Connect with us

Culture

സ്മിത്തിന് സെഞ്ച്വറി, മെല്‍ബണില്‍ സമനില: കുക്ക് കളിയിലെ കേമന്‍

Published

on

മെല്‍ബണ്‍: എം.സി.ജിയില്‍ ആഷസ് നടപ്പു പരമ്പരയിലെ കന്നിവിജയം പ്രതീക്ഷിച്ചിറങ്ങിയ ഇംഗ്ലണ്ടിന് സമനിലക്കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. അഞ്ചാം ദിനം ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് സെഞ്ച്വറിയുമായി അപരാജിതമായി ക്രീസില്‍ നിലകൊണ്ടപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാരായ സ്റ്റുവേര്‍ഡ് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സണും നയിച്ച പേസ് നിരക്ക് ആതിഥേയര്‍ക്കെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. ഇതോടെ ഓസീസ് രണ്ടാം ഇന്നിങ് സ്‌കോര്‍ 263 നില്‍ക്കെ ഇരുക്യാപ്റ്റന്‍മാരും മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കോര്‍; ഓസ്‌ട്രേലിയ; 263/4 ഡിക്ല.(സ്മിത്ത് 102*, ഡേവിഡ് വാര്‍ണര്‍ 86) & 327, ഇംഗ്ലണ്ട്; 491 (അലസ്റ്റിര്‍ കുക്ക് 244). ആദ്യ മൂന്നു ടെസ്റ്റുകളും വിജയിച്ച ഓസ്‌ട്രേലിയ ആഷസ് പരമ്പര നേരത്തെ സ്വന്തമാക്കിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റിന് വ്യാഴായ്ച സിഡ്‌നിയില്‍ തുടക്കമാവും

ഇംഗ്ലണ്ട് മുന്‍നായകന്‍ അലസ്റ്റില്‍ കുക്കിന്റെ ഇരട്ട സെഞ്ച്വറി മികവില്‍ 164 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഓസീസിനായി നായകന്‍ സ്മിത്ത് ഒരിക്കല്‍കൂടി രക്ഷക കുപ്പായം അണിയുന്ന കാഴ്ചയാണ് മെല്‍ബണില്‍ കണ്ടത്. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ രണ്ടു വിക്കറ്റുകള്‍ മാത്രം പിഴുതെടുക്കാനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞുള്ളു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ഓപണര്‍ ഡേവിഡ് വാര്‍ണര്‍ (86 റണ്‍സ്), ഷോണ്‍ മാര്‍ഷ് (നാല് ) എന്നിവരെയാണ് അഞ്ചാം ദിനം പുറത്തായവര്‍. സന്ദര്‍ശകര്‍ക്കായി ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, വോക്ക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തംമാക്കി,

കൃത്യമായ ലൈനിലും ലെങ്തിലും ഇംഗ്ലീഷ് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ അക്ഷമ കാണിക്കാതെ നായകന്റെ ഉത്തരവാദിത്വം ഭംഗിയോടെ നിര്‍വ്വഹിച്ച സ്മിത്ത് പരമ്പരയിലെ മൂന്നാം സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. 259 പന്തില്‍ വെറും ആറു ഫോറിന്റെ സഹായത്തോടെയാണ് സ്മിത്ത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ബൗളര്‍മാരെ വേണ്ടത്ര ബഹുമാനിച്ച താരം ബൗണ്ടറിക്കു പകരം റണ്‍ ഓടിയെടുക്കുന്നതിലായിരുന്നു ശ്രദ്ധചെലുത്തിയത്. 60 ടെസ്റ്റില്‍ നിന്നായി 110 ഇന്നിങ്‌സുകളില്‍ ഓസീസിനായി പാഡണിഞ്ഞ സ്മിത്ത് കരിയറിലെ 23 മൂന്നാം സെഞ്ച്വറിയാണ് മെല്‍ബണില്‍ നേടിയത്. ഇതോടെ വേഗത്തില്‍ ഇത്രയും ശതകം പൂര്‍ത്തിയാകുന്ന മൂന്നാമത്തെ താരമായിമാറാനും അദ്ദേഹത്തിനായി. ക്രിക്കറ്റ് ഇതിഹാസങ്ങളായ ബ്രാഡ്മാനും (59 ഇന്നിങ്‌സ് ) സുനില്‍ ഗവാസ്‌കര്‍ (109) എന്നിവരാണ് സ്മിത്തിനു മുന്നിലുള്ളവര്‍.

നാലാം ദിനത്തിലെ മഴയും മത്സരം ഇംഗ്ലണ്ടിന്റെ കൈയ്യില്‍ നിന്നും വഴുതിവിഴാന്‍ ഒരു പരിധിവരെ കാരണമായി. മഴം മൂലം പകുതിയിലേറെ സമയം നാലാം ദിനം കളി നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. അതേസമയം ഇംഗ്ലണ്ട് ബൗളര്‍ ആന്‍ഡേഴ്‌സണ്‍ പന്തില്‍ ക്രിത്രിമം കാണിച്ചുവെന്ന ആരോപണവും ഇംഗ്ലണ്ട് തള്ളി. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് പുറത്താകാതെ നിന്ന കുക്കാണ് കളിയിലെ താരം. 409 പന്തില്‍ 244 റണ്‍സ് നേടിയ കുക്ക് കരിയറിലെ അഞ്ചാം ഡബിള്‍ സെഞ്ച്വറിയാണ് എം.സി.ജിയില്‍ നേടിയത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.