Connect with us

Sports

ഇവര്‍ പാപികളാവുന്നു

Published

on

 

കാല്‍പ്പന്തിനൊരു സൗന്ദര്യ മനസുണ്ട്… ആ മനസ്സിന്റെ വിശാലത നിര്‍ണയിക്കാനാവില്ല. ഭൂഗോളം കറങ്ങുന്നത് പോലെ മൈതാനങ്ങളില്‍ കാല്‍പ്പന്ത് കറങ്ങി കൊണ്ട് നില്‍ക്കുമ്പോള്‍ അതിനോട് അകലം പാലിക്കുന്നതിലെ മൗഢ്യത തിരിച്ചറിയണം. കേരളമെന്നത് ഇട്ടാവട്ടമാണ്-എന്നിട്ടും കാല്‍പ്പന്തെന്ന് കേട്ടാല്‍ മലയാളിയുടെ ഞരമ്പുകളില്‍ ചോര തിളക്കുന്നതിലെ കെമിസ്ട്രി ആ ഗെയിം എത്രമാത്രം ആകര്‍ഷകമാണ് എന്നുള്ളതാണ്. ഫുട്‌ബോളിനെ ദ്രോഹിക്കരുതാരും-അത് പാപമാവും. ലോക ഫുട്‌ബോളിനെ ഭരിക്കുന്നവരാണ് ഫിഫ. അവരാണ് പറഞ്ഞത് കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയം കാല്‍പ്പന്തിന് അനുയോജ്യമായ മൈതാനമാണെന്ന്. ഫിഫ നടത്തിയ അണ്ടര്‍ 17 ലോകകപ്പിലെ മല്‍സരങ്ങള്‍ കൊച്ചിയില്‍ നടന്നപ്പോള്‍ കളിക്കാനെത്തിയത് ലാറ്റിനമേരിക്കന്‍ ശക്തരായ ബ്രസീലും യൂറോപ്യന്‍ കരുത്തരായ സ്‌പെനിനും ജര്‍മനിയുമെല്ലാമായിരുന്നു. മരക്കാനയിലും ബെര്‍ണബുവിലും അലിയന്‍സ് അറീനയിലുമെല്ലാം കളിക്കുന്ന കുട്ടികളായിരുന്നല്ലോ അന്ന് നെഹ്‌റു സ്‌റ്റേഡിയത്ില്‍ പന്ത് തട്ടിയത്. സാന്‍ഡോസ്, റയല്‍ മാഡ്രിഡ്, ബാര്‍സിലോണ, ബയേണ്‍ മ്യൂണിച്ച് അക്കാദമികളില്‍ നിന്നുള്ള ഈ കുട്ടികല്‍ കൊച്ചിക്ക് നല്‍കിയ മാര്‍ക്കിനെ അവഗണിക്കരുത്. നല്ല ടര്‍ഫ്, നല്ല ഗ്യാലറി തുടങ്ങി നല്ലത് എന്ന പദം പലവട്ടം ഉരുവിട്ടിരുന്നു അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങള്‍ ടെലിവിഷന് വേണ്ടി റിപ്പോര്‍ട്ട്് ചെയ്യാനെത്തിയ പഴയ രാജ്യാന്തര താരങ്ങള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ അരങ്ങേറിയപ്പോള്‍ ആര്‍ക്കുമുണ്ടായിരുന്നില്ല പരാതി. ഐ.എസ്.എല്‍ ഫൈനല്‍ നടന്നു, ഉദ്ഘാടന ചടങ്ങുകള്‍ നടന്നു-എല്ലാവരും കൈയ്യടിച്ചു. ഇന്ത്യയുടെ ഫുട്‌ബോള്‍ ആസ്ഥാനമായി കൊച്ചി മാറുമ്പോള്‍ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ നെഞ്ചിലൂടെ ക്രിക്കറ്റ് പിച്ചൊരുക്കാന്‍ കുഴിയെടുക്കുന്നവര്‍ ചെയ്യുന്ന പാതകം വധശിക്ഷയര്‍ഹിക്കുന്നു-അതാര് ചെയാതലും അന്യായമാണ്.
ക്രിക്കറ്റ് എന്ന ഗെയിമിനോട് ആര്‍ക്കും എതിര്‍പ്പില്ല. ആ ഗെയിമിന്റെ സാധ്യതകളെയും സ്വീകാര്യതയെയും മനസ്സിലാക്കിയാണല്ലോ കാര്യവട്ടത്ത് സ്‌പോര്‍ട്‌സ് ഹബ്ബുണ്ടാക്കിയത്. ഗ്രീന്‍പാര്‍ക്കിലെ മനോഹര വേദിയില്‍ മാസങ്ങള്‍ക്ക്് മുമ്പ് ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിട്ടപ്പോള്‍ എത്ര മനോഹരമായിരുന്നു ആ കാഴ്ച്ചകള്‍. മഴയില്‍ കളി മുടങ്ങുമെന്ന് പറഞ്ഞിട്ട് അതിവേഗം സൂപ്പര്‍ സോപ്പര്‍ പരിഹാരം-അതും ഒരു മണിക്കുറിനകം. കാണികളെ തൊട്ടരികില്‍ ലഭിക്കുന്ന സജ്ജീകരണം. നല്ല ഡഗൗട്ട്-ഇങ്ങനെ കാര്യവട്ടത്തിന് നല്ല മാര്‍ക്കിട്ടവര്‍ വിരാത് കോലിയും കീത്ത് വില്ല്യംസണും രവിശാസ്ത്രിയുമെല്ലാമാണ്. അവര്‍ക്കെല്ലാം പ്രിയപ്പെട്ട വേദിയായി കാര്യവട്ടമുള്ളപ്പോള്‍ കൊച്ചിയിലെ ടര്‍ഫിനെ കുത്തികീറുന്നത് ഫാസിസമാണ്-അതനുവദിക്കരുത്.കൊച്ചിയിലെ ക്രിക്കറ്റ് മല്‍സരങ്ങളെല്ലാം വന്‍ വിജയമായിരുന്നു. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘാടനത്തില്‍ അല്‍ഭുതങ്ങള്‍ വരച്ച മല്‍സരങ്ങള്‍. സ്റ്റീവ് വോയും ഗ്രയീം സ്മിത്തുമെല്ലാം നൂറില്‍ നൂറ് മാര്‍ക്കിട്ട വേദി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലെഗ് സ്പിന്നറായി ആദ്യമായി അഞ്ച് വിക്കറ്റ് നേടിയ മൈതാനം-പക്ഷേ ഈ കളിക്കളമിപ്പോള്‍ ഫിഫയുടെ വിലാസത്തിലുണ്ടെന്ന വലിയ സത്യം ആരും മറക്കരുത്. അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങള്‍ വിജയകരമായി നടത്തിയതിന് ശേഷം ഫിഫ പറഞ്ഞ വാക്കുകളും മറക്കരുത്-ഇന്ത്യക്ക് കൂടുതല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ അനുവദിക്കുമെന്ന്. നെഹ്‌റു സ്‌റ്റേഡിയം ആരെങ്കിലും കുത്തിപ്പൊളിച്ചാല്‍ ആദ്യമറിയുക ഫിഫയായിരിക്കും. അതോടെ കീറുമവര്‍ കൊച്ചിയുടെ ചീട്ട്…. എല്ലാത്തിലും രാഷ്ട്രിയം വേണ്ട നമുക്ക്. നമ്മുടെ ക്രിക്കറ്റിനെ നയിക്കുന്ന കേരളാ ക്രിക്കറ്റ്് അസോസിയേഷനും ഫുട്‌ബോളിനെ നയിക്കുന്ന കേരളാ ഫുട്‌ബോള്‍ അസോസിയേഷനും നെഹ്‌റു സ്‌റ്റേഡിയത്തിന്റെ ഉടമകളായ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോരിറ്റിയും പിന്നെ നമ്മുടെ സര്‍ക്കാരും വിചാരിച്ചാല്‍ മാത്രം മതി. ഒന്ന് പോസീറ്റിവായി ചിന്തിക്കുക. ലോകകപ്പിനായി ഒരുക്കിയ ഒരു മൈതാനത്തെ വെട്ടിപ്പൊളിക്കുന്നതില്‍ നിങ്ങള്‍ക്കാര്‍ക്കും വേദനയില്ലെങ്കില്‍ നിങ്ങളിലാര്‍ക്കും കായിക മനസ്സില്ല-കേവലമായ രാഷ്ട്രീയ മനസ് മാത്രമാണ്. ആ മനസ് നമ്മെ എവിടെയെത്തിക്കുമെന്ന സത്യത്തിന്റെ ഭീകരതയും തിരിച്ചറിയണം. കൊച്ചി എന്ന പട്ടണം അതിവേഗമാണ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടത്. ആഗോള ഫുട്‌ബോള്‍ ഭൂപടമെടുത്താല്‍ കാണാം കൊച്ചിയെ. അത്തരത്തിലൊരു നഗരത്തെ കൊല്ലാകൊല ചെയ്യരുത്. ക്രിക്കറ്റ് കാര്യവട്ടത്ത് നടക്കട്ടെ-അത് കാണാന്‍ മലയാളികളെല്ലാമെത്തും. പണ്ട് കോഴിക്കോടായിരുന്നു ഫുട്‌ബോളിന്റെ തലസ്ഥാനം. പക്ഷേ നമ്മുടെ ഫുട്‌ബോള്‍ ഭരണാധികാരികളുടെ തല തിരിഞ്ഞ നയത്തില്‍ ഫുട്‌ബോള്‍ തന്നെ മരിച്ചപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം നോക്കുക-അനാഥമായി കിടക്കുന്നു. ഈയിടെ ഐ ലീഗ് മല്‍സരങ്ങള്‍ നടന്നപ്പോള്‍ മാത്രമാണ് ഇവിടെ ചെറിയ പന്തനക്കമുണ്ടായത്. നന്മയുള്ള നല്ല ഫുട്‌ബോള്‍ മനസ്സാണ് നമുക്ക് വേണ്ടത്. സച്ചിനെ പോലെ….. സച്ചിന്‍ പറഞ്ഞില്ലേ വളരെ വ്യക്തമായി കാര്യങ്ങള്‍. കൊച്ചിയില്‍ ഫുട്‌ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടക്കട്ടെ-അതിനിടയില്‍ പാര പണിയാതാരിക്കുക. പാര പണിയുന്നവരെ അടിച്ചിറക്കുക.

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.