Connect with us

Video Stories

പെരിന്തല്‍മണ്ണയില്‍ എസ്.എഫ്.ഐ അഴിഞ്ഞാട്ടം മണ്ഡലം മുസ്‌ലിംലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു

Published

on

 

പെരിന്തല്‍മണ്ണ: നഗരത്തില്‍ എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടം. മണ്ഡലം മുസ്‌ലിംലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു. ഇന്നലെ ഉച്ചക്ക് അങ്ങാടിപ്പുറം പോളി ടെക്‌നിക് കോളജില്‍ നിന്ന് മാരാകായുധങ്ങളും കുറുവടികളുമായി മാര്‍ച്ച് നടത്തി വന്നായിരുന്നു അക്രമം. നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവര്‍ത്തകര്‍ അടഞ്ഞു കിടന്നിരുന്ന ഓഫീസിന്റെ ഒന്നാം നിലയിലെ ചില്ലുകള്‍ കല്ലെറിഞ്ഞു താഴെയിട്ടു. പിന്നീട് പൂട്ട് തകര്‍ത്ത് അകത്ത് കയറി അഴിഞ്ഞാട്ടം ആരംഭിച്ചു. ഓഫീസിലെ ഫര്‍ണീച്ചറുകള്‍, നമസ്‌കാര മുറി, ഫാന്‍, എ.സി, ഇലക്ട്രിക് സംവിധാനങ്ങള്‍, നേതാക്കളുടെ പടങ്ങള്‍, ബാത്ത് റൂം എന്നിവയെല്ലാം അരമണിക്കൂര്‍ നേരത്തെ അക്രമം കൊണ്ട് പൂര്‍ണ്ണമായും നശിപ്പിച്ചു. അക്രമ ശേഷം പ്രകടനമായെത്തി പട്ടാമ്പി റോഡിലെ സി.പി.എം ഓഫീസില്‍ അക്രമികള്‍ നിലയുറപ്പിച്ചു.
അക്രമത്തിന്റെ ശബ്ദവും ആക്രോശങ്ങളും കേട്ട് മുസ്‌ലിംലീഗ് ഓഫീസിനോടു ചേര്‍ന്നുള്ള സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികള്‍ പരിഭ്രാന്തരായി. ഈ സമയത്തെല്ലാം പൊലീസ് നഷ്‌ക്രിയമായി നോക്കി നില്‍ക്കുകയായിരുന്നു. അക്രമികള്‍ സി.പി.എം ഓഫീസില്‍ അഭയം തേടിയ ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ സംഭവസ്ഥലത്ത് എത്തിയതുപോലും.
നേരത്തെ അങ്ങാടിപ്പുറം പോളി ടെക്‌നിക്ക് കോളജിലെ എം.എസ്.എഫിന്റെ കൊടിമരം നാലു തവണ എസ്.എഫ്.ഐ തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെ പുതിയ കൊടിമരം സ്ഥാപിക്കാനെത്തിയ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തുടര്‍ന്ന് കോളജ് കാമ്പസ് അടിച്ചു തകര്‍ത്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനവുമായി മുസ്‌ലിംലീഗ് ഓഫീസിലേക്ക് നീങ്ങുകയായിരുന്നു.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയ പാതയില്‍ അഴിഞ്ഞാട്ടം തുടര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. രാത്രി വൈകുവോളം അക്രമികള്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായില്ല.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ച് വിടുകയും മുസ്‌ലിംലീഗ് ഓഫീസ് തകര്‍ക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തര്‍ രണ്ടു മണിയോടെ ദേശീയപാത ഉപരോധിച്ചു. ഇതിനിടെ ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് രണ്ടു തവണ ലാത്തി വീശി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 6.30 ഓടെ ജില്ലാ നേതാക്കള്‍ ഇടപെട്ടാണ് ഉപരോധം അവസാനിപ്പിച്ചത്.
എസ്.എഫ്.ഐ അക്രമത്തെ അപലപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന ഭരണത്തിന്റെ തണലില്‍ സി.പി. എം നിയമവാഴ്ച അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു. ക്രമസമാധാന സ്ഥിതി സംബന്ധിച്ച് ഗവര്‍ണര്‍ പ്രകടിപ്പിച്ച ആശങ്ക ശരിവെക്കുന്നതാണ് അക്രമമെന്നും അദ്ദേഹം പറഞ്ഞു.

പെരിന്തല്‍മണ്ണ താലൂക്കില്‍
ഇന്ന് യു.ഡി.എഫ്  ഹര്‍ത്താല്‍
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമായി നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി. ടി അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു. എ ലത്തീഫ് എന്നിവര്‍ അറിയിച്ചു.

അക്രമ രാഷ്ട്രീയം
അവസാനിപ്പിക്കണം:
ഹൈദരലി തങ്ങള്‍
കോഴിക്കോട്: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. എതിര്‍ ചേരിയിലുള്ളവരെയും രാഷ്ട്രീയ സംഘടനാ ഓഫീസുകളും ആക്രമിക്കുന്നത് സംസ്ഥാനത്ത് പതിവാകുകയാണ്. ഭരണകൂടവും പൊലീസും നിഷ്‌ക്രിയമാവുന്നതാണ് എല്‍.ഡി.എഫ് ഭരണത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. പെരിന്തല്‍മണ്ണയിലെ മുസ്്‌ലിംലീഗ് ഓഫീസ് പട്ടാപകല്‍ ആക്രമിച്ച് നശിപ്പിക്കുമ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു. മനുഷ്യത്വത്തെ വെല്ലുവിളിച്ച് ആക്രമണങ്ങളും കൊലപാതകവും മുഖമുദ്രയാക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ നീതിപൂര്‍വ്വം കാര്യങ്ങളെ സമീപിച്ച് നിയമവാഴ്ച ഉറപ്പാക്കണം. അക്രമങ്ങളില്‍ പ്രകോപിതരാവാതെ സംയമനത്തോടെ നേരിട്ട് പ്രവര്‍ത്തകര്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.