗവും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.