Connect with us

Video Stories

വിവാദങ്ങള്‍ക്ക് തിരികൊളുത്തി നിഷ ജോസ് കെ മാണിയുടെ പുസ്തകം ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’

Published

on

പി.കെ.എ ലത്തീഫ്

കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുന്നതിനിടെ സോളാറും ബാര്‍കോഴയുമെല്ലാം പരാമര്‍ശിച്ച് കെ.എം. മാണിയുടെ മരുമകളും ജോസ് കെ. മാണി എംപിയുടെ ഭാര്യയുമായ നിഷ ജോസ് കെ. മാണിയുടെ പുസ്തകം പുറത്തിറങ്ങി.
ഒരു രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ ആഗ്രഹങ്ങളും ആവലാതികളും അന്വേഷണങ്ങളും വിലയിരുത്തലുകളും വിവാദ വിഷയങ്ങളിലുള്ള പ്രതികരണവുമൊക്കെ പ്രതിപാദിക്കുന്ന ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഇന്നലെ കോട്ടയത്ത് പ്രകാശനം ചെയ്തു.

224 പേജുള്ള പുസ്തകത്തില്‍ സോളാറും ബാര്‍കോഴയുമൊക്കെ കടന്നുവരുന്നുണ്ട്. വ്യക്തിപരമായ അനുഭവങ്ങളുടെ ദുരന്തങ്ങളെപ്പറ്റിയും പ്രതിബാധിക്കുന്നു. വ്യക്തിപരമായി തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്നതിനെപ്പറ്റി യും വിവരിച്ചിട്ടുണ്ട്.
ഓരോ വ്യക്തികളെയും മനസിലാക്കാവുന്ന സൂചനകള്‍ പുസ്തകം നല്‍കുന്നുണ്ട്. സോളാര്‍, സരിത, ബാര്‍ കോഴവിവാദം തുടങ്ങിയ കുടുംബത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റിയും പറയുന്നുണ്ട്. മകളുടെ സുഹൃത്ത് മകളോട് നിന്റെ അപ്പന് സരിതയെ അറിയാമല്ലേയെന്ന് ചോദിച്ചപ്പോള്‍ മകള്‍ കരഞ്ഞുകൊണ്ടു വീട്ടിലെത്തിയതും പറയുന്നു.
അശ്ലീല വാര്‍ത്തകള്‍ കാണിക്കാതെ കുട്ടികളെ മാറ്റിയതും നിഷ വിവരിക്കുന്നുണ്ട്. സോളാര്‍ കേസില്‍ പുതിയ ലിസ്റ്റുമായി ശത്രുവായ അയല്‍വാസി രംഗത്തെത്തിയപ്പോള്‍ ഞങ്ങള്‍ എല്ലാവരും കുട്ടികളോടൊപ്പം ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ലിസ്റ്റില്‍ ഭര്‍ത്താവിന്റെ പേര് ഉണ്ടെന്നു ശത്രുവായ അയല്‍വാസി പറയുമ്പോള്‍ കുട്ടികളെ മാറ്റുകയും ടിവി ഓഫ് ചെയ്യുകയും ചെയ്തു.

പിന്നീട് ഒരാഴ്ചത്തേക്ക് കുട്ടികളെ ടിവി കാണിച്ചില്ല. ശത്രുവാകുന്ന അയല്‍ക്കാരന്‍ കുടുബത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു ബോധ്യമായപ്പോഴാണു ഫേ്സ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ നിര്‍ബദ്ധിതനായത്.
കുടുംബത്തിനെതിരെ പലരും രംഗത്തുവരുമ്പോള്‍ ഇതെപ്പറ്റി അച്ചാച്ചനോട് സംസാരിച്ചപ്പോള്‍ കുരയുടെ ശബ്ദം ഉയരും തോറും സിംഹത്തിന്റെ പേടി കുറയുകയുള്ളുവെന്നും മറുപടി പറഞ്ഞതായും വിവരിക്കുന്നു. മകള്‍ സ്‌കൂളില്‍ പുതിയ ചെരുപ്പുമായി പോയപ്പോള്‍ വല്യപ്പച്ചന്‍ ബജറ്റ് വിറ്റ് ലഭിച്ചതുകൊണ്ടാണോ ചെരുപ്പ് വാങ്ങിയതെന്ന് കുട്ടിയോട് ചോദിച്ചപ്പോള്‍ ഏറെ വേദനയുണ്ടാക്കിയെന്നും ഓര്‍മ്മപ്പെടുത്തുന്നു.

രാഷ്ട്രീയക്കാരന്റെ ഭാര്യ ആയതിനുശേഷമുള്ള കൊച്ചു കൊച്ച് അനുഭവങ്ങളുടെ സമാഹരമാണ് പുസ്തകമെന്ന് നിഷ പറഞ്ഞു. 1993 നവംബര്‍ 14നായിരുന്നു വിവാഹം ഉറപ്പിച്ചത്. അന്നു മുതല്‍ കുത്തിക്കുറിച്ചതൊക്കെയാണ് പുസ്തകത്തിലുള്ളത്. 59 അധ്യായങ്ങളിലായി ഇംഗ്ളീഷിലാണു പുസ്തകം. മലയാളം പതിപ്പും ഉടന്‍ പുറത്തിറക്കും. 2015ലാണ് ആദ്യ പുസ്തകമിറങ്ങിയത്.
കോളജ് കാലത്തെ അനുഭവങ്ങളും പുസ്തകത്തിലുണ്ട്. കയാക്കിംഗ്, നീന്തല്‍ തുടങ്ങി പാഠ്യേതര വിഷയങ്ങളില്‍ അക്കാലത്ത് സജീവമായിരുന്നു. ഇതെല്ലാം അന്നു മുതലേ പുസ്തകത്തില്‍ കുറിച്ചു വയ്ക്കുമായിരുന്നു. രണ്ടര പതിറ്റാണ്ട് നീണ്ട ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും പുസ്തകത്തിലുണ്ട്. രണ്ട് വര്‍ഷമായി പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. രാഷ്ട്രീയത്തിലേക്കിറങ്ങാനാണോ പുസ്തകം എഴുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ അതുമായി ഒരു ബന്ധവുമില്ല. ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വിട്ടിനുള്ളില്‍ നടന്നതും പുസ്തകത്തില്‍ രണ്ട് അധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.