Connect with us

Video Stories

ഇറാന്റെത് സഊദിക്കെതിരായ സൈനിക ആക്രമണം: കിരീടാവകാശി

Published

on

ഹൂഥികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകളും നവീന ആയുധങ്ങളും വിതരണം ചെയ്യുന്ന ഇറാന്റെ നടപടി സഊദി അറേബ്യക്കെതിരായ നേരിട്ടുള്ള സൈനിക ആക്രമണമാണെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കുറ്റപ്പെടുത്തി. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഹൂഥികള്‍ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിതരണം ചെയ്യുന്ന ഇറാനെ കിരീടാവകാശി രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തിയത്. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി അപലപിച്ചു. സുരക്ഷാ ഭീഷണികള്‍ നേരിടുന്നതിന് സഊദി അറേബ്യക്കൊപ്പം ബ്രിട്ടണ്‍ നിലയുറപ്പിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

സഊദി അറേബ്യക്കെതിരെ ഹൂഥികള്‍ നടത്തുന്ന ആക്രമണത്തില്‍ ഇറാന് നേരിട്ട് പങ്കുള്ളതായി സഊദി മന്ത്രിസഭയും ഇന്നലെ കുറ്റപ്പെടുത്തി. സഊദിക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള ആയുധങ്ങള്‍ ഹൂഥികള്‍ക്ക് നല്‍കുന്നത് ഇറാനാണ്. യു.എന്‍ രക്ഷാ സമിതി പ്രമേയം ലംഘിച്ചാണ് ഹൂഥികളെ ഇറാന്‍ ആയുധമണിയിക്കുന്നതെന്നും മന്ത്രിസഭ പറഞ്ഞു.
അതേസമയം, സഊദി അറേബ്യക്കെതിരായ യുദ്ധത്തില്‍ ലെബനോന്‍ ഉള്‍പ്പെടുന്നത് ഒരിക്കലും അംഗീകരിക്കുന്നതിന് കഴിയില്ലെന്ന് ഗള്‍ഫ് കാര്യങ്ങള്‍ക്കുള്ള സഹമന്ത്രി സാമിര്‍ അല്‍സബ്ഹാന്‍ പറഞ്ഞു. ലെബനോന്‍ ഗവണ്‍മെന്റ് കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളെയും ഹിസ്ബുല്ല സ്വാധീനിക്കുകയാണ്. സഊദി അറേബ്യക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ ഗവണ്‍മെന്റ് എന്നോണം ലെബനോനെ തങ്ങള്‍ കാണും. സഊദി അറേബ്യക്കെതിരായ ഹിസ്ബുല്ല ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ രാജിവെച്ച പ്രധാനമന്ത്രി സഅദ് അല്‍ഹരീരിയെ സല്‍മാന്‍ രാജാവ് അറിയിച്ചിട്ടുണ്ട്. ഹിസ്ബുല്ല മിലീഷ്യ ലെബനോന് സൃഷ്ടിക്കുന്ന ഭീഷണിയെ കുറിച്ച് ലെബനോന്‍ ഗവണ്‍മെന്റിന് അവബോധമുണ്ടായിരിക്കണമെന്ന് രാജാവ് സൂചിപ്പിച്ചു. സഊദി അറേബ്യക്കെതിരായ മുഴുവന്‍ ഭീകരാക്രമണ ഭീഷണികളിലും ഹിസ്ബുല്ലക്ക് പങ്കുണ്ട്. ഹിസ്ബുല്ലയെ ചെറുക്കുന്നതിന് രാഷ്ട്രീയവും അല്ലാത്തതുമായ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തും. ലെബനീസ് ഗവണ്‍മെന്റ് ഹിസ്ബുല്ലയെ തടയുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. ഹിസ്ബുല്ല സഊദിയിലേക്ക് മയക്കുമരുന്ന് കടത്തുകയും ഭീകരാക്രമണങ്ങള്‍ക്ക് സഊദി യുവാക്കളെ പരിശീലിപ്പിക്കുകയുമാണ്. രാജിവെക്കുന്നതിന് സഅദ് അല്‍ഹരീരിക്ക് മേല്‍ സമ്മര്‍ദമുണ്ടാവുകയായിരുന്നെന്ന വാദം ലെബനോനികളുടെ ശ്രദ്ധ തിരിക്കുന്നതിനുള്ള പച്ചക്കള്ളമാണ്. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല മിലീഷ്യകള്‍ ലെബനോനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സാമിര്‍ അല്‍സബ്ഹാന്‍ പറഞ്ഞു. ശനിയാഴ്ചയാണ് സഅദ് അല്‍ഹരീരി രാജിവെച്ചത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.