Connect with us

Culture

വേഗതയായിരുന്നു മാറ്റം

Published

on

 


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


ബ്രസീലിനെ തോല്‍പ്പിക്കാന്‍ എന്താണ് മാര്‍ഗ്ഗം… ബെല്‍ജിയം ടീം ക്യാമ്പിലെ എല്ലാവരും ഒറ്റയടിക്ക് പറഞ്ഞു- വേഗനീക്കങ്ങള്‍. മുന്‍നിരക്കാര്‍ മാത്രമാവരുത് വേഗനീക്കങ്ങളിലെ പങ്കാളികള്‍. എല്ലാവര്‍ക്കും ആ ജോലിയില്‍ പങ്കാളികളാവാമെന്ന് ടീം യോഗത്തില്‍ പറഞ്ഞത് തിയറി ഹെന്‍ട്രിയെന്ന പഴയ ഫ്രഞ്ചുകാരന്‍. അദ്ദേഹമിപ്പോള്‍ ടീമിന്റെ ഗോളടി കോച്ചാണല്ലോ…വേഗതയില്‍ മാത്രമേ ബ്രസീലിനെ നിയന്ത്രിക്കാനാവു എന്ന സൂത്രവാക്യത്തിന്റെ പ്രായോഗികവല്‍ക്കരണമായിരുന്നു കസാനില്‍ കണ്ടത്. എന്തായിരുന്നു അതിനുളള ടിറ്റേയുടെ മറുമരുന്ന്- പതുക്കെ തിരിച്ചടിക്കുക. ഈ തന്ത്രവും ഫലപ്രദമായേനേ-പക്ഷേ ടീമിന് തെല്ലും ഭാഗ്യമുണ്ടായിരുന്നില്ല. അങ്ങനെ ലാറ്റിനമേരിക്കയുടെ കഥ ഇരുപത്തിയൊന്നാമത് ലോകകപ്പില്‍ അവസാനിച്ചിരിക്കുന്നു. ഇനി എല്ലാം യൂറോപ്പ് മയമാണ്.

നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിക്ക് മുന്നില്‍ പ്രതിരോധം തകര്‍ന്ന് ഏഴ് ഗോള്‍ വാങ്ങിയത് ലൂയിസ് ഫിലിപ്പ് സ്‌ക്കോളാരിയുടെ ടീമായിരുന്നു. ആ മല്‍സരത്തില്‍ ജര്‍മനിയുടെ പരിശീലകനായ ജോക്കിം ലോ പ്രയോഗിച്ച തന്ത്രം ഇതായിരുന്നില്ലേ…? ബ്രസീലിനെ വേഗതയില്‍ പേടിപ്പിക്കുക. ഒന്നോ രണ്ടോ ഗോള്‍ നേടുക. ആ തന്ത്രത്തില്‍ ബ്രസീല്‍ പേടിച്ചു. പേടിച്ച് കളിക്കുന്ന ബ്രസീല്‍ എന്നും ദുരന്തമാണ്. കസാനിലും സംഭവിച്ചത് അത് തന്നെ. പ്രതിയോഗികളെ ബഹുമാനിക്കുന്നവരാണ് ബ്രസീല്‍. പക്ഷേ ഭയപ്പെടുന്നവരല്ല. ഒന്നും രണ്ടും മൂന്നും തവണ ലുക്കാക്കുവും ഹസാര്‍ഡും ഡി ബ്രുയനും കുതിച്ച് കയറിയപ്പോള്‍ ബ്രസീല്‍ ഡിഫന്‍സ് പൊട്ടി. ഗോള്‍ക്കീപ്പര്‍ അലിസണ്‍ പരിഭ്രമിച്ചു. അങ്ങനെ വന്ന പേടിയെ അകറ്റാന്‍ പിന്നിടൊരിക്കലും കഴിഞ്ഞില്ല. രണ്ട് ഗോളിന് ലീഡ് നേടിയിട്ടും ബെല്‍ജിയം ആക്രമണം അവസാനിപ്പിച്ചില്ല. പ്രതിരോധത്തിന്റെ ബോറന്‍ വഴിയിലേക്കും പോയില്ല.

ബെല്‍ജിയത്തിന്റെ വിജയരഹസ്യമെന്നത് വേഗത തന്നെയാണ്. ലുക്കാക്കുവിനെ പോലെ ആജാനബാഹിവായ ഒരാളെ പിടിച്ചുകെട്ടുക ഏത് ഡിഫന്‍സിനും തലവേദനയാണ്. നായകന്‍ ഈഡന്‍ ഹസാര്‍ഡ് തളരുന്നില്ല-ഒരേ വേഗതയില്‍ പറക്കുന്നു. മധ്യനിരയില്‍ ഡി ബ്രുയന്‍ ഈ രണ്ട് പേര്‍ക്കുമിടയില്‍ പാലമായി വര്‍ത്തിക്കുന്നു. ഈ മൂന്ന് പേരുമാണ് ടീമിന്റെ വിലാസക്കാര്‍. ഇവര്‍ മൂന്ന് പേരും ഒരു പോലെ ഫോമിലെത്തിയപ്പോള്‍ പേടി അകറ്റാനുള്ള സമയം ബ്രസീലിന് ലഭിച്ചില്ല. വിജയങ്ങളുടെ രസതന്ത്രമറിയുന്നയാളാണ് ടിറ്റേ. അദ്ദേഹം പോലും പരിഭ്രമിച്ചെങ്കില്‍ പിന്നെ നെയ്മറെ പഴി പറയാന്‍ കഴിയില്ലല്ലോ… മാര്‍സിലോ തിരിച്ചുവന്നത് മുന്‍നിരയെ ഉണര്‍ത്തി. പക്ഷേ പൗലിഞ്ഞോ മധ്യനിരയില്‍ താളം കണ്ടെത്തിയില്ല. പിന്‍നിരയില്‍ കാസിമിറോയുടെ ആ കഠിന ഹൃദയവുമുണ്ടയിരുന്നില്ലല്ലോ…

ഫ്രാന്‍സിനെതിരെ ഉറുഗ്വേ തീര്‍ത്തും നിഷ്പ്രഭമാവാന്‍ കാരണം എഡ്ഗാര്‍ കവാനിയുടെ അഭാവം തന്നെ. ലൂയിസ് സുവാരസിന് ശക്തമായ പിന്തുണ നല്‍കുന്ന സഹ സ്‌ട്രൈക്കറാണ് കവാനി. പോര്‍ച്ചുഗലിനെതിരായ മല്‍സരത്തില്‍ രണ്ട് സുന്ദര ഗോളുകള്‍ അദ്ദേഹം നേടിയിരുന്നല്ലോ.. ആ മല്‍സരത്തിനിടെ സംഭവിച്ച പരുക്കില്‍ നിര്‍ണായകമായ ക്വാര്‍ട്ടര്‍ നഷ്ടമായതോടെ തന്നെ ടീമിന്റെ പകുതി ജീവന്‍ പോയിരുന്നു. പിന്നെ മുസലേരയിലെ ഗോള്‍ക്കീപ്പറില്‍ ഒരിക്കലും കാണാത്ത പിഴവുകളും സംഭവിച്ചു. ലോകകപ്പിലെ ഉന്നത നിലവാരമുളള ഗോള്‍ക്കീപ്പറായിരുന്നു മുസലേര. ഒരു ഗോള്‍ പോലും നാല് മല്‍സരങ്ങളില്‍ വഴങ്ങിയിരുന്നില്ല. ആ മുസലേരയാണ് അന്റോണിയോ ഗ്രിസ്മാന്റെ ലോംഗ് റേഞ്ചറില്‍ പരിഭ്രമിച്ചത്. പന്ത് തട്ടിത്തെറിപ്പിക്കുന്നതിനിടെ കൈകളില്‍ തട്ടി സ്വന്തം വലയില്‍ തന്നെ കയറിയ അപൂര്‍വ്വ കാഴ്ച്ച.

ഫ്രാന്‍സ് പക്ഷേ ധാരാളം നാടകങ്ങള്‍ നടത്തി ടീമിനോടുണ്ടായിരുന്നു സ്‌നേഹം ഇല്ലാതാക്കി. വിശിഷ്യാ-കൈലിയന്‍ എംബാപ്പെ. വെറുതെ ഡൈവിംഗ് നടത്തി മഞ്ഞക്കാര്‍ഡ് വാങ്ങി പത്താം നമ്പറുകാരന്‍. പോള്‍ പോഗ്ബയും വെറുതെ വഴക്കിനായി കളിച്ചത് പോലെ തോന്നി. ഇത്തരത്തിലുള്ള പെരുമാറ്റൊമൊന്നും കോച്ച് ദെഷാംപ്‌സ് അനുവദിക്കരുത്. ബെല്‍ജിയം നായകന്‍ ഈഡന്‍ ഹസാര്‍ഡിനെ നോക്കുക. എത്ര തവ അദ്ദേഹം ഫൗള്‍ ചെയ്‌പ്പെട്ടു. ഒരഭിനയവും നടത്തിയില്ലല്ലോ…കാര്‍ഡുകളുടെ വില ഇപ്പോഴറിയില്ല. അടുത്ത മല്‍സരം സെമിയാണ്. അവിടെയു കാര്‍ഡ് കിട്ടിയാല്‍ പിന്നെ ഫൈനല്‍ പോലും നഷ്ടമാവുന്ന അവസ്ഥ സംജാതമാവും.

എന്തായാലും അര്‍ജന്റീനിയന്‍ ഫാന്‍സ് വളരെ ഹാപ്പിയാണ്. ബ്രസീല്‍ തോറ്റതില്‍ ബെല്‍ജിയക്കാരേക്കാള്‍ ഇവിടെ ആഘോഷം അര്‍ജന്റീനക്കാരുടെ വകയാണ്. നാട്ടിലും അതിന് മാറ്റമുണ്ടാവില്ലല്ലോ.. പക്ഷേ മഞ്ഞപ്പടയും പുറത്തായതോടെ ലോകകപ്പിന്റെ ഗ്ലാമര്‍ മങ്ങുകയാണ്.
ഇന്നത്ത ആദ്യ മല്‍സരത്തില്‍ സ്വീഡനെതിരെ ഇംഗ്ലണ്ടിനാണ് സാധ്യത. പക്ഷേ സ്വീഡന്റെ സംഘബലത്തെ ഗൗരവതരത്തില്‍ ഇംഗ്ലണ്ട് മാനിക്കാത്തപക്ഷം ദുരന്തവും സംഭവിക്കാം. പക്ഷേ റഷ്യക്കാര്‍ കാത്തിരിക്കുന്നത് അവരുടെ ടീമിന്റെ മല്‍സരത്തിനെയാണ്. ക്രൊയേഷ്യയാണ് പ്രതിയോഗികള്‍. റഷ്യന്‍ ആവേശമാണിവിടെയെങ്ങും. അവരുടെ പതാകകളും തൊപ്പികളും ടാറ്റുകളും മഫ്‌ളോറുകളുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റുപ്പോവുന്നത്. ജയിച്ചാല്‍ രാജ്യം ഇന്നുറങ്ങില്ല. തോറ്റാലോ-പബ്ബുകളിലെ തിരക്ക് ഇരട്ടിയാവും.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.