Connect with us

More

കേന്ദ്രസര്‍ക്കാരിന്റെ മൗനവും നടമാടുന്ന കൊലകളും: കെ.പി.എ മജീദ്

Published

on

‘സംരക്ഷിക്കേണ്ടവര്‍ തന്നെ ആക്രമിക്കുവാന്‍ വരിക. ജീവിക്കുവാന്‍ മറ്റൊരു വഴിയില്ലാത്ത ഭീകരമായ അവസ്ഥയാണ് ഞങ്ങളുടെ പ്രദേശത്തുള്ളത്. വീട്ടിലെ ഭര്‍ത്താക്കന്മാരും ആണ്‍ കുട്ടികളും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം. പൊലീസോ സര്‍ക്കാരോ തങ്ങള്‍ക്ക് യാതൊരുവിധ സംരക്ഷണവും ഏര്‍പ്പെടുത്തില്ല. അക്രമികള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കുവാന്‍ ഞങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണ്’. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അസ്ഗറിന്റെ ഭാര്യ മറിയം ഖാട്ടൂണിന്റെ വാക്കുകളാണിത്.

രാജ്യമെങ്ങും ഭീതിയിലാണ്. ദളിതുകളും ന്യുനപക്ഷങ്ങളും അതി ക്രൂരമായി വേട്ടയാടപ്പെടുന്നു. ഭരണകൂടം നിശ്ചേഷ്ടമായി നോക്കി നില്‍ക്കുമ്പോള്‍ മതേതര രാജ്യത്തിന്റെ ആത്മാവ് നോവുകയാണ്. നിലക്കാത്ത ഈ അറും കൊലകള്‍ . പൊട്ടിക്കരയുന്ന സ്ത്രീകള്‍ . ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും മനുഷ്യ രക്തം ധാരയായി ഒഴുക്കപ്പെടുന്നു. മതേതര സംവീധാനങ്ങളുടെ പ്രതിരോധം വേണ്ടത്രയുണ്ടായോ എന്ന് ന്യുനപക്ഷങ്ങള്‍ സംശയിച്ച് പോവുന്നു. മുഹമ്മദ് അഖ്‌ലാക്കില്‍ തുടങ്ങി ജാര്‍ഖണ്ഡിലെ രാംഗര്‍ഹില്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം തല്ലിക്കൊന്ന അസ്ഗര്‍ എന്ന ആലിമുദ്ദീന്‍ അടക്കം രാജ്യത്ത് കൊല്ലപ്പെട്ട 28 പൗരന്മാരില്‍ 24 ഉം മുസ്‌ലിംകളാണെന്നുള്ളത് വിഷയത്തിന്റെ വര്‍ഗ്ഗീയ ഭീഭത്സത വര്‍ദ്ധിപ്പിക്കുന്നു.
രാജ്യത്ത് പശു സംരക്ഷണം മുസ്‌ലിമിനേയും ദളിതനേയും കൊന്ന് കൊണ്ട് തന്നെ വേണോ? ഇതര സമുദായങ്ങളുടെ ആചാരത്തേയും വിശ്വാസത്തെയും ബഹുമാനിക്കുന്നവരാണ് മുസ്‌ലിംകള്‍. ഒരു ഘട്ടത്തിലും അനാവശ്യമായി പശുവിനേയും കാലികളേയും ഹത്യ നടത്താന്‍ ഒരു കടലാസ് മുസ്‌ലിം സംഘടന പോലും ഇത് വരെ ആഹ്വാനം ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് ഈ പടപ്പുറപ്പാട്? രാജ്യത്ത് 80 ശതമാനം മാംസബുക്കുകളായ മനുഷ്യരാണ്. അതില്‍ മുസ്‌ലിംകളും പെടും എന്നല്ലാതെ പ്രത്യേകിച്ച് എന്തിന് ഈ സമുദായത്തെ ഈ പേരും പറഞ്ഞു തെരെഞ്ഞു പിടിച്ചു കൊല്ലണം? രാജ്യം ഭരിക്കുന്നവരും ഭരിക്കുന്നവരെ നിയന്ത്രിക്കുന്നവരും ഇതിന് മറുപടി പറയണം.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പുറപ്പെടുവിച്ച 2017-ലെ മൃഗങ്ങള്‍ക്ക് എതിരായ ക്രൂരതകള്‍ തടയല്‍ (കന്നുകാലിച്ചന്തകളുടെ നിയന്ത്രണം) നിയമത്തിന്റെ വിജ്ഞാപനം വന്നതിന്റെ ശേഷമാണ് ഈ കൊടും മനുഷ്യ ഹത്യക്കായി സംഘ് ശക്തികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പാവപ്പെട്ട ക്ഷീര കര്‍ഷകനെപ്പോലും തല്ലികൊല്ലാന്‍ ഒരു അറപ്പും ഇല്ലാത്ത നരാധമന്മാര്‍ നിയമ സംവിധാനത്തെപ്പോലും വെല്ലുവിളിച്ച് സൗര്യവിഹാരം നടത്തുകയാണ്. തല്ലിക്കൊന്ന ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന്റെ രോദനം കേള്‍ക്കാന്‍ ഒന്ന് ആശ്വാസ വചനം പറയാന്‍ ഒരു കേന്ദ്ര മന്ത്രിയോ സംസ്ഥാന മന്ത്രിയോ ഒരു ജനപ്രതിനിധി പോലുമോ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നത് മനുഷ്യ മനസാക്ഷിയെ അമ്പരിപ്പിക്കുന്നതാണ്.
ബിജെപി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമത്തിന്റെ വിജ്ഞാപനം ക്ഷീരോത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാവപ്പെട്ട കര്‍ഷകരും തുകല്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഇറച്ചിവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ്. കമ്പോളത്തിലും ലാഭത്തിലും പ്രതിബന്ധങ്ങളില്ലാതെ ക്ഷീര, തുകല്‍, ഇറച്ചി വ്യാപാരരംഗത്തെ വന്‍കിട കുത്തകള്‍ക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ദരിദ്രര്‍ക്ക് നേരെ നടത്തുന്ന, വൃത്തിയായി ആസൂത്രണം ചെയ്ത ഒരു ആക്രമണമാണിത്. മൃഗങ്ങളോടുള്ള ദയയും പശുസംരക്ഷണവും മുതല്‍, നിയമവിരുദ്ധ അറവുശാലകളെ കുറിച്ചും മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയുന്നതിനെക്കുറിച്ചുമൊക്കെ കുറെ കെട്ടുകഥകള്‍ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ നിര്‍ണായക സാമൂഹിക അടിത്തറയെ സംതൃപ്തിപ്പെടുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഐതിഹ്യം തളിച്ചതും ദൈവീകതയെ ഉണര്‍ത്തുന്നതും അവരുടെ ഭ്രമാത്മക ഭാവനകളെ സാധൂകരിക്കുന്നതിന് സംഘപരിവാര്‍ സൈദ്ധാന്തികരില്‍ നിന്നും ഉതിര്‍ന്നുവരുന്ന ഭാവനാത്മകമായ കള്ളക്കഥകള്‍ നിറഞ്ഞ ഒരു സംവാദപശ്ചാത്തലം ഇതിനുണ്ടായിരുന്നു. തങ്ങളുടെ ലോകവീക്ഷണം അടിച്ചേല്‍പ്പിക്കാന്‍ ഭീഷണിയും ശാരീരിക ആക്രമണവും കൊലപാതകവും വരെ ചെയ്യുന്ന സംഘടിത ക്രിമിനല്‍ കിരാത ആള്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ പിന്നാലെ എത്തി. ഈ വിജ്ഞാപനം ഫലത്തില്‍ കൊല്ലാനുള്ള ലൈസന്‍സാണ്. കൊള്ളയടിക്കാനും ലാഭം വാരിക്കൂട്ടാനുമുള്ള അനുമതിയും.
കര്‍ഷകരുടെ ജീവിതത്തിലും ഉപജീവനമാര്‍ഗ്ഗത്തിലുമുള്ള ഒരു നിര്‍ണായക ഘടകത്തെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പ്രകൃതി ദുരന്തങ്ങളും ഉത്പന്നങ്ങള്‍ക്ക് വിലയിടിയുന്നതും വേനലറുതിയും മൂലമുണ്ടാവുന്ന നഷ്ടങ്ങള്‍ നികത്തുന്നതിനായി ക്ഷീരോത്പാദനത്തിലേക്ക് തിരിയുന്ന ദരിദ്രരായ കര്‍ഷകര്‍ക്ക് ഈ നീക്കം വലിയ ആഘാതമായി മാറി. ഏത് തൊഴിലും ചെയ്യുന്നതിനോ അല്ലെങ്കില്‍ ഏതെങ്കിലും വരുമാനമാര്‍ഗ്ഗമോ വ്യവസായമോ വ്യാപാരമോ നടത്താനുള്ള അടിസ്ഥാന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായും ഇതിനെ കാണേണ്ടതുണ്ട്. കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രം പുറത്തിറക്കിയ കരട് വിജ്ഞാപനത്തെ കുറിച്ച് കര്‍ഷകര്‍ക്ക് തങ്ങളുടെ കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ഒരു വിവരവും ലഭ്യമായില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളിലുടെയും ഇത് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഒരു ശ്രമവും നടന്നില്ല. കര്‍ഷകരോട് ഒരു കൂടിയാലോചനയും ഇവര്‍ നടത്തിയില്ല. ഭാഷാപരിജ്ഞാനം അശേഷമില്ലാത്ത തനി ലോക്കല്‍ സംഖി ക്രിമിനലുകള്‍ക്ക് ഈ നിയമം മുസ്‌ലിമിനെ കൊല്ലാനുള്ള അവസരമായി മാറുകയായിരുന്നു.
ഈ നിയമം വഴി കര്‍ഷകന്‍ ഇറച്ചി മുഗങ്ങളെ വില്‍ക്കാനുള്ള അധികാരമില്ലാത്തവന്‍ ആയി മാറുമ്പോള്‍ സ്വഭാവികമായും അവന്റെ കയ്യിലുള്ള കറവയുള്ളതും ഇല്ലാത്തതുമായ മൃഗങ്ങള്‍ അവനൊരു ബാധ്യതയായി മാറിയ അവസ്ഥയാണ് ഇന്നുള്ളത്.
മറുവശത്ത് ആഭ്യന്തര ഉപയോഗത്തിനും കയറ്റുമതിക്കുമായി വന്‍ മുതല്‍മുടക്കില്‍ ബി.ജെ.പി പിടിയാളുകളായ കോര്‍പറേറ്റുകളുടെ മാംസോല്‍പ്പാദനം വന്‍തോതില്‍ ആരംഭിക്കുകയും ചെയ്യും. ജീവിതത്തില്‍ ഒരിക്കല്‍ പോലും ക്ഷീര കര്‍ഷകന്റെ ജീവിത പരിസരമോ ചുറ്റുപാടുകളോ, കന്നുകാലികള്‍ എങ്ങനെയാണ് വളര്‍ത്തപ്പെടുന്നത്, എന്തിനു വേണ്ടിയാണ് സാധാരണ കര്‍ഷകര്‍ അവയെ വളര്‍ത്തുന്നത് എന്നിങ്ങനെയുള്ള പ്രാഥമികമായ ധാരണ പോലുമില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഈ നിയമം ഉണ്ടാക്കിയത്. നാഗ്പൂരില്‍ നിന്നും കിട്ടുന്ന സര്‍ക്കുലര്‍ അപ്പടി നടപ്പിലാക്കാന്‍ തുനിയുന്നവര്‍ കര്‍ഷക പ്രജകളെ ഇതെങ്ങിനെ ബാധിക്കുന്നുവെന്ന് ആലോചിക്കുന്നേയില്ല.
പശു സംബന്ധിയായ ഏത് നിയമവും ഇന്ത്യയില്‍ കൊണ്ട് വന്നപ്പോഴൊക്കെ രാജ്യത്ത് വര്‍ഗ്ഗീയ അസ്വസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. ഗതകാല ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വേണ്ടത്ര മുന്കരുതലെടുക്കാനോ ബോധവല്‍ക്കരണം നടത്താനോ തുനിയാതെ ബി.ജെ.പിക്കാര്‍ രാഷ്ട്രീയ വര്‍ഗ്ഗീയ അജണ്ട മാത്രം മുന്നില്‍ കണ്ട് നിയമ പരിഷ്‌കാരം കൊണ്ട് വരുമ്പോള്‍ രാജ്യത്തിന് കൊടുക്കേണ്ടി വരുന്ന വിന കണ്ണീര്‍ മാത്രമാവും. മനുഷ്യ മനസാക്ഷി മരവിച്ചിട്ടില്ലാത്ത ആരും ഇല്ലേ ഈ സര്‍ക്കാരില്‍ എന്ന് ചിന്ദിച്ചു പോവുകയാണ്.
പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലരുതെന്ന് പ്രധാന മന്ത്രി ആഹ്വനം ചെയ്ത ഉടന്‍ തന്നെയാണ് ജാര്‍ഖണ്ഡിലെ ആലിമുദ്ദീനെ കൊന്നതെന്നോര്‍ക്കണം. തന്റെ ആഹ്വാനത്തിന് പിറകെ തന്നെ ഒരു പാവത്തിനെ കൊന്ന് കൊലവിളിച്ചിട്ടും പ്രധാന മന്ത്രിയുടെ ഭാഗത്ത് നിന്ന് പോയിട്ട് പി.എം.ഓ സഹ മന്ത്രിയുടെ ഭാഗത്ത് നിന്ന് പോലും യാതൊരു അപലപനവും ഉണ്ടായില്ലെന്നത് ഇത്തരം കൊലകള്‍ ഇവര്‍ ആസ്വദിക്കുകയാണെന്ന് കരുതേണ്ടി വരും.
ഇവിടെ നടക്കുന്നത് ഹിന്ദുത്വ പരിചയില്‍ പൊതിഞ്ഞ ഒരു സാമ്പത്തിക പരിഷ്‌കരണമാണ്, ഇതില്‍ കുറെ ദാരിദ്ര കര്‍ഷകരും ദളിതരും ന്യൂനപക്ഷങ്ങളും വേരറ്റ് പോകും എന്നാണ് ഇവര്‍ കരുതുന്നത്. അതിജീവനത്തിന് കഴിയാത്ത ഉത്തരേന്ത്യന്‍ മുസ്‌ലിമിന് ഇത് വലിയ പരിക്കുണ്ടാക്കും എന്നത് യാഥാര്‍ഥ്യമായിരിക്കാം. പക്ഷെ, അണമുട്ടിയ ഒരു ജനപ്രവാഹം ഈ ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കുന്ന നാള്‍ വരും. അത്തരമൊരു മര്‍ദ്ദിത ദളിത് മുസ്‌ലിം മതേതര കൂട്ടായ്മ രാജ്യത്ത് ഉണര്‍ന്നെണീക്കുന്ന ഒരു കാലം വിദൂരമല്ല. തെക്കേ ഇന്ത്യയിലെ മര്‍ദ്ദിത സമൂഹത്തിന് അസ്തിത്വപരമായും നിയമപരമായും രാഷ്ട്രീയ പരമായും സുരക്ഷിതത്വം കൊടുക്കുന്ന മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉത്തരേന്ത്യയിലെ ദുര്‍ബ്ബലത അനുഭവേന്ത്യമാണ്.
അക്രമത്തിനിരയായി ക്രൂരമായി വധിക്കപെട്ടവരുടെ വീടുകളും ഗ്രാമങ്ങളും സന്ദര്‍ശിച്ച മുസ് ലിം ലീഗ് പ്രതിനിധി സംഘത്തോട് ആ സമൂഹം കരഞ്ഞ് കേണ് പറഞ്ഞത് കേരളത്തിന്റെ മഹനീയ മതേതര മാതൃക ഇവിടേയും പുലരില്ലേ എന്നാണ്. പ്രതീക്ഷാ നിര്‍ഭരമായ ആ ജനതയുടെ ഉള്‍വിളി ഉള്‍ക്കൊള്ളാന്‍ തന്നെയാണ് മുസ് ലിംലീഗ് ദേശീയ സമിതിയുടെ തീരുമാനം. പാര്‍ലമെന്റ് മാര്‍ച്ചടക്കമുള്ള സമര പരിപാടികള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ കൊടും വേട്ടക്കെതിരെ സമാന മനസ്‌കരുമായി ചേര്‍ന്ന് രാഷ്ട്രീയപരമായും നിയമപരമായും പോരാടാന്‍ തന്നെയാണ് മുസ്‌ലിം ലീഗ് തീരുമാനം. അതിന്റെ പ്രാഥമിക സമര പരിപാടിയാണ് ഇന്ന് കോഴിക്കോട് നടക്കുന്ന മാര്‍ച്ചും സമ്മേളനവും. ഈ സമര പ്രയാണം രാജ്യമാസകലം വ്യാപിപ്പിച്ച് ഭരണകൂട നിസ്സംഗതക്കെതിരെയും ഫാസിസ്‌റ് തേര്‍വാഴ്ചക്കെതിരേയും ഉള്ള കൊടുങ്കാറ്റായി മാറണം.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.