Connect with us

Video Stories

വെടിനിര്‍ത്തല്‍ പ്രഖ്യാപനവും കശ്മീരിലെ സമാധാനവും

Published

on

ഡോ. രാംപുനിയാനി

വിഘടനവാദികള്‍, കശ്മീരികള്‍, സായുധ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ രക്തച്ചൊരിച്ചിലിന് കശ്മീര്‍ താഴ്‌വര പതിവായി സാക്ഷിയാവാറുണ്ടെങ്കിലും ഇപ്പോള്‍ ആ പട്ടികയിലേക്ക് വിനോദ സഞ്ചാരികളുമെത്തിയിരിക്കുന്നു. ഈ വര്‍ഷമാദ്യം ഒരു സ്‌കൂള്‍ ബസ്സിനു നേരെയുണ്ടായ കല്ലേറ് പതിനൊന്നു വയസ്സുകാരന്റെ മരണത്തില്‍ കലാശിച്ചു. പ്രത്യയശാസ്ത്രപരമായി വിവിധ ധ്രുവങ്ങളിലുള്ള സഖ്യ സര്‍ക്കാറിന്റെ തലപ്പത്തിരിക്കുന്ന മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ വിശുദ്ധ റമസാന്‍ മാസത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസത്തെ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ അവസ്ഥ. പ്രാദേശിക ജനവിഭാഗങ്ങളുടെ ആവലാതികളില്‍ ശ്രദ്ധാലുക്കളാകുന്നതിനു പകരം ഉരുക്കുമുഷ്ടി നയം സ്വീകരിച്ച് കശ്മീരില്‍ വെടിയൊച്ച നിലയ്ക്കാത്ത അവസ്ഥ സൃഷ്ടിച്ച കേന്ദ്ര സര്‍ക്കാറിന്റെ നയം അതിക്രമങ്ങള്‍ വര്‍ധിപ്പിച്ചതിന് താഴ്‌വര സാക്ഷിയാണ്. ഈ കാലയളവില്‍ ബുര്‍ഹാന്‍ വാനിയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തോടെ പ്രതിഷേധങ്ങളുടെ കുത്തൊഴുക്കുതന്നെയായിരുന്നു. അസംതൃപ്തരും അന്യവത്കരിക്കപ്പെട്ടവരുമായ യുവാക്കള്‍ അവരുടെ പ്രിയപ്പെട്ട പ്രതിഷേധ രീതിയായ ‘കല്ലെറിയല്‍’ ശക്തമാക്കി. ഇപ്പോള്‍ പ്രതിഷേധക്കാരുടെ നിരാശാനില വളരെ ഉയരത്തിലായതിനാല്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭവിഷ്യത്തുക്കളെ അവര്‍ ഭയപ്പെടുന്നില്ല.
ഈ വര്‍ഷം ഇതുവരെ നാല്‍പത് തീവ്രവാദികളും 24 സൈനികരും 37 സാധാരണക്കാരും കൊല്ലപ്പെട്ടു. പി.ഡി.പി നേരത്തെ വിഘടനവാദികളുടെ ഭാഷയിലായിരുന്നു സംസാരിച്ചിരുന്നത് എന്നിരിക്കേ ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന, ഹിന്ദു ദേശീയവാദികളായ ബി.ജെ.പിയുമായി അവര്‍ അധികാരം പിടിച്ചെടുക്കുകയെന്ന ഉദ്ദേശത്തോടെ സ്വയംഭരണ വ്യവസ്ഥയില്‍ കൂട്ടുകെട്ടുണ്ടാക്കി. ബി.ജെ.പി അവരുടെ മുദ്രാവാക്യങ്ങളില്‍ ന്യൂനപക്ഷ വിരുദ്ധ നിലപാട് ധരിക്കുകയും സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷം അട്ടിമറിക്കുകയുമാണ്. പ്രാദേശിക വികാരങ്ങള്‍ സത്വരമാക്കാന്‍ കഴിയുന്ന നയങ്ങള്‍ നടപ്പിലാക്കുകയോ അല്ലെങ്കില്‍ അവരുടെ സഖ്യകക്ഷിയായ ബി.ജെ.പിയുടെ ഉയര്‍ന്ന തോതിലുള്ള ഹിന്ദുത്വ നയങ്ങള്‍ എതിര്‍ക്കാന്‍ ശക്തമാകുകയോ ചെയ്യുകയെന്നതാണ് മെഹബൂബ മുഫ്തിയുടെ മുന്നിലുള്ള അവസ്ഥ. ഉയര്‍ന്ന കൈയേറ്റ മനോഭാവം കേന്ദ്രത്തില്‍ നിന്നുണ്ടായാല്‍ മെഹബൂബ നിശബ്ദ സാക്ഷിയായി തോന്നാം.
ദിനം ചെല്ലുന്തോറും വഷളായിവരുന്ന സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ സംസ്ഥാനത്തെ പ്രധാന വരുമാന ഉറവിടമായ വിനോദസഞ്ചാര മേഖലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര ത്തില്‍ ബി.ജെ.പി ഭരണം എന്നതുപോലെ എല്ലാ വൈരാഗ്യത്തിനും പ്രതികൂലമായ ദിശാബോധം ആവശ്യമാണെന്നതാണ് ശരാശരി കശ്മീരിയുടെ നിര്‍ഭാഗ്യകരമായ അവസ്ഥ. കടുത്ത അസംതൃപ്തിയെതുടര്‍ന്ന് ദിനം ചെല്ലുന്തോറും വഷളായി വരുന്ന കല്ലേറിന്റെ രൂപത്തിലുള്ള പ്രക്ഷോഭം ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളല്ലാത്തതിനാല്‍ അധികൃതരില്‍ നിന്ന് ചര്‍ച്ചക്കുള്ള സാധ്യതയും ഇല്ലാതാക്കുന്നു. മുഖ്യമന്ത്രി സംഭാഷണത്തിനു ക്ഷണിച്ചാല്‍തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്കായി ഭയാനകമായ മനോഭാവം തുടരുകയും ഹിന്ദു ദേശീയത ലക്ഷ്യംവെച്ചുള്ള ഭിന്നിപ്പിക്കല്‍ തന്ത്രം നടപ്പിലാക്കുകയും ചെയ്യുന്ന ബി.ജെ.പിയെ മറികടന്ന് അവര്‍ക്ക് ഒന്നും ചെയ്യാനാകില്ല.
മിക്കപ്പോഴും അസന്തുഷ്ടരുടെ എല്ലാ അബദ്ധങ്ങള്‍ക്കും ദുഷ്‌പ്രേരണ ലഭിക്കുന്നത് പാക്കിസ്താനില്‍ നിന്ന് മാത്രമാണ്. ഒന്നിലധികം ഘടകങ്ങളാല്‍ കശ്മീരികള്‍ അസംതൃപ്തരാണെന്നതാണ് യാഥാര്‍ത്ഥ്യം. പാക്കിസ്താന്റെ പങ്ക് ഇതില്‍ ഒന്നു മാത്രമാണ്. അല്‍ഖ്വയ്ദ മറ്റൊന്നാണ്. സൈന്യത്തിന്റെ മനോഭാവം ഏതെങ്കിലും വിധത്തില്‍ കാര്യങ്ങളെ സഹായിക്കുന്നില്ല. ശത്രുക്കളില്‍ നിന്നും അതിര്‍ത്തി സംരക്ഷിക്കുകയെന്നതാണ് സൈന്യത്തിന്റെ അടിസ്ഥാന കടമ. ഇവിടെ ഒരു സിവിലിയന്‍ പ്രദേശം ദശാബ്ദങ്ങളായി പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്. നെയ്ത്തുകാരനായ ഫാറൂഖ് അഹമ്മദിനെ മനുഷ്യ കവചമാക്കി ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കിലോമീറ്ററുകളോളം സഞ്ചരിച്ച സംഭവവും അത്തരമൊരു അപമാനത്തില്‍ ഒരു സാധാരണക്കാരനെ ഉള്‍ക്കൊള്ളിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ സൈന്യം ശ്രമിക്കുന്നതും പട്ടാളക്കാരുടെ ചെയ്തികള്‍ക്ക് മികച്ച ഉദാഹരണമാണ്. അഞ്ച് മണിക്കൂറോളമാണ് ദറിനെ വാഹനത്തിനു മുന്നില്‍ കെട്ടിയിട്ടത്. ഇപ്പോള്‍ അദ്ദേഹം അപമാന ഭാരത്തോടെ ജീവിക്കുകയാണ്. ജീവിത കാലം മുഴുവന്‍ ഇത് തുടരും. ഇത്തരം മനോഭാവം ജനങ്ങളെ സാധാരണ ജീവിതത്തില്‍ ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ടോ? മുന്‍കൂട്ടി അംഗീകാരം ലഭിച്ച ഉടമ്പടിയില്‍ വാഗ്ദാനം ചെയ്തതുപോലെ ഭരണകൂട സംയുക്ത സംവിധാനത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നു. അത് അധികാരത്തില്‍ ഉള്ളവരുടെ മനസ്സില്‍ അല്ല. ജനാധിപത്യത്തിന്റെ കേന്ദ്ര പ്രതലം സംഭാഷണ പ്രക്രിയയാണ്. ഇത് സംസ്ഥാനത്ത് നിന്ന് അപ്രത്യമായിരിക്കുന്നു. മുന്‍കാലത്തെ നിരവധി നേതാക്കന്മാര്‍ സമാധാനം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. വാജ്‌പേയിയുടെ പ്രസിദ്ധമായ സിദ്ധാന്തം സമാധാനം ലക്ഷ്യമാക്കിയായിരുന്നു. താഴ്‌വരയില്‍ പുരോഗതിയും സമൃദ്ധിയും കൊണ്ടുവരാന്‍ കഴിയുക ഇന്‍സാനിയത്ത് (മാനവികത), ജംഹൂറിയത്ത് (ജനാധിപത്യം), കശ്മീരിയത് (കശ്മീര്‍ ജനതയുടെ സത്വം) വഴിയാണ്. പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇത് ലക്ഷ്യമിടുന്നുണ്ട്. വാജ്‌പേയി സിദ്ധാന്തത്തിന്റെ നിലവിലെ നിയമങ്ങള്‍ മെഹ്ബൂബ മുഫ്തി അനുസ്മരിക്കുന്നു. എന്നാല്‍ അവരുടെ വാദം ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നതെന്ന് തോന്നുന്നു.
രണ്ടാം യു.പി.എ സര്‍ക്കാര്‍ ഇടനിലക്കാരടങ്ങിയ സംഘത്തെ നിയമിച്ചുകൊണ്ട് വലിയ ചുവടുവെപ്പ് നടത്തിയിരുന്നു. ദിലീപ് പദ്‌ഗോന്‍കര്‍, എം. എം. അന്‍സാരി, രാധാ കുമാര്‍ എന്നിവരായിരുന്നു സംഘാംഗങ്ങള്‍. സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ഗ്രൂപ്പുകളുമായി അവര്‍ പരസ്പരം ആശയവിനിമയം നടത്തുകയും ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാന നിയമസഭയുടെ സ്വയംഭരണത്തിന് പ്രോത്സാഹിപ്പിക്കുക, പരസ്പരം ചര്‍ച്ച നടത്തുക, പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നിവയാണ് അടിസ്ഥാനപരമായി അവര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ റിപ്പോര്‍ട്ട് അവഗണിച്ചുകിടക്കുകയാണ്. ഈ റിപ്പോര്‍ട്ടാണ് കശ്മീര്‍ പ്രശ്‌നത്തില്‍ അനുരഞ്ജനത്തിന്റെ അവസാനത്തെ കാല്‍വെപ്പ്. സഖ്യ സര്‍ക്കാറിലെ ബി.ജെ.പിയുടെ പങ്ക് വളരെ മോശവും മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനത്ത് മുസ്‌ലിം സമുദായത്തെ പാര്‍ശ്വവത്കരിക്കുന്നതുമാണ്. കശ്മീരിലെ ജനാധിപത്യപരമായ അഭിലാഷങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ മെഹബൂബ മുഫ്തി സ്വയം ആഗ്രഹിക്കുന്നുണ്ടോയെന്നാണ് നാം ചോദിക്കേണ്ട ചോദ്യം. മുഫ്തിക്കെതിരെ ജനങ്ങളുടെ രോഷം വളരെയധികം വളര്‍ന്നുവരികയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ സ്വാഗതാര്‍ഹമായ നീക്കമാണ്. താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മാനുഷിക നയങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് ആവശ്യമാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.