Connect with us

Video Stories

ഇതാണ് റിയല്‍ സ്‌പോര്‍ട്‌സ് ഹബ്ബ്

Published

on

 

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് അഥവാ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അറിയപ്പെടാന്‍ പോവുന്നത് ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 പരമ്പര രാജ്യത്തിന് സമ്മാനിച്ച വേദി എന്ന നിലയിലാണ്. പക്ഷേ കേരളാ ചരിത്രത്തില്‍, നമ്മുടെ സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ സ്‌പോര്‍ട്‌സ് ഹബ് അറിയപ്പെടാന്‍ പോവുന്നത് സംസ്ഥാനത്തെ ഏറ്റവും മികച്ച രാജ്യാന്തര സ്‌റ്റേഡിയം എന്ന നിലയിലായിരിക്കും. ഇത് വരെ നമ്മുടെ പ്രധാന കായികവേദി കൊച്ചി കലൂരിലെ നെഹ്‌റു സ്‌റ്റേഡിയമായിരുന്നെങ്കില്‍ ആദ്യ രാജ്യാന്തര മല്‍സരം വഴി സ്‌പോര്‍ട്‌സ് ഹബ് നേടിയെടുത്ത ഖ്യാതി ചെറുതല്ല. കഴിഞ്ഞ ദിവസം നടന്ന കിവീസിനെതിരായ അവസാന ടി-20 മല്‍സരത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാത് കോലി സ്‌പോര്‍്ട്‌സ് ഹബിനെക്കുറിച്ച് പറഞ്ഞത് രാജ്യത്തെ ഏറ്റവും മികച്ച വേദികളില്‍ ഒന്ന് എന്നാണ്. കിവി ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ വിശദീകരിച്ചത് മൈതാനത്തിന്റെ ഉന്നത നിലവാരം കൊണ്ട് മാത്രമാണ് അല്‍പ്പ സമയമെങ്കിലും മല്‍സരം നടന്നത് എന്നാണ്.
ഇന്ത്യന്‍ ഹെഡ് കോച്ച് രവിശാസ്ത്രി, മുന്‍കാല ക്രിക്കറ്റര്‍മാരായ സജ്ഞയ് മഞ്ച്‌രേക്കര്‍, സ്‌ക്കോട്ട് സ്‌റ്റൈറിസ്, വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങിയവരെല്ലാം ഏറ്ററ്വും മികച്ച മൈതാനങ്ങളുടെ പട്ടികയിലേക്ക് ആദ്യ മല്‍സരത്തിലൂടെ തന്നെ സ്‌പോര്‍ട്‌സ് ഹബിനെ ഉയര്‍ത്തിയിരിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദി എന്ന നിലയിലാണ് ആദ്യമായി സ്‌പോര്ട്‌സ് ഹബ് വാര്‍ത്തകളിലേക്ക് വന്നത്. അന്ന് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരുന്നില്ല സ്‌റ്റേഡിയം. പിന്നെ സാര്‍ക്ക് ഫുട്‌ബോള്‍ നന്നപ്പോഴും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തിന് സ്‌പോര്‍ട്‌സ് ഹബ് ആതിഥേയത്വം വഹിച്ചത് എല്ലാ ഒരുക്കങ്ങളോടും കൂടിയായിരുന്നു. അതിന്റെ ഗുണവുമുണ്ടയി.
തുലാ മഴയില്‍ മല്‍സരം അസാധ്യമെന്ന് എല്ലാവരും വിധിയെഴുതിയ ഘട്ടത്തിലാണ് ഗ്രൗണ്ട് സ്റ്റാഫ് അല്‍ഭുതകരമായ പ്രവര്‍ത്തനം നടത്തി രാത്രി ഒമ്പതിന് ശേഷം മല്‍സരം ഉറപ്പാക്കിയത്. ക്യൂറേറ്ററുടെയും ഗ്രൗണ്ട് സ്റ്റാഫിന്റെയും കഠിനാദ്ധ്വാനത്തിന് മാച്ച് റഫറി അംഗീകാരം നല്‍കിയത് ക്രിക്കറ്റ് ചരിത്രത്തിലെ നല്ല അധ്യായങ്ങളില്‍ ഒന്നാണ്. രാപ്പകല്‍ വിയര്‍പ്പൊഴുക്കിയാണ് ഗ്രൗണ്ട് സ്റ്റാഫ് മല്‍സരം സാധ്യമാക്കിയത്. അവരുടെ ആത്മാര്‍ത്ഥയെ അംഗീകരിക്കണം. നൂറോളം പേരാണ് വിശ്രമമില്ലാതെ ജോലി ചെയ്തത്. സൂപ്പര്‍ സോപ്പര്‍ ഉള്‍പ്പെടെയുളള ആധുനിക സംവിധാനങ്ങളുടെ ശക്തിയേക്കാള്‍ പ്രകടമായത് മല്‍സരം ഏത് വിധേനയും സാധ്യമാക്കാനുള്ള സംഘാടകരുടെ കഠിന പ്രയത്‌നമായിരുന്നു.
വൈകി മല്‍സരം തുടങ്ങിയിട്ടും മഴയില്‍ കുതിര്‍ന്ന സാഹചര്യം എവിടെയും പ്രതിഫലിച്ചില്ല. ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ഫുട്‌ബോളില്‍ ഘാനയും മാലിയും തമ്മിലുളള ക്വാര്‍ട്ടര്‍ ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലായിരുന്നു നടന്നത്. കനത്ത മഴയില്‍ നടന്ന ആ മല്‍സരത്തിന് ശേഷം സത്യത്തില്‍ ഇന്ദിരാഗാന്ധി സ്‌റ്റേഡിയം ചളിക്കുളമായിരുന്നു. സ്‌പോര്‍ട്‌സ് ഹബ് പക്ഷേ രാത്രി കളി തുടങ്ങുമ്പോഴും അര്‍ധരാത്രിയോടെ കളി അവസാനിക്കുമ്പോഴും ഒരു പോറലുമേല്‍ക്കാത്ത തരത്തിലായിരുന്നു. ബര്‍മൂഡാ ഗ്രാസിന് ഒന്നും സംഭവിച്ചില്ല. എവിടെയും ഒരു ബൂട്ടടയാളം പോലുമുണ്ടായിരുന്നില്ല.
കാണികളുടെ ആവേശവും ക്ഷമയും മല്‍സര വിജയത്തില്‍ വലിയ പങ്ക് വഹിച്ചു. മഴ പെയ്തു കൊണ്ടിരുന്നപ്പോഴും ഗ്യാലറികള്‍ ആര്‍ത്തുവിളിച്ചു. താരങ്ങള്‍ മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുമ്പോള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു കാണികള്‍. ഈ സജീവ ഇടപെടലിനെ സ്‌ക്കോട്ട് സ്‌റ്റൈറിസ് എന്ന മുന്‍ കിവി താരം വിശേഷിപ്പിച്ചത് ഇത്തരത്തിലൊരു ലൈവ് കാണികള്‍ എവിടെയുമില്ല എന്നാണ്. ഉച്ചയോട പലരും ഗ്യാലറിയിലെത്തിയിരുന്നു. അര്‍ധരാത്രി പന്ത്രണ്ട് വരെ അവര്‍ അതേ ഇരിപ്പിടത്തില്‍ കൊട്ടും ബഹളവുമായി സജീവമായിരുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍, പാര്‍ക്കിംഗ് തുടങ്ങി രാജ്യാന്തര കായിക മാമാങ്ക വേദികളെ പ്രശ്‌നത്തിലേക്ക് നയിക്കുന്ന വിഷയങ്ങളില്ലെല്ലാം സ്‌പോര്‍ട്‌സ് ഹബ് അധികാരികള്‍ ജാഗ്രത പാലിച്ചിട്ടുണ്ട്. പ്രൊഫഷണലിസമെന്നത് നമ്മുടെ സംഘാടനത്തിന്റെ ശക്തമായ ഭാഗമാണെന്ന സത്യവും തെളിയിക്കപ്പെട്ടു. കേരളാ ക്രിക്കറ്റ് അസോസിയേഷനും ജാഗ്രതയോടെ നിലയുറപ്പിച്ചു.
ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി അവര്‍ക്കെതിരെ ആദ്യമായി ടി-20 പരമ്പര സ്വന്തമാക്കിയ ഖ്യാതിയിലും സ്‌പോര്‍ട്‌സ് ഹബിനെക്കുറിച്ച് എല്ലാവരും നല്ല വാക്കുകള്‍ പറഞ്ഞ അഹങ്കാരത്തിലും അധികൃതരും സംഘാടകരും ആലസ്യം കാട്ടരുത്. നമ്മുടെ കളിമുറ്റങ്ങളുടെ ദുരന്തമെന്നത് പരിപാലനത്തിലെ ആലസ്യമാണ്. കേരളം എത്രയോ വലിയ കായിക മാമാങ്കങ്ങള്‍്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ മാമാങ്ക നാളുകള്‍ക്ക് ശേഷം മൈതാനങ്ങളെ ആരും തിരിഞ്ഞ് നോക്കില്ല. അങ്ങനെ അകാല ചരമത്തിന്റെ മൂകസാക്ഷികളാണ് തിരുവനന്തപുരത്ത് തന്നെയുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയവും സെന്‍ട്രല്‍ സ്റ്റേഡിയവുമെല്ലാം. സപോര്‍ട്‌സ് ഹബ് പി.പി.പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മൈതാനം പരിപാലിക്കപ്പെടുമെന്ന് വിശ്വസിക്കാം. അങ്ങനെ പരിപാലിച്ചാല്‍ കൂടുതല്‍ വലിയ മല്‍സരങ്ങള്‍ ഈ വേദിയിലേക്ക് വരും. ഐ.എസ്.എല്ലും ഐ.പി.എല്ലും ചിലപ്പോള്‍ ഫിഫയുടെ വലിയ ചാമ്പ്യന്‍ഷിപ്പുകളുമെല്ലാം വരാനിരിക്കുമ്പോള്‍ കാര്യവട്ടം കേരളത്തിന്റെ കായിക ആസ്ഥാനമാവുന്ന കാലം വിദൂരമല്ല.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.