Connect with us

Video Stories

ഫുട്‌ബോളില്‍ ഒഴുകുന്ന അറേബ്യന്‍ ദിനാറുകള്‍

Published

on

 

കമാല്‍ വരദൂര്‍
തേര്‍ഡ് ഐ

കാല്‍പ്പന്ത് ലോകത്ത് ഏറ്റവുമധികം കാശ് മുടക്കുന്നവര്‍ ആരാണ്….? സംശയം വേണ്ട-അറബ് ലോകമാണ്. കാല്‍പ്പന്തിനെ അത്രമാത്രം നെഞ്ചിലേറ്റുന്നവരാണ് അറബ് ലോകം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ അധിപന്മാര്‍ ദുബൈയിലെ നഹ്യാന്‍ കുടുംബമാണ്. ഫ്രഞ്ച് ലീഗില്‍ കുതിപ്പ് നടത്തുന്ന നെയ്മറിന്റെ പാരീസ് സെന്റ് ജര്‍മന്‍ പാരീസ് ക്ലബാണെങ്കിലും അതിന് പിറകില്‍ അറബ് കുടുംബമാണ്. നെയ്മറെ റെക്കോര്‍ഡ് തുകക്ക് ബാര്‍സയില്‍ നിന്നും പി.എസ്.ജിയില്‍ എത്തിച്ചത് ദുബൈ ദിനാറുകളാണ്. നിരവധി സഊദി അറേബ്യന്‍ കോടീശ്വരന്മാര്‍ ഇംഗ്ലീഷ് ക്ലബുകളില്‍ മുതല്‍ മുടക്കുന്നുണ്ട്. 2022 ലെ ലോകകപ്പ് ഖത്തറില്‍ നടക്കാനിരിക്കുമ്പോള്‍ ലോക ഫുട്‌ബോളിന്റെ വലിയ വേദിയായി മാറുകയാണ് കൊച്ചു രാജ്യം. ലോകകപ്പ് വേദികള്‍ക്കായി കോടികളാണ് ഖത്തര്‍ മുടക്കുന്നത്. ഇവിടെയും അവസാനിക്കുന്നില്ല ഫുട്‌ബോളിലെ അറബ് ഗാഥ- ബാര്‍സിലോണ, റയല്‍ മാഡ്രിഡ് തുടങ്ങിയ സൂപ്പര്‍ ക്ലബുകളുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍ അറേബ്യന്‍ കമ്പനികളാണ്. കഴിഞ്ഞ വര്‍ഷം വരെ സാക്ഷാല്‍ ലിയോ മെസി ഉള്‍പ്പെടെയുളളവര്‍ ധരിച്ചിരുന്നത് ഖത്തര്‍ എയര്‍വെയ്‌സിന്റെ ജഴ്‌സിയായിരുന്നെങ്കില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡ് എമിറേറ്റ്‌സ് എയര്‍വേയ്‌സിന്റെ ലോഗോയുളള ഷര്‍ട്ടാണ് ഇപ്പോഴും അണിയുന്നത്. കഴിഞ്ഞ ദിവസം മാഡ്രിഡില്‍ നിന്നും റയല്‍ മാഡ്രിഡ് സംഘം ലോകകപ്പില്‍ പങ്കെടുക്കാന്‍ അബുദാബിയിലെത്തിയതവാട്ടെ എമിറേറ്റ്‌സിന്റെ ഏറ്റവും പുതിയ ആഡംബര വിമാനത്തിലും.
അറബ് ലോകത്തിന്റെ ഈ ഫുട്‌ബോള്‍ സ്‌നേഹം ഏറ്റവുമധികം ആസ്വദിക്കുന്നത് ലോകോത്തര താരങ്ങളാണ്. ഡിയാഗോ മറഡോണ കൂറെക്കാലം ദുബൈ ക്ലബായ അല്‍വാസലിന്റെ പരിശീലകനായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഫുജൈറ എഫ്.സിയുടെ അമരത്തുണ്ട്. കോടികളാണ് മറഡോണക്ക് ക്ലബ് പ്രതിഫലമായി നല്‍കുന്നത്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യുട്ട, ഇറ്റലിക്ക് 2006 ല്‍ ലോകകപ്പ് സമ്മാനിച്ച നായകന്‍ ഫാബിയോ കന്നവാരോ, പോര്‍ച്ചുഗല്‍ ദേശീയ സംഘത്തിലെ സൂപ്പര്‍ താരമായ റെക്കാര്‍ഡോ കുറസേമ തുടങ്ങി എത്രയോ സൂപ്പര്‍ താരങ്ങള്‍ വിവിധ അറബ് രാജ്യങ്ങളില്‍ ദീര്‍ഘകാലം കളിച്ചിരിക്കുന്നു. എമിറേറ്റ്‌സ് എയര്‍വേസിന്റെ ദീര്‍ഘകാല അംബാസിഡറായിരുന്നു ഫുട്‌ബോള്‍ രാജാവ് പെലെ. ഫുട്‌ബോളെന്നാല്‍ അറബ് ലോകത്തിന് അത് ഇഷ്ടവിനോദമാണ്. ലോകകപ്പ് വേളയില്‍ അറബ് ലോകം മുഴുവന്‍ കളി കാണാനെത്തും. സഊദി അറേബ്യയും ഇറാനുമെല്ലാം ലോകകപ്പിന് യോഗ്യത നേടുമ്പോള്‍ നാടിന്റെ ആവേശം പതിന്മടങ്ങായി ഉയരും. ഇതാ ഇപ്പോള്‍ വീണ്ടും ഫിഫ ക്ലബ് ലോകകപ്പിലൂടെ കാല്‍പ്പന്ത് ലോകത്തെ വരവേല്‍ക്കുന്നു അബുദാബിയും അറബ് ലോകവും. വന്‍കരാ ചാമ്പ്യന്മാര്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയ കുപ്പായത്തില്‍ കളിക്കുന്ന അല്‍ജസീറ രണ്ട് നിര്‍ണായക വിജയങ്ങള്‍ സ്വന്തമാക്കിയതോടെ അബുദാബിയില്‍ ആവേശ പൊടിപ്പൂരമാണ്. അല്‍ ജസീറ അടുത്ത മല്‍സരത്തില്‍ നേരിടുന്നത് കൊല കൊമ്പന്മാരായ നിലവിലെ ചാമ്പ്യന്മാര്‍ റയല്‍ മാഡ്രിഡിനെയാവുമ്പോള്‍ നാളെ രാത്രി നടക്കുന്ന പോരാട്ടത്തിലേക്ക് അറബ് ലോകം ഒഴുകിയെത്തും. കൃസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, ജെറാത്ത് ബെയില്‍, മാര്‍സിലോ തുടങ്ങി ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം സായിദ് സ്‌റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ അവരെ നേരില്‍ കാണാനും സൈനുദ്ദീന്‍ സിദാന്റെ തന്ത്രങ്ങള്‍ കാണാനുമെല്ലാം അര ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള സായിദ് സ്‌റ്റേഡിയത്തില്‍ ഒരു ഇരിപ്പിടം പോലും ബാക്കിയുണ്ടാവില്ല.
ക്ലബ് ലോകകപ്പ് ഒന്നിലധികം തവണയായി യു.എ.ഇയില്‍ നടക്കുന്നു. ഇവിടെ മാത്രമാണ് ഈ ചാമ്പ്യന്‍ഷിപ്പ് വന്‍ വിജയമായി നടക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള സൂപ്പര്‍ ക്ലബുകള്‍ മാത്രമാണ് ശക്തി വിലാസത്തോടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ശേഷിക്കുന്ന വന്‍കരകളില്‍ നിന്നുെമത്തുന്ന ടീമുകളില്‍ സൂപ്പര്‍ താരങ്ങള്‍ കുറവായതിനാല്‍ ഗ്യാലറിയില്‍ കാണികളും കുറയും. നിലവിലെ ചാമ്പ്യന്മാര്‍ റയലാണ്. അവരുടെ സാന്നിദ്ധ്യമാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പിന്റെ ഹൈലൈറ്റ്. കളിയെ ജീവനുതുല്യം സ്‌നേഹിക്കുകയും കളിക്കാരെ മാറോടണക്കുകയും ചെയ്യുന്ന അറബ്-പ്രവാസി ലോകത്തിന് ക്ലബ് ലോകകപ്പ് ഉല്‍സവം തന്നെ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.