Video Stories
ലോകം ഗാന്ധിജിക്കൊപ്പമാണ് ഗോദ്‌സെ കുറ്റവാളി മാത്രം
പി. ഇസ്മായില്‍ വയനാ
മഹാത്മ ഗാന്ധിജിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി തുര്‍ക്കി, ഫലസ്തീന്‍, ഉസ്ബക്കിസ്ഥാന്‍, ലബനോന്‍, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഗാന്ധി സ്മാരക സ്റ്റാമ്പുകള്‍ ഇറക്കികൊണ്ടായിരുന്നു അദ്ദേഹത്തെആദരിച്ചത്. വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ച് ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ ലോകം അയവിറക്കുമ്പോള്‍ ഗാന്ധി പിറന്ന നാട്ടില്‍ സംഘ്പരിവാരങ്ങള്‍ അദ്ദേഹത്തെനിന്ദിക്കാന്‍ മത്സരിക്കുകയാണ്. ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിലായിരുന്നു ഹിന്ദു മഹാസഭ നേതാവ് പൂജശകുന്‍ പാണ്ഡയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി മഹാത്മാവിനെ വധിച്ചത്. 1948 മുതല്‍ മധ്യപ്രദേശിലെ ലക്ഷമണ്‍ ബാഗ് സന്‍സ്താനിലെ ബാപ്പു ഭവനില്‍ സൂക്ഷിച്ചുവരുന്ന അദ്ദേഹത്തിന്റെ ചിതാഭസ്മം മോഷ്ടിക്കാനും രാജ്യദ്രോഹി എന്നെഴുതിവെക്കാനും ജന്മദിനത്തില്‍ ആളുകളുണ്ടായി.
ഗുജറാത്തിലെ സുഫലം ശാലാ വികാസ് സങ്കുല്‍ എന്ന സംഘടനക്ക്കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ഒന്‍പതാം ക്ലാസിലെ പരീക്ഷാചോദ്യപേപ്പറില്‍ ഗാന്ധി എങ്ങിനെ ആത്മഹത്യ ചെയ്തു എന്ന ചോദ്യമുണ്ടായതും യാദൃച്ഛിക സംഭവമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിമാരും നേരിട്ട് ഗാന്ധി നിന്ദ നടത്തുകയാണ്. ഒന്നാം മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര ഗാന്ധി സമാധാന പുരസ്‌ക്കാരം തുടര്‍ച്ചയായ നാല് വര്‍ഷമാണ് വിതരണം ചെയ്യുന്നതില്‍ വിമുഖത കാട്ടിയത്. നോബേല്‍ സമ്മാനത്തോട് കിടപിടിക്കുന്ന ഒന്നായാണ് ലോകം ഗാന്ധി സമാധാന പുരസ്‌ക്കാരത്തെ നോക്കികാണുന്നത്. ഗാന്ധിയുടെ 125ാം ജന്മദിനം കൊണ്ടാടിയ 1995ലാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. മോദി ഭരണം കയ്യാളിയ 2015, 2016, 2017, 2018 തുടങ്ങിയ വര്‍ഷങ്ങളില്‍ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചുവെങ്കിലും അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണമാണ് വിതരണം സാധ്യമാവാതിരുന്നത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കാരണം നിരത്തിയത്. കോര്‍പറേറ്ററുകളുടെ ലക്ഷം കോടി കടം എഴുതിതള്ളിയവര്‍ക്കും പട്ടേല്‍ പ്രതിമക്കായി 3000 കോടി വിനിയോഗഗിച്ചവര്‍ക്കും ഗാന്ധി പുരസ്‌ക്കാരത്തിനായി വര്‍ഷം ഒരു കോടി മാറ്റിവെക്കാന്‍ കഴിയാതെ പോയത് സാമ്പത്തിക പരാധീനതയല്ല, മറിച്ച് ഗാന്ധി വിരോധം കൊണ്ടുള്ള ഉദാസീനത മാത്രമായിരുന്നു. ശക്തമായപ്രതിഷേധത്തെ തുടര്‍ന്ന് നാല് വര്‍ഷത്തെ അവാര്‍ഡുകള്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ മനമില്ലാമനസ്സോടെ വിതരണം ചെയ്യാന്‍ ഭരണകൂടം നിര്‍ബന്ധതിരാവുകയായിരുന്നു.
കേന്ദ്ര ഗവണ്‍മെന്റിനു കീഴിലുള്ള ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ വാര്‍ഷിക കലണ്ടറില്‍നിന്നും ഡയറിയില്‍നിന്നും ഗാന്ധിജിയുടെ സുപ്രസിദ്ധമായ നൂല്‍നൂല്‍ക്കുന്ന ചിത്രത്തിന് പകരം മോദി നൂല്‍നൂല്‍ക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷത്തിലാണ് തിരുകി കയറ്റിയത്. ചര്‍ക്ക, ഖാദി തുടങ്ങിയ ഗാന്ധിയുടെ സമരരൂപങ്ങള്‍ കവര്‍ച്ച ചെയ്തുകൊണ്ടുള്ള മോദിയുടെ വേഷം കെട്ടിലിന് ഇന്നത്തെ കാലത്ത് ഗാന്ധിയേക്കാളും മോദിക്കാണ് വിപണന സാധ്യതയെന്ന ലജ്ജാവഹമായ തരത്തിലായിരുന്നു കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖര്‍ അന്ന് വിശദീകരണം നല്‍കിയത്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നായിരുന്നു മോദിയെ വിശേഷിപ്പിച്ചത്. വേദിയിലുണ്ടായിരുന്ന മോദി ട്രംപിന്റെ തെറ്റ് തിരുത്താന്‍ തയ്യാറായില്ല. മോദിയെ രാഷ്ട്രപിതാവായി കാണാന്‍ കഴിയാത്തവരെ ഇന്ത്യക്കാരായി കണക്കാക്കാന്‍ പറ്റില്ലെന്ന് ഇതോടനുബന്ധിച്ച് പ്രസ്താവനയിറക്കിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിനെയോ തനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപിതാവ് എന്ന് വിളിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ അമൃത ഫെഡ്‌നാവിസിനെയോ തിരുത്തിപ്പിക്കാനും മോദി ഇന്നോളം ശ്രമിച്ചിട്ടില്ല.
രാഷ്ട്രപിതാവായ ഗാന്ധിയെ നിന്ദിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ ഗോദ്‌സെയെ പൂജിക്കുന്നവരുടെയും പേരില്‍ ശിക്ഷാനടപടികള്‍ കൈക്കൊള്ളാന്‍ പലപ്പോഴായി ഭരണകൂടം മടി കാട്ടുകയാണ്. ‘ഗോദ്‌സെ ഒരാളെ കൊന്നു. കസബ് 74 പേരെയും രാജീവ് ഗാന്ധി 17000 പേരെയും കൊന്നു. ആരാണ് ക്രൂരന്‍ എന്ന് നിങ്ങള്‍ വിലയിരുത്തണം’. വിഷലിപ്തമായ പ്രസ്താവന നടത്തിയ നളിന്‍ കുമാര്‍ കട്ടീലിനെ എം.പിയാക്കിയതും തുടര്‍ന്ന് കര്‍ണ്ണാടകയിലെ ബി.ജെ.പി അധ്യക്ഷനാക്കി വാഴ്ത്തിയതും മോദി – അമിത്ഷാ കുട്ടുകെട്ടായിരുന്നു. ഗോദ്‌സെയാണ് യഥാര്‍ത്ഥ ദേശസ്‌നേഹിയെന്നാവര്‍ത്തിച്ച പ്രജ്ഞാസിങ് ഠാക്കൂറിന് പാര്‍ലമെന്റിലേക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. നന്ദി ഗോദ്‌സെ 30.1.1948 എന്ന് ട്വീറ്റ് ചെയ്ത് ഗാന്ധിയുടെ കൊലപാതകത്തെ ന്യായീകരിച്ച നിധി ചൗധരി ഐ.എ.എസിന് സ്ഥാനചലനം സംഭവിക്കാത്തവിധം കസേര ഉറപ്പിച്ചതും ഗാന്ധി പാക്കിസ്താന്റെ രാഷ്ട്രപിതാവാണെന്ന് പറഞ്ഞ അനില്‍ സൗമിത്രക്ക് കയ്യാമം വീഴാതെ രക്ഷപ്പെട്ടതുമെല്ലാം ബി.ജെ.പി നേതാക്കളുടെ ഇടപെടല്‍ മൂലമാണ്.
ഇന്ത്യയിലെ പരമോന്നത സിവിലയന്‍ ബഹുമതിയായ ഭാരതരത്‌നം ഗാന്ധി വധക്കേസിലെ ഏഴാം പ്രതിയായിരുന്ന സവര്‍ക്കറിന് നല്‍കി വന്ദിക്കാനുള്ള ആലോചനയിലാണിപ്പോള്‍ ബി.ജെ. പി നേതൃത്വം മുഴുകിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ഛായാചിത്രം അനാഛാദനം ചെയ്ത ബി.ജെ.പിക്കാര്‍ മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌നമെന്നത് മുഖ്യ വാഗ്ദാനങ്ങളിലൊന്നായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യാ വിഭജനത്തിന് വിത്തുപാകി ദ്വിരാഷ്ട്ര വാദം ആദ്യമായി മുഴക്കിയത് ഹിന്ദുമഹാസഭയുടെ സ്ഥാപകന്‍കൂടിയായ വിനായക് ദാമോദര്‍ സവര്‍ക്കറായിരുന്നു. 1923 ലാണ് ഹിന്ദുത്വ എന്ന സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചത്. ഈ ചിന്തയിലൂന്നിയാണ് ആര്‍.എസ്.എസിന്റെ കാഴ്ചപാടുകള്‍ ഉരവംകൊണ്ടത്.
ജയില്‍ മോചിതനാകുന്നതിനായി ബ്രട്ടീഷുകാര്‍ക്ക് മുന്നില്‍ 1913, 1920, 1921 എന്നീ വര്‍ഷങ്ങളിലായി ആറ് തവണയാണ് അദ്ദേഹം മാപ്പപേക്ഷ എഴുതികൊടുത്തിട്ടുള്ളത്. ഇന്ത്യക്കാരെ ബ്രിട്ടീഷ് അനുകൂലികളാക്കിമാറ്റാന്‍ ശിഷ്ടകാലം ചിലവഴിക്കും എന്ന വ്യവസ്ഥയിലാണ് 1924ല്‍ ജയില്‍ മോചിതനായത്. 1942 ല്‍ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്ത പൈതൃകത്തിനുടമയായ സവര്‍ക്കറും ഗോദ്‌സെയും തമ്മില്‍ അഭേദ്യമായ ബന്ധമാണ് നില നിന്നിരുന്നത്. സവര്‍ക്കറുടെ അനുഗ്രഹാശിസ്സുകളോടെ ഗോദ്‌സെ ആരംഭിച്ച അഗ്രാണി എന്ന പത്രമാണ് പിന്നീട് ഹിന്ദു രാഷ്ട്രയായി മാറിയത്. സവര്‍ക്കര്‍ എഴുതിയ ഹിന്ദുത്വ എന്ന ഗ്രന്ഥം ഗോദ്‌സെയുടെ ഇഷ്ട പുസ്തകമായിരുന്നു. വികാരത്തിന്റെ ഫലം എന്നാണ് ഗാന്ധിവധത്തെകുറിച്ച് സവര്‍ക്കര്‍ പ്രതികരിച്ചത്. ഗാന്ധിയുടെ മതേതര വീക്ഷണമാണ് സവര്‍ക്കരുടെയും സംഘ്പരിവാരങ്ങളുടെയും വിരോധത്തിനടിസ്ഥാനം. എല്ലാ മത വിശ്വാസികളെയും ചേര്‍ത്ത്പിടിക്കുന്ന വിശാലമായ ചിന്താഗതിയുടെ പ്രചാരകനായിരുന്നു ഗാന്ധി. തങ്ങളുടെ ഹിന്ദുത്വരാഷ്ട്രം എന്ന അജണ്ടയുടെ മുനയൊടിച്ചത് ഭാരതീയന്റെ മനസ്സില്‍ ആഴ്ന്നിറങ്ങിയ ഗാന്ധിജിയുടെ മതേതര ചിന്തകളാണ്. അക്കാരണത്താലാണ് 1948 ജനുവരി 30 ന് ഗാന്ധിയെ വധിച്ചത്.
രക്തസാക്ഷിത്വത്തിന്റെ എഴുപത് വര്‍ഷങ്ങള്‍ക്ക്‌ശേഷവും ഗാന്ധിയന്‍ ആശയങ്ങളെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നതും ഗോദ്‌സെയുടെ പേരില്‍ ക്ഷേത്രം പണിയുന്നതും ഗാന്ധി വിരുദ്ധര്‍ക്ക് പരമോന്നത ബഹുമതികള്‍ തൂക്കിവില്‍ക്കുന്നതുമെല്ലാം ദുഷ്ട ചിന്താഗതിയുടെ ഭാഗമാണ്. ഇന്ത്യയുടെ പാര്‍ലമെന്റില്‍ അംഗങ്ങള്‍ നാഥുറാം വിനായക് ഗോദ്‌സെ എന്ന് ഉച്ചരിച്ചാല്‍ അത് ഔദ്യോഗിക രേഖകളില്‍നിന്ന് നീക്കംചെയ്യും. 1956 ലാണ് ഗോദ്‌സെയുടെ പേരുച്ചരിക്കുന്നതിന് പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തിയത്. ഗാന്ധിയുടെ ഘാതകനെ അത്രത്തോളം അറുപ്പും വെറുപ്പോ ടെ യുമാണ് രാഷ്ട്രശില്‍പികള്‍ നോക്കികണ്ടത്. ഗോദ്‌സെയെ രാജ്യസ്‌നേഹിയായി പ്രഖ്യാ പിക്കുന്നതും രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതും കടുത്ത രാജ്യദ്രോഹ കുറ്റമാണ്. ഗാന്ധി നിന്ദകരെ കല്‍തുറങ്കിലടക്കുംവിധമുള്ള നിയമനിര്‍മാണങ്ങള്‍ക്കായി ഗാന്ധി സ്‌നേഹികള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഗാന്ധിയെ ഫാസിസ്റ്റുകള്‍ എത്രമാത്രം നിഷ്‌കാസിതനാക്കാന്‍ ശ്രമിച്ചാലും മതേതരത്വത്തിന്റെ ജീവവായു ശ്വസിക്കുന്നവര്‍ അതിനെ അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് മോദിയുടെ തട്ടകത്തില്‍നിന്നും ഉയര്‍ന്നുവന്ന ആയുഷ് ചതുര്‍വേദി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പ്രസംഗം. വാരാണസിയിലെ സെന്‍ട്രല്‍ ഹിന്ദു ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആയുഷ് ചതുര്‍വേദി ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തില്‍ സ്‌കൂളില്‍ നടത്തിയ പ്രസംഗത്തില്‍ ഗോദ്‌സെ യുഗത്തില്‍ ഞാന്‍ ഗാന്ധിക്കൊപ്പമാണ് എന്നായിരുന്നു ഉറക്കെ പ്രഖ്യാപിച്ചത്. ന്യൂയോര്‍ക്കിലെ കാലാവസ്ഥ ഉച്ചകോടിയിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ പേടിപ്പിച്ചത് ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പ്രസംഗമായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആയുഷിന്റെ പ്രസംഗമാണിപ്പോള്‍ മോദിയുടെ ഉറക്കം കെടുത്തിയതും. ആയുഷ് ചതുര്‍വേദി ഒറ്റക്കല്ല ഭാരതത്തിലെ ജനകോടികളുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നതും ഞങ്ങളും ഗാന്ധിക്കൊപ്പമെന്നാണ്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ