Connect with us

Video Stories

മോദി യുഗത്തിലെ സാമ്പത്തിക നൊബേല്‍

Published

on

സതീഷ്ബാബു കൊല്ലമ്പലത്ത്

നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് മറ്റൊരു നാമമുണ്ട്, പൈശാചികവത്കരണം. പറഞ്ഞത് മറ്റാരുമല്ല. ധനതത്വശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജിയാണ് ഇങ്ങിനെയൊരു വിശേഷണം നന്‍കിയത്. ജാതി മത വിശ്വാസങ്ങളെയും ആചാരങ്ങളെയും കൂട്ടുപിടിച്ചുകൊണ്ടുള്ള സാമ്പത്തികനയം ബി.ജെ.പി നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ പോലും ഭയമായി എന്നു അഭിജിത്ത് തുടന്നടിച്ചു. കല്‍ക്കത്തയില്‍ ജനിച്ച് ഇപ്പോള്‍ അമേരിക്കന്‍ പൗരനായ അഭിജിത്ത് നോട്ട് നിരോധനം ഇന്ത്യയില്‍ ഉണ്ടാക്കാന്‍ പോകുന്ന ദുരന്തം മുന്നില്‍ കണ്ട പ്രതിഭാശാലിയാണ്. അഭിജിത് ബാനര്‍ജിയും ഭാര്യ എസ്തര്‍ ദു#ോയും ഒരുമിച്ചു നടത്തിയ ഗവേഷണങ്ങള്‍ക്ക് രണ്ടുകൂട്ടര്‍ക്കും ഒരേ വിഷയത്തില്‍ ഒരേവര്‍ഷം നൊബേല്‍ സമ്മാനം കിട്ടുന്നത് ചരിത്രത്തിലാദ്യം. വികസന സാമ്പത്തികശാസ്ത്രവും ദാരിദ്ര്യലഘൂകരണ വിഭാഗമായ അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് നടത്തിയ ഗവേഷണവും ഈ ദമ്പതികളുടെ കീഴിലായിരുന്നു. മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറായ എസ്തര്‍ ദു#ോ സമ്പദ്‌വ്യവസ്ഥയെ വലിയ പരീക്ഷണ ലാബായാണ് കണ്ടത്. ദമ്പതിമാര്‍ക്കെപ്പം നൊബേല്‍ സമ്മാനം ലഭിച്ച, മൈക്കല്‍ ക്രെമെര്‍ ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന് സ്വതന്ത്ര പരീക്ഷണത്തിലൂടെ ലാബ് ധനതത്വശാസ്ത്രത്തെ ശക്തിപ്പടുത്തുകയാണ് ചെയ്തത്. പരീക്ഷണശാലയില്‍ ഗവേഷണം നടത്തുന്നതുപോലെ പരീക്ഷണ ലാബായി കണ്ട് ജനങ്ങളുടെ പ്രതികരണം വിശകലനം ചെയ്ത് മുംബൈയിലും ബംഗളൂരിലും കൊല്‍ക്കത്തയിലും വന്ന് തെളിവെടുപ്പ് നടത്തിയാണ് ഇന്ത്യയെപ്പറ്റി നിഗമനത്തിലെത്തിയത്. എം.ഐ. ടിയിലെ ദാരിദ്ര്യ നിര്‍മാര്‍ജ്ജന ലാബില്‍ (Povtery Action Lab in MIT) നിന്ന് കിട്ടുന്ന വിവരമനുസരിച്ച് ആഗോള നയങ്ങള്‍ രൂപീകരിക്കയാണ് വേണ്ടത്.

നിലവിലെ ഇന്ത്യന്‍ സാമ്പത്തിക സമ്മര്‍ദ്ദത്തിന് പൈശാചികവത്കരണത്തിന്റെ വേരുകളുണ്ടെന്ന് പല ലേഖനങ്ങളും പറയുന്നുണ്ട്. ഒന്നാമതായി, നോട്ടു നിരോധനത്തിന്‌ശേഷം ഉണ്ടായ അപര്യാപ്തമായ പണമിടപാട് സാമ്പത്തിക ഇടപാടുകളുടെ എണ്ണം കുറച്ചു. ഇത് വരുമാനവും കുറച്ചു. വിനിമയം കുറയുമ്പോഴുള്ള ജി.എസ്.ടി വര്‍ധിപ്പിക്കുമ്പോഴുള്ള ദുരന്തത്തിന്റെ ചിലവ് ഇന്ത്യന്‍ തൊഴിലാളികളില്‍ 85 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന അനൗപചാരിക മേഖലയാണ് ഭാരം വഹിക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയും ലാബും സംയുക്തമായി ഗവേഷണം ലോകമെമ്പാടും നടത്തി പൊതുനിഗമനത്തിലെത്തുകാണ് ചെയ്തതെന്ന് ഒരു പ്രബന്ധത്തില്‍ ബാനര്‍ജി തന്നെ പറയുന്നുണ്ട്. എണ്ണവില ഉയരുകയും അതിന്റെ ഫലമായി പണപ്പെരുപ്പം കൂടുകയും ചെയ്താല്‍ കയറ്റുമതി നിരോധിച്ച് കാര്‍ഷിക വില കുറച്ച് എലിയെ കൊല്ലാന്‍ തറവാട് തീയിടുന്ന പോലെ വിലക്കയറ്റം തടയുക എന്ന തലതിരിഞ്ഞ നയമാണ് ഗവണ്‍മെന്റ് സ്വീകരിച്ചതെന്ന് ബാനര്‍ജി ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. ഡീസലിന്റെ വില ഉയര്‍ത്തി ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കുമ്പോള്‍, ഇതിന്റെ ഫലമായി ഉണ്ടായ വിലക്കയറ്റം കുറയ്ക്കുന്നത് കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില കുറച്ചാണ്. എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും വില കുറക്കുന്ന ഭ്രാന്തന്‍ നയം വ്യാപകമാക്കിയതോടുകൂടി വില കിട്ടാതെ ഉത്പന്നങ്ങള്‍ കഴിച്ചുമൂടി (ഉള്ളിയും മറ്റും കര്‍ഷകര്‍ റോഡില്‍ വിതറി പ്രതിഷേധിച്ചത്) പ്രതിഷേധിച്ച സാഹചര്യം അടക്കം പഠനവിധേയമാക്കിയിരുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വികല കാര്‍ഷിക വ്യവസായനയം രൂപീകരിച്ചപ്പോള്‍ കൂടുതല്‍ വില കൊടുക്കേണ്ടിവന്നത് ഇന്ത്യയിലെ ഭൂരിപക്ഷം കര്‍ഷകരാണ്. അതിനാല്‍ അതിനെക്കുറിച്ച് ചിന്തിക്കാനുള്ള ശരിയായ മാര്‍ഗം നഷ്ടപരിഹാരമാണ്. കര്‍ഷകര്‍ സമ്പദ്‌വ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളെപോലെ തെറ്റായ നയത്തിന്റെ ഇരകളായി മാറിയപ്പോള്‍ അവര്‍ നഷ്ടപരിഹാരം അര്‍ഹിക്കുന്നു എന്നതാണ് അഭിജിത്തിന്റെ കണ്ടെത്തല്‍. ഇതുതന്നെയാണ് ഏറ്റവും ചുരുങ്ങിയ പരിഹാര മാര്‍ഗവും. സ്ഥിരമായ പണപ്പെരുപ്പം നാല് ശതമാനമായി നിലനിര്‍ത്താന്‍ കഴിയാത്തപക്ഷം കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സംവിധാനം വേണം- ബാനര്‍ജി പറഞ്ഞു. ഈ വലിയ സാമ്പത്തിക സ്ഥാനമാറ്റത്തിനെതിരെ വ്യാപാരികളുടെ പ്രഖ്യാപിത പ്രതികരണങ്ങള്‍ എന്തായിരുന്നു. അവരുടെ യഥാര്‍ത്ഥ വില്‍പ്പന നഷ്ടത്തിന്റെ വലുപ്പത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായി, സാമ്പിളിന്റെ 73 ശതമാനം ഇത് രാജ്യത്തിനും സമ്പദ്‌വ്യവസ്ഥക്കും ഒരു നല്ല കാര്യമാണെന്ന് ജനങ്ങള്‍ പറഞ്ഞത് തികച്ചും വിചിത്രമാണന്ന് ബാനര്‍ജി എഴുതി. അതേസമയം ആറ് ശതമാനം പേര്‍ മാത്രമാണ് ഇത് രാജ്യത്തിന് ദോഷകരമാണെന്ന് പറഞ്ഞത്.

സ്വന്തം വരുമാനത്തെ വല്ലാതെ പ്രതികൂലമായി ബാധിക്കുന്നതായി തോന്നുന്ന കാര്യങ്ങളെക്കുറിച്ച് വ്യാപാരികള്‍ക്ക് ഇത്ര നല്ല അഭിപ്രായം ഉണ്ടാകാതിരിക്കുന്നത് എന്തുകൊണ്ട്? ഒരു സാധ്യത, അവര്‍ അത് മോദിയുടെ ഉദ്ദേശ്യശുദ്ധിയായി ഈ ഉദ്യമത്തെ തെറ്റിദ്ധരിക്കുകയും അതുവഴി രാജ്യത്തിന്റെ ഭാവിക്കുവേണ്ടി സ്വയം നഷ്ടം ഏറ്റെടുക്കാനും തയ്യാറായി എന്നതാണ് ഏറ്റവും വിചിത്രം. തൊഴിലില്ലായ്മ വര്‍ധിച്ചു, ദാരിദ്ര്യം കൂടി. ഇതെല്ലാം സാമ്പത്തിക പ്രതിഭാസത്തിന്റെ ഭാഗമാണെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമുള്ള വിശ്വാസമാണ് 76 ശതമാനം ആളുകള്‍ക്കും ഉണ്ടായിരുന്നത്. വില കുറയുമ്പോള്‍ കഷ്ടപ്പെടുന്നത് അഴിമതിക്കാരായ ആളുകളാണെന്ന തോന്നല്‍ പ്രതികാരബുദ്ധിയോടുകൂടി ജനങ്ങളില്‍ വളര്‍ന്ന്‌വരികയും അഴിമതിക്കെതിരെയാണ് മോദിയുടെ നയമെന്ന് വിശ്വസിച്ച് നിശബ്ദരാവുകയും ചെയ്തു. വലിയ അളവിലുള്ള പണമുള്ള ആളുകള്‍ക്ക് (അഴിമതിക്കാരായ സമ്പന്നര്‍) നഷ്ടം സംഭവിക്കുന്നതിന് എന്തു ത്യാഗവും ചെയ്യാന്‍ തയ്യാറായപ്പോള്‍ ഇരിക്കുന്ന മരം വെട്ടിമുറിക്കുന്നതുപോലെയുള്ളതാണെന്ന് അഭിജിത് വിലയിരുത്തി.

മതവിശ്വാസവും ജാതിയും വര്‍ഗീയതയും കൂട്ടിപ്പിടിച്ചുകൊണ്ട് വികസനത്തെ പൈശാചികവത്കരിക്കപ്പെടുകയാണ് മോദി ചെയ്തത്. വോട്ടര്‍മാര്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെ പ്രതികരിച്ചുവെന്ന് കാണാന്‍, ഇവര്‍ യു.പി തെരഞ്ഞെടുപ്പില്‍ മത-ജാതിവത്കരണം ഉപയോഗിച്ചപ്പോള്‍ സാമ്പത്തിക പൈശാചികത്വം ചിത്രത്തില്‍ വരാതെയായി. യു.പിയില്‍ പൈശാചികവത്കരണത്തിന്റെ നെഗറ്റീവ് സാമ്പത്തിക ആഘാതം ആദ്യം വിശകലനം ചെയ്തു. യുപിയിലെ ‘മാന്‍ഡിസി’ (മൊത്തക്കച്ചവട മാര്‍ക്കറ്റുകള്‍) ന്റെ സഹായം ഉപയോഗപ്പെടുത്തിയാണ് ജാതിമത ബ്രാക്കറ്റുകളുടെ സാമ്പത്തിക സ്വാധീനം ഇവര്‍ പഠിച്ചത്. യു.പിയില്‍ അത്തരം 131 മാന്‍ഡിമാരുണ്ട്. പൈശാചികവതേകരണത്തിന് മുമ്പും ശേഷവും ഉണ്ടായ വില്‍പനയും അതേപ്പറ്റിയുള്ള ജനങ്ങളുടെ പ്രതിരെണവും വിശകലനം ചെയ്തു. ബി.ജെ.പിക്കായി ആ നിയോജക മണ്ഡലത്തിലെ വോട്ട് വിഹിതത്തില്‍ പൈശായികവത്കരണത്തിന്‌ശേഷം വലിയ മാറ്റംവന്നതാണ് ഈ ഗവേഷകരെ അത്ഭുതപ്പെടുത്തിയത്.

നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള മാണ്ഡിയില്‍ നേരിട്ട വലിയതോതിലുള്ള വില്‍പ്പന കുറവിനെയും വോട്ടിങ് പാറ്റേണിനെയും വിലയിരുത്തുകയാണ് ഇവര്‍ ചെയ്തത്. വില്‍പ്പനയുടെ കുറവ് നേരിട്ടോ അല്ലാതെയോ ആയ പൈശാചികവത്കരണത്തിന്റെ ഫലമാണെന്നും വോട്ടര്‍മാര്‍ക്ക് അറിയാം. ഈ മണ്ഡലത്തിലെല്ലാം ബി.ജെ.പിക്ക് വോട്ടിങ് കൂടിയത് സാമ്പത്തിക നയത്തോടുള്ള ജനങ്ങളുടെ നിസ്സംഗതയും അതേ അവസരത്തില്‍ മതം ജാതി തുടങ്ങിയവക്ക് പ്രാധാന്യം കൊടുക്കുന്ന ഗവണ്‍മെന്റിനോടുള്ള അനുഭാവവുമായിരുന്നു, ബി.ജെ.പിക്ക് ഉന്നതവിജയം സമ്മാനിച്ചത്. ബി.ജെ.പി അധികാരത്തിലേറുമ്പോള്‍ പ്രതീക്ഷിച്ചിരുന്ന നേട്ടവും യഥാര്‍ത്ഥത്തില്‍ ലഭ്യമായിട്ടുള്ള നേട്ടവും തമ്മിലുള്ള വ്യത്യാസം സാധാരണക്കാര്‍ക്ക് അനുകൂലമല്ല. 77 ശതമാനത്തോളം 2017 ഡിസംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കാലത്ത് 77 ശതമാനത്തോളം വില്‍പ്പനയില്‍ കുറവ് വന്നപ്പോള്‍ മാണ്ഡിയിലെ വോട്ടര്‍മാര്‍ ഒരു ശതമാനം ബി.ജെ.പിക്കെതിരെ തിരിഞ്ഞു. പക്ഷേ ഈ ഒരു ശതമാനത്തിലെ കുറവ് വോട്ടെടുപ്പിന് 10 ദിവസം മുമ്പെയാണ് കണ്ടത്. എന്നാല്‍ വോട്ടിങ് പാറ്റേണ്‍ പിന്നീട് വലിയ തോതില്‍ മാറി 17 ശതമാനത്തോളം കൂടുതല്‍ വോട്ട് കിട്ടി. മതവും രാഷ്ട്രീയവും ബിസിനസ്സും കൂട്ടിക്കുഴച്ചപ്പോള്‍ ആചാരപരവും മതപരവുമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ജനതയാണ് ഇന്ത്യയിലുള്ളതെന്നും അതുകൊണ്ട് സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ഗീയതയുടെയും ജാതി പ്രീണനത്തിന്റെയും മുന്നില്‍ നിഷ്പ്രഭമാകുന്നുവെന്ന വിലയിരുത്തലാണ് അഭിജിത്തിനും കൂട്ടര്‍ക്കും ഉണ്ടായത്.

ആഗോള ദാരിദ്ര്യത്തിനുള്ള മാര്‍ക്കറ്റ് അധിഷ്ഠിത പരിഹാര മാര്‍ഗമാണ് ഇവര്‍ നിര്‍ദ്ദേശിച്ചത്. ‘മഹത്തായ വികസന പദ്ധതികള്‍’ എന്ന പേരില്‍ ഇവര്‍ മുന്നോട്ട്‌വെച്ച ആശയം ആസൂത്രണത്തിന് കുറഞ്ഞ പ്രാധാന്യം മാത്രമേ നല്‍കിയിട്ടുള്ളു. വിശാലമായ സാമാന്യവത്കരണവും സൂത്രവാക്യ ചിന്തയും ഇത് നിരസിക്കുന്നു. പകരം, വിദ്യാഭ്യാസം, ആരോഗ്യം, സമ്പാദ്യം, സംരംഭകത്വം, തുടങ്ങി മറ്റ് പല വിഷയങ്ങള്‍ക്ക് പ്രാധാനം നല്‍കി. ദരിദ്രര്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് ഇവര്‍ വിലയിരുത്തുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലും കര്‍ശനമായ അതേ അവസരത്തില്‍ ക്രമരഹിതമായ നിയന്ത്രിത പരിശോധനയാണ് അവര്‍ നടത്തിയത്. ഏറ്റവും പ്രധാനമായി ദരിദ്രര്‍ക്ക് പറയാനുള്ളതാണ് അവര്‍ ശ്രദ്ധിച്ചത്. ഈ അനുഭവപരമായ സമീപനത്തില്‍നിന്നാണ്, ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ഏറ്റവും മികച്ച തന്ത്രങ്ങള്‍ ഉയര്‍ന്നുവരികയെന്ന് രചയിതാക്കള്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, വിശാലമായ നിഗമനങ്ങളില്‍ ഏര്‍പ്പെടുന്നതിനെ അവര്‍ എതിര്‍ക്കുന്നു. പകരം അവ ലളിതവും ശക്തവുമായ ചില പാഠങ്ങള്‍ വരയ്ക്കുന്നു, ചെറിയ മാറ്റങ്ങള്‍ വലിയ ഫലങ്ങള്‍ ഉളവാക്കുമെന്ന് വിശ്വസിക്കുന്നു. സാമ്പത്തിക പ്രവര്‍ത്തനത്തെ മതപരമായ ചങ്ങലക്കുള്ളില്‍ തളച്ചിടുന്ന കാലത്തോളം തൊഴിലില്ലായ്മയും ദാരിദ്ര്യവും രാജ്യത്തെ കീഴടക്കുമെന്ന് വിശ്വസിക്കുന്നു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.