Connect with us

Culture

‘ഡൗണ്‍ ടു എര്‍ത്തി’നൊരു പര്യായമുണ്ടെങ്കില്‍ അത് മുനവ്വറലി തങ്ങളാണ് യുവജന യാത്രാ അനുഭവങ്ങള്‍ പങ്കുവെച്ച് നജീബ് കാന്തപുരം

Published

on

കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച യുവജന യാത്ര അനന്തപുരിയില്‍ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച യാത്രാ അനുഭവം.

യുവജന യാത്ര സമാപനത്തോടടുക്കുകയാണ്. തിരുവനന്തപുരത്തെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം . ഈ യാത്ര ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളാണ് ഞങ്ങളോരോരുത്തര്‍ക്കും. അതിനേക്കാള്‍ വലിയ ജീവിത പാഠവും.

വളാഞ്ചേരി മര്‍ക്കസില്‍ പഠിക്കുന്ന കാലം മുതല്‍ തുടങ്ങിയ സൗഹൃദം ജീവിതയാത്രക്കിടയിലെപ്പോഴും സൂക്ഷിച്ചെങ്കിലും മുനവ്വറലി തങ്ങള്‍ക്കൊപ്പം ഇത്രയും ദിവസം ഒരുമിച്ച് താമസിക്കാന്‍ അവസരം ലഭിച്ചത് യുവജന യാത്രയിലാണ്. ഒരു വ്യക്തിയെ അടുത്തറിയാന്‍ നിങ്ങള്‍ അയാള്‍ക്കൊപ്പം യാത്ര ചെയ്യണമെന്ന നബിവചനത്തിന് അടിവരയിടുകയാണെങ്കില്‍ സംശയലേശമന്യെ പറയാം മുനവ്വറലി തങ്ങള്‍ ഇക്കാര്യത്തില്‍ ഒരല്‍ഭുതമാണ്.
കിലോമീറ്ററുകളോളം നടന്ന് ക്ഷീണിച്ച് രാത്രി കിടക്കാന്‍ ഒരു സ്ഥലമന്വേഷിക്കുമ്പോഴും ജാഥയില്‍ കൂടെ വരുന്ന ബാന്റ് വാദ്യക്കാരുടെയും സാധാരണ ജീവനക്കാരുടെയും വളണ്ടിയര്‍മാരുടെയും താമസമൊരുക്കിക്കഴിഞ്ഞുവെന്ന് ഉറപ്പ് വരുത്താതെ ഒരു ദിവസം പോലും തങ്ങള്‍ ഉറങ്ങിയിട്ടില്ല. ഭാരവാഹികള്‍ ഉള്‍പ്പെടെ ഇരുന്നോറോളം പേര്‍ സ്ഥിരാംഗങ്ങളായ ഈ ജാഥയില്‍ താമസ സൗകര്യമൊരുക്കുകയെന്നത് ഒരു ഭാരിച്ച ഉത്തരവാദിത്തമാണ്. സംഘാടകരുടെ ഏറ്റവും വലിയ തലവേദനയും ഇത് തന്നെയാണ്. എന്നാല്‍ ഓരോ ദിവസവും തങ്ങളുടെ ആധി ഞങ്ങളോടൊപ്പമുള്ള സാധാരണ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചായിരുന്നു.
ഈ യാത്രയില്‍ ഇത്രയും കിലോമീറ്റര്‍ ദൂരം നടന്ന് തീര്‍ക്കാനുള്ള ഊര്‍ജ്ജവും ഞങ്ങളുടെ ക്യാപ്റ്റന്‍ തന്നെയായിരുന്നു. വ്യക്തിപരമായ ഒരു അസൗകര്യവും അദ്ദേഹത്തെ ബാധിച്ചില്ല. യാത്രയിലുടനീളം ഓരോ അംഗത്തിനും പരമാവധി പരിഗണന നല്‍കി എല്ലാവരെയും ആദരിച്ച് ,സ്‌നേഹത്താല്‍ മൂടി പ്രചോദിപ്പിച്ച് മുന്നേറിയ ദിവസങ്ങള്‍.

രണ്ട് കാര്യങ്ങളാണ് അദ്ദേഹം ഏറ്റവും ശ്രദ്ധിച്ചത്. ഒന്ന് ജാഥയെ വരവേല്‍ക്കാന്‍ വന്ന ഓരോ കുട്ടിയെയും അദ്ദേഹം നേരിട്ട് കാണാന്‍ ശ്രമിച്ചു. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ. അവര്‍ക്ക് സ്‌നേഹ ചുംബനം നല്‍കിയും ഹസ്തദാനം ചെയ്തും ചേര്‍ത്ത് നിര്‍ത്തിയും ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഓരോ ഓര്‍മ്മകള്‍ നല്‍കിയാണ് അവരെ തിരിച്ചയച്ചത്.
രണ്ട്, സമൂഹത്തിലെ ദുര്‍ബലരും അവശരും രോഗികളുമായ മനുഷ്യര്‍ക്ക് നല്‍കിയ അതിശയകരമായ പരിഗണന. അവരാരും മുനവ്വര്‍ തങ്ങളുടെ സ്‌നേഹമറിയാതെ മറഞ്ഞ് പോയില്ല. പാര്‍ട്ടി നേതാക്കള്‍ക്കിടയിലും കണ്ണില്‍ നക്ഷത്രത്തിളക്കവുമായി കാത്ത് നിന്ന ആ സാധാരണക്കാരെ തങ്ങള്‍ ആശ്ലേഷിച്ചും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയും ആദരിക്കാന്‍ മറന്നില്ല.
യാത്രക്കിടയില്‍ ഒരിക്കല്‍ പോലും അദ്ദേഹം പരിഭവം പറഞ്ഞില്ല. ഒരു പോരായ്മയും തളര്‍ത്തിയില്ല. ഒരു ദിവസം പോലും മാറി നിന്നില്ല. ഈ ദൂരമത്രയും തനിക്ക് സഹപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.
എന്നും ഞങ്ങളൊരുമിച്ച് ഭക്ഷണം കഴിച്ചു. ജാഥയിലെ ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം. ഒരിക്കലും തനിക്ക് പ്രത്യേക പരിഗണന അദ്ദേഹം അനുവദിച്ചില്ല. പാണക്കാട് കുടുംബത്തിന്റെ കുലീനതയും ലാളിത്യവും ഇടപഴകലിലൂടെ ഞങ്ങളോരോരുത്തരെയും പഠിപ്പിച്ചു. ഓരോ സങ്കടക്കഥകളുമായി വന്നവരുടെ ജീവിത പ്രശ്‌നങ്ങള്‍ പ്രത്യേകമായി നോട്ട് ചെയ്ത് വച്ചു. നിവേദനങ്ങള്‍ കരുതലോടെ എടുത്ത് വച്ചു. ഓരോ രാത്രിയും ഒറ്റക്കാവുമ്പോള്‍ അവരുടെ ദുരിത ജീവിതത്തിന്റെ സങ്കടങ്ങളെക്കുറിച്ച് സംസാരിച്ചു.
ഡൗണ്‍ ടു എര്‍ത്ത് എന്ന വാക്കിന് മലയാളത്തില്‍ ഒരു പര്യായ പദമുണ്ടെങ്കില്‍ ആദ്യമെഴുതുന്ന പേര് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെന്ന് തന്നെയാവും.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ച ആ രാത്രി ഞാന്‍ ചന്ദ്രികയില്‍ ഡസ്‌ക് ചീഫായിരുന്നു. അന്നത്തെ പത്രം തയ്യാറാക്കുന്നതനു പുറമെ മുഖപ്രസംഗം എഴുതാനുള്ള ചുമതലയും എനിക്കായിരുന്നു. ആ മുഖപ്രസംഗത്തിന്റെ തലക്കെട്ട് ഇന്നുമോര്‍ക്കുന്നു. ‘ഞങ്ങള്‍ അനാഥരായി’.
വര്‍ഷങ്ങള്‍ പിന്നിട്ട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രിയ പുത്രനോടൊപ്പം യുവജന യാത്രയില്‍ അണിനിരക്കുമ്പോള്‍ ഞങ്ങളോരോരുത്തരും തിരിച്ചറിയുന്നു. ഞങ്ങള്‍ അനാഥരല്ല.പിതാവിന്റെ നന്മകളെല്ലാം നാടിനു വേണ്ടി കാത്ത് വെച്ച ഒരു മകന്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങള്‍ വീണ്ടും സനാഥരായിരിക്കുന്നു.
അല്‍ ഹംദുലില്ലാഹ്!!!

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.