Connect with us

Video Stories

ഭീകരവാദത്തെ നേരിടുന്നതില്‍ ഖത്തര്‍-യുഎസ് ബന്ധം നിര്‍ണായകമെന്ന് അമീര്‍

Published

on

 

ദോഹ: ഭീകരവാദത്തെ നേരിടുന്നതിനും ഗള്‍ഫ് മേഖലയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിനും ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കേണ്ടത് നിര്‍ണായകമാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശകത്മാണെന്നും എല്ലാ മേഖലയിലും ഇത് തുടരുമെന്നും പരസ്പര താത്പര്യവിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുനൈറ്റഡ് സ്റ്റേറ്റ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജോസഫ് വോട്ടലുമായുള്ള കൂടിക്കാഴ്ചയിലാണ് അമീര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഫ്‌ളോറിഡയിലെ മാക്ഡില്‍ വ്യോമ താവളത്തിലെ ആസ്ഥാനത്താണ് ഇരുവരും ചര്‍ച്ച നടത്തിയിരുന്നത്. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് അല്‍താനിയും ഉന്നതതല പ്രതിനിധി സംഘവും സൈനിക ഉദ്യോഗസ്ഥരും അമേരിക്കയിലെ ഖത്തര്‍ എംബസിയിലെ പ്രതിരോധ അറ്റാഷെമാരും ചര്‍ച്ചയില്‍ പങ്കെടുത്തു.
യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ചാള്‍സ് ബ്രൗണ്‍, സെട്രല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ടെറി ഫെറാള്‍, ഇന്റലിജന്‍സ് ബ്രിഗേഡിയര്‍ ഡയരക്ടര്‍ ജനറല്‍ കാരന്‍ ഗിബ്‌സണ്‍ തുടങ്ങിയ മുതിര്‍ന്ന യു.എസ് സൈനിക ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. വെള്ളിയാഴ്ചയാണ് അമീര്‍ അമേരിക്കയിലേക്ക് തിരിച്ചത്. നാളെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി അദ്ദേഹം വാഷിങ്്ടണില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഉഭയകക്ഷി സൈനിക ബന്ധവും സഹകരണവുമാണ് മാക്ഡില്‍ ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നത്. ഫെബ്രുവരില്‍ നടന്ന ആദ്യ ഖത്തര്‍ യു.എസ് സ്റ്റാറ്റര്‍ജിക് ഡയലോഗിലെ സുരക്ഷാ സഹകരണം സംബന്ധിച്ച സംയുക്ത പ്രഖ്യാപനത്തിന്റെ വെളിച്ചത്തിലായിരുന്നു ചര്‍ച്ചകള്‍. അന്താരാഷ്ട്ര തലത്തിലും മേഖലാ തലത്തിലുമുള്ള പുതിയ സംഭവ വികാസങ്ങളും അമീറും സംഘവും യു.എസ് സൈനികരുമായി ചര്‍ച്ച ചെയ്തു.
ചര്‍ച്ചയ്ക്ക് ശേഷം അമീര്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ സ്‌പെഷല്‍ ഓപറേഷന്‍ കാമാന്‍ഡ് കേന്ദ്രം സന്ദര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കേട്ടറിഞ്ഞു. ഭീകര വാദം നേരിടുന്നതിനും മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനും ഖത്തര്‍ നല്‍കുന്ന പിന്തുണയ്ക്ക് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അമീറിനെ നന്ദി അറയിച്ചു. അല്‍ ഉദൈദ് സൈനിക താവളവും ഖത്തര്‍ യു.എസ് സൈനിക സഹകരണവും ഭീകരവാദത്തെ നേരിടുന്നതില്‍ നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളോറിഡയിലെ താംപ സിറ്റിയില്‍ നിന്നാണ് അമീറിന്റെ ഔദ്യോഗിക അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങിയത്. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിലെ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മിയാമിയിലേക്ക് തിരിച്ചു. മിയാമിയില്‍ ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരുമായും വ്യാപാര പ്രമുഖരുമായും അമീര്‍ ചര്‍ച്ച നടത്തി. ഖത്തര്‍-യു.എസ് സാമ്പത്തിക സഹകരണം, നിക്ഷേപം എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍.
മിയാമിയില്‍ നിന്ന് വാഷിങ്ടണിലെത്തുന്ന അമീര്‍ അവിടെയും നിരവധി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ നടത്തുന്ന ഉപരോധം300 ദിനങ്ങള്‍ പിന്നിട്ട പാശ്ചാത്തലത്തിലാണ് അമീര്‍ അമേരിക്ക സന്ദര്‍ശിക്കുന്നത്. വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മേഖല തലത്തിലുമുള്ള എല്ലാ വിഷയങ്ങളും അമേരിക്കന്‍ നേതാക്കളുമായി അമീര്‍ ചര്‍ച്ച ചെയ്യും. ഫലസ്തീന്‍ വിഷയം, സിറിയ, യമന്‍ പ്രതിസന്ധി തുടങ്ങിയ മേഖലയുടെ സുപ്രധാന പ്രശ്‌നങ്ങളില്‍ ഖത്തറിന്റെ നിലപാട് അമീര്‍ അമേരിക്കയെ അറിയിക്കും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.