Connect with us

Video Stories

വിമാനയാത്ര പ്രയാസപ്പെടുത്തുന്നോ; സുഖകരമാക്കാന്‍ ഇതാ ചില അറിവുകള്‍

Published

on

ടി.പി.എം ആഷിറലി

നമ്മുടെ രാജ്യം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമ ഗതാഗത മാര്‍ക്കറ്റാണ്. നാലു വര്‍ഷം മുമ്പ് 11 കോടി ആളുകള്‍ വിമാന യാത്ര ചെയ്തിരുന്ന സ്ഥാനത്ത് 2017ല്‍ 20 കോടി ജനങ്ങള്‍ വിമാനയാത്ര നടത്തി. 20 കോടിയില്‍ നിന്ന് 100 കോടി ആയി യാത്രക്കാരെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. തൊണ്ണൂറുകള്‍ക്ക് ശേഷം വലിയ കുതിച്ചു ചാട്ടം തന്നെയാണ് വേ്യാമ ഗതാഗത മേഖല കാഴ്ചവെച്ചത്. തൊണ്ണൂറുകളില്‍ വരെ വിമാനയാത്ര നടത്തുന്നവരെ പണക്കാരുടെ ഗണത്തിലാണ് സര്‍ക്കാര്‍ പോലും പരിഗണിച്ചിരുന്നത്. തൊഴിലിനും തീര്‍ത്ഥയാത്രക്കുമല്ലാതെ വിദേശത്തേക്ക് വിമാന യാത്ര ചെയ്തിരുന്നവര്‍ തീര്‍ച്ചയായും ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന നിയമം ഉണ്ടായിരുന്നു. അതേസമയം ഇന്ന് സ്ലിപ്പര്‍ ചെരുപ്പ് ധരിച്ചും വിമാന യാത്ര ലഭ്യമാക്കുകയെന്നത് സര്‍ക്കാര്‍ നയമായി മാറി. ഈ രംഗത്ത് യാത്രക്കാര്‍ക്ക് വളരെ അനുകൂലവും അല്‍പം പ്രയാസമുള്ളവയുമായ നിയമങ്ങള്‍ നിലവില്‍ വരികയും നടപ്പാക്കാന്‍ പോകുകയും ചെയ്യുന്നു. അവ യാത്ര സുഖകരമാക്കുന്നതും അവകാശ സംരക്ഷണത്തിനു ഉതകുന്നതും ഒപ്പം ഉത്തരവാദിത്തം ഓര്‍മ്മപെടുത്തുന്നവയുമാണ്.

നഷ്ടപരിഹാര നിയമങ്ങള്‍
1. ഓവര്‍ ബുക്കിങ് മൂലം സീറ്റ് നിഷേധം: വിമാനത്തിലെ സീറ്റുകളിലേക്കാളേറെ ബുക്കിങ് സ്വീകരിച്ചതു കാരണം സീറ്റ് ലഭിക്കാത്ത യാത്രക്കാരന് ഒരു മണിക്കൂറിനകം മറ്റൊരു വിമാനത്തില്‍ സീറ്റ് തരപ്പെടുത്തി നല്‍കണം. അല്ലാത്ത പക്ഷം താഴെ കാണും വിധം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.
* യാത്ര മുടങ്ങിയ യാത്രക്കാരന് പകരം വിമാനം ഏര്‍പ്പെടുത്തുന്നത് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണെങ്കില്‍ വണ്‍വെ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റയും ഇന്ധന ചാര്‍ജ്ജിന്റെയും 200 ശതമാനമോ പതിനായിരം രൂപയോ (ഇതില്‍ ഏതാണോ കുറവ്) യാത്രക്കാരന് നഷ്ടപരിഹാര തുകയായി ലഭിക്കും.
*പകരം വിമാനത്തില്‍ സീറ്റ് തരപ്പെടുത്തുന്നത് 24 മണിക്കൂറിലധികം സമയമെടുത്താല്‍ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിന്റെയും ഇന്ധന ചാര്‍ജ്ജിന്റെയും 400 ശതമാനമോ 20,000 രൂപയോ (ഇതില്‍ ഏതാണോ കുറവ് അതും) നഷ്ടപരിഹാരമായി ലഭിക്കും.
* യാത്രക്കാരന്‍ പകരം ഏര്‍പ്പാട് ചെയ്യുന്ന വിമാനം ഓപ്റ്റ് ചെയ്യുന്നില്ലെങ്കില്‍ ടിക്കറ്റ് നിരക്കിന്റെ മുഴുവന്‍ തുകയും കൂടാതെ അടിസ്ഥാന നിരക്കിനും ഇന്ധന ചാര്‍ജിന്റെയും 400 ശതമാനമോ പരമാവധി 20,000 രൂപയോ ഏതാണോ കുറവ് അതും നഷ്ടപരിഹാരമായി ലഭിക്കും.

2) വിമാനം റദ്ദാക്കല്‍: വിമാനം റദ്ദാക്കുകയാണെങ്കില്‍ ആ വിവരം യാത്രക്കാരനെ രണ്ടാഴ്ച മുമ്പ് തന്നെ അറിയിക്കുകയും പകരം വിമാനം ഏര്‍പ്പെടുത്തി നല്‍കുകയും വേണം. യാത്രക്കാരന് പകരം വിമാനം സ്വീകാര്യമല്ലെങ്കില്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്‍കണം. വിമാനം റദ്ദാക്കുന്ന വിവരം രണ്ടാഴ്ചയില്‍ കുറവും ഇരുപത്തിനാല് മണിക്കൂര്‍ വരെയുള്ള സമയവുമാണെങ്കില്‍, വിമാനം പുറപ്പെടാന്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്ത സമയം കഴിഞ്ഞ് രണ്ട് മണിക്കൂറിനകം മറ്റൊരു വിമാനം തരപ്പെടുത്തി നല്‍കണം. അല്ലെങ്കില്‍ താഴെ വിവരിക്കും പ്രകാരം നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും.
* മേല്‍ വിവരിച്ച സമയത്തിന് ശേഷമുള്ള ഒരു മണിക്കൂറിനുള്ളില്‍ വിമാനം ഏര്‍പ്പെടുത്തുന്നതെങ്കില്‍, 5,000 രൂപയോ വണ്‍വെ ടിക്കറ്റിന്റെ അടിസ്ഥാന നിരക്കും ഇന്ധന നിരക്കും ചേര്‍ന്ന തുകയോ ഏതാണോ കുറവ് അത് നഷ്ടപരിഹാരമായി ലഭിക്കും. * ഒരു മണിക്കൂറിന് ശേഷവും രണ്ടു മണിക്കൂറിനുള്ളിലുമാണെങ്കില്‍ നഷ്ട പരിഹാര തുക 7,500 വരെയാവും. * രണ്ടു മണിക്കൂറില്‍ കൂടിയാല്‍ പരമാവധി നഷ്ട പരിഹാര തുക പതിനായിരം രൂപ വരെയായിരിക്കും.
2017 ല്‍ ഇന്ത്യയില്‍ ഓവര്‍ ബുക്കിങ് മൂലം സീറ്റ് നിഷേധ കേസുകള്‍ 2,539 ഉം 13, 117 കേന്‍സലേഷന്‍ മൂലവും ഒരു ലക്ഷത്തിലധികം ആളുകള്‍ രണ്ടു മണിക്കൂറിലധികം താമസം നേരിട്ടതിനാലും പ്രയാസമനുഭവിച്ചരായും കണക്കാക്കുന്നു. എന്നാല്‍ മേല്‍ വിവരിച്ച പ്രകാരമുള്ള നഷ്ട പരിഹാരമായി മൂന്നു കോടിയിലധികം തുക നഷ്ടപരിഹാരമായി ലഭിക്കുകയുമുണ്ടായി. എയര്‍ ലൈന്‍ കമ്പനിയുടെ കഴിവിനതീതമായ രാഷ്ട്രീയ അസ്ഥിരത, ആഭ്യന്തര യുദ്ധം, പ്രളയം, സമരങ്ങള്‍, സുരക്ഷാ ഭീഷണി, കാലാവസ്ഥ വ്യതിയാനം, എയര്‍ ട്രാഫിക് നിയന്ത്രണം എന്നിവ കാരണം വിമാന കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെന്ന് തെളിയിക്കേണ്ട ബാധ്യത കമ്പനികള്‍ക്കുണ്ട്. യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ നിര്‍ദ്ദേശിക്കുന്ന സമയ പരിധിക്കുള്ളില്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ നഷ്ടപരിഹാര സാധ്യത ഇല്ലാതായേക്കാം. മേല്‍ വിവരിച്ച വ്യവസ്ഥകള്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കായി ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപ്പാക്കുന്നവയാണ്. വിദേശ എയര്‍ലൈനുകള്‍ക്ക് അവരുടെ രാജ്യ നിയമങ്ങളോ ഇന്ത്യന്‍ നിയമമോ അവരുടെ ഇഷ്ടാനുസരണം തെരെഞ്ഞെടുക്കാം.

3) ബാഗേജ് നഷ്ടപ്പെടല്‍, നേരം വൈകല്‍, കേടുപാടുകള്‍ സംഭവിക്കല്‍: ഇത്തരം കാര്യങ്ങള്‍ സംഭവിച്ചാല്‍ യാത്ര ചെയ്ത എയര്‍ലൈന്‍സില്‍ നിന്ന് എയര്‍പോര്‍ട്ട് വിടുംമുമ്പ് പ്രോപ്പര്‍ട്ടി ഇറെഗുലാറിറ്റി റിപ്പോര്‍ട്ട് (ജഹഞ) ഫോറം വാങ്ങി തങ്ങളുടെ ക്ലെമുകള്‍ തയ്യാറാക്കി നല്‍കണം. 21 ദിവസത്തിനകം കാണാതായ ബാഗേജ് കണ്ടെത്തിയില്ലെങ്കില്‍ നഷ്ടപ്പെട്ടതായി കണക്കാക്കി ബാഗേജ് തൂക്കത്തിനനുസരിച്ച് നഷ്ട പരിഹാരം നല്‍കേണ്ടതാണ്. ഇന്ത്യയിലെ എയര്‍പോര്‍ട്ട് ചുമതലയുള്ള സി.ഐ.എസ്.എഫ് സൈറ്റില്‍ ലോസ്റ്റ് ആന്റ് ഫൗണ്ട് എന്ന സെക്ഷനില്‍ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടിലെയും തിരിച്ചുകിട്ടിയ സാധനങ്ങളുടെ പൂര്‍ണ്ണ വിവരം ലഭ്യമാണ്. ഇതില്‍ പരാതി നല്‍കിയതും ഇല്ലാത്തതും ലഭ്യമാണ്. ഓരോ എയര്‍പോര്‍ട്ടിലും ഇങ്ങിനെ ലഭിച്ചതും എന്നാല്‍ ഉടമസ്ഥര്‍ വരാത്തതുമായ വിലപിടിപ്പുള്ള ധാരാളം സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് നിത്യ കാഴ്ചയാണ്. വളരെ നിസ്സാരമായ ഈ മാര്‍ഗം പലര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.

4) അക്കമഡേഷനും ഭക്ഷണവും
വിമാനം പുറപ്പെടുന്നതിന് താമസം നേരിടുന്ന പക്ഷം യാത്രക്കാരന് ഭക്ഷണത്തിനും താമസത്തിനും അര്‍ഹതയുണ്ടാവും. രണ്ടര മണിക്കൂര്‍ സമയ യാത്രാ ദൈര്‍ഘ്യമാണെങ്കില്‍ രണ്ടു മണിക്കൂറിലധികം നേരം വൈകുകയാണെങ്കിലും, രണ്ടര മുതല്‍ അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യ യാത്രക്ക് മൂന്ന് മണിക്കൂര്‍ നേരം വൈകുകയാണെങ്കിലും അഞ്ചു മണിക്കൂറിലധികം യാത്ര ഉണ്ടെങ്കില്‍ നാല് മണിക്കൂര്‍ നേരം വൈകുമെങ്കിലും ഭക്ഷണം ലഭ്യമാക്കണം. ഇരുപത്തിനാല് മണിക്കൂറില്‍ കൂടുതല്‍ വിമാനം പുറപ്പെടുന്നതിന് നേരം വൈകിയാല്‍ ഹോട്ടല്‍ അക്കമഡേഷനും ലഭ്യമാക്കണം. എന്നാല്‍ എയര്‍ലൈന്‍ കമ്പനിയുടെ നിയന്ത്രണത്തിനതീതമായ മേല്‍ വിവരിച്ച കാരണങ്ങളാല്‍ നേരം വൈകിയാല്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ എയര്‍ലൈന്‍ ബാധ്യസ്ഥരല്ല.
2016 നവമ്പറില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ കീഴില്‍ തുടക്കം കുറിച്ച എയര്‍ സേവാ ആപ്പ്, യാത്രക്കാരുടെ പരാതി പരിഹാരത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ എയര്‍ ലൈന്‍, എയര്‍ പോര്‍ട്ട്, സെക്യൂരിറ്റി, ഇമിേേഗ്രഷന്‍, കസ്റ്റംസ്, ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ എന്നിവയെല്ലാം ഈ നെറ്റ്‌വര്‍ക്കില്‍ വരും. ഇതു പ്രകാരം ടിക്കറ്റിങ്, ടിക്കറ്റ് ഫെയര്‍ / റീഫണ്ടിങ്, ഭക്ഷണം, മെയ്ന്റനന്‍സ്, ചെക്ക് ഇന്‍ ബോര്‍ഡിങ് വൃത്തി, സ്റ്റാഫ് പെരുമാറ്റം, വിമാനം വൈകല്‍, ബാഗേജ് നഷ്ടം തുടങ്ങിയ എല്ലാ പരാതികളും സമര്‍പ്പിക്കാം. ഈ സൈറ്റിലൂടെ ലഭിച്ച പരാതികള്‍ മുകളില്‍ വിവരിച്ച ഏത് വകുപ്പില്‍ പെട്ടതാണോ അതാതിടത്തേക്ക് പരിഹാരത്തിനായി അയക്കുകയും പരിഹാരം കാണുകയും ചെയ്യും. ഇതെല്ലാം മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലുമാണ് നടക്കുന്നതാണ് ഏറെ ശ്രദ്ധേയം. ഒരു പരാതി രജിസ്റ്റര്‍ ചെയ്താല്‍ പരാതിക്കാരന് തന്റെ പരാതിയുടെ നിജസ്ഥതി അറിയാനായി ഒരു നമ്പറും നല്‍കും. ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. പരാതികള്‍ ഈ നോഡല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സമയ പരിധിക്കുള്ളില്‍, സമയപരിധി കഴിഞ്ഞിട്ടും തീര്‍പ്പാക്കാത്തത്, തീര്‍പ്പായത് എങ്ങിങ്ങനെ തരം തിരിച്ച് നടപടികള്‍ കൈകൊള്ളും. തീര്‍പ്പാക്കിയ പരാതിയിലും എയര്‍ സേവയുടെ സേവനത്തിനും ഫീഡ്ബാക്കിനുള്ള അവസരവും നല്‍കി സുതാര്യതയും ഉറപ്പ്‌വരുത്തുന്നുവെന്ന പ്രത്യേകതയും എടുത്തുപറയേണ്ട സവിശേഷതയാണ്. ഈ അവസരത്തെക്കുറിച്ച് ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ടതും പ്രയോഗത്തില്‍ വരുത്തേണ്ടതുമാണ്.
യാത്ര സുഖകരമാക്കാന്‍ നമ്മുടെ അവകാശ സംരക്ഷണത്തോടൊപ്പം മറ്റു യാത്രക്കാര്‍, എയര്‍ ലൈന്‍ ജീവനക്കാര്‍, എയര്‍പോര്‍ട്ട് സുരക്ഷ എന്നിവ സംരക്ഷിക്കാനാവശ്യമായ നിയമങ്ങളും രാജ്യം മുന്നോട്ടു വച്ചിട്ടുണ്ട്. മോശം പെരുമാറ്റം യാത്രക്കാരുടെ ഭാഗത്തു നിന്നുണ്ടായാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് വരെ ശിക്ഷ ഉറപ്പാക്കി േവ്യാമയാന വകുപ്പ് മുന്നോട്ടുനീങ്ങുന്നു. ഈ നടപടികള്‍ മൂന്ന് തരത്തിലുള്ള പ്രശനക്കാരെയാണ് ഉന്നംവെക്കുന്നത്. 1. വാക്കാലുള്ള അക്രമണം: മാന്യതക്ക് നിരക്കാത്ത വാക്കുകള്‍പ്രയോഗിക്കുക, മോശം ആംഗ്യം കാണിക്കല്‍, മദ്യപിച്ച് ലക്കുകെട്ടു സംസാരിക്കുക മുതലായവ ഈ ഗണത്തില്‍പെടുന്നു. ഇങ്ങിനെയുള്ള യാത്രക്കാര്‍ക്ക് മൂന്ന് മാസം വരെ യാത്രാവിലക്ക് ലഭിക്കും. 2. ശാരീരിക ആക്രമണം: ഉന്തുക,തള്ളുക ചവിട്ടുക തുടങ്ങി അനാവശ്യ തൊടലുകള്‍, ലൈംഗിക ആക്രമണം തുടങ്ങിയവയില്‍ ഏര്‍പ്പെട്ട യാത്രക്കാരന് ആറു മാസം വരെ യാത്രാവിലക്ക്. 3. ജീവന് ഭീഷണിയാവുന്ന പെരുമാറ്റങ്ങള്‍: ജീവന് ഭീഷിണിയുള്ളതോ എയര്‍ ക്രാഫ്റ്റിന് കേടുപാടു വരുത്തുന്ന പ്രവര്‍ത്തികളിലോ ഏര്‍പ്പെടുന്നവര്‍ക്ക് രണ്ടു വര്‍ഷം മുതല്‍ ആജീവനാന്ത വിലക്ക് വരെ ലഭിക്കും. മറ്റു നിയമ പ്രകാരമുള്ള ശിക്ഷക്ക് പുറമെയാണിത്.

(കാലിക്കറ്റ് എയര്‍പോര്‍ട്ട് അഡൈ്വസറി ബോര്‍ഡ് മെമ്പറാണ് ലേഖകന്‍)

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.