Connect with us

More

അന്നാ കരീനീനയും പിന്നെ ലുബിയങ്ക സ്‌ക്വയറും

Published

on

കമാല്‍ വരദൂര്‍

റഷ്യന്‍ വിപ്ലവചരിത്രം പഠിക്കാത്തവരുണ്ടാവില്ല.. ലിയോ ടോള്‍സ്‌റ്റോയിയെ അറിയാത്തവരുമുണ്ടാവില്ല. ചരിത്രവും സാഹിത്യവും കൈകോര്‍ക്കുന്ന കാഴ്ചയില്‍ സമ്പന്നമാണ് ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ. ചരിത്രത്തെ സ്‌നേഹിക്കാത്തവര്‍ ഇവിടെയില്ല. മോസ്‌ക്കോ നഗരത്തിലുടനീളം ചരിത്ര സ്മാരകങ്ങളാണ്. ചെറിയ നഗരമല്ല മോസ്‌ക്കോ-പടര്‍ന്നു പന്തലിച്ചങ്ങനെ കിടക്കുന്നു. പുരാതന റഷ്യ കലാസാംസ്‌കാരിക മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളനവധിയായിരുന്നു. സോവിയറ്റ് നാടുകളുടെ കാലത്തായിരുന്നു റഷ്യന്‍ സാഹിത്യലോകം സമ്പന്നതയുടെ വേദികളായിരുന്നത്. നോവലുകളും കഥകളും കവിതകളും നാടകങ്ങളുമെല്ലാമായി ആ സുവര്‍ണ കാലത്തിന്റെ പ്രതീകങ്ങള്‍ ഇന്ന് മോസ്‌ക്കോയിലും പരിസരങ്ങളിലുമെല്ലാമുണ്ട്. ലോകകപ്പ്് നടക്കുന്ന കളിമുറ്റങ്ങളിലേക്ക് പോവുമ്പോള്‍ അവിടെ നിങ്ങളെ സ്വാഗതം ചെയ്യുന്നത് പഴയകാല ക്ലാസിക്കുകളാണ്. അറിയില്ലേ ലിയോ ടോള്‍സ്‌റ്റോയി എന്ന എഴുത്തുകാരനെ. അദ്ദേഹത്തിന്റെ വചനങ്ങള്‍ എല്ലായിടത്തും ആലേഖനം ചെയ്തിരിക്കുന്നു. അലക്‌സാണ്ടര്‍ പുഷ്‌കിന്‍, വാസിലി ഷുക്കറോവ്‌സ്‌ക്കി, നിക്കോളായി ഗോഗോയി, മാക്‌സിന്‍ ഗോര്‍ക്കി തുടങ്ങി ലോകത്തിന് പരിചയമുളള റഷ്യന്‍ സാഹിത്യകാരന്മാരുടെ രചനകളും അവരുടെ സംഭാവനകളുമെല്ലാം കാലത്തിനൊപ്പം അതിജയിച്ച് നില്‍ക്കുന്ന സ്മാരകങ്ങളായി ഇവിടെയുണ്ട്.

ലോകത്ത് ഏറ്റവുമധികം വായനാശീലമുള്ളവര്‍ റഷ്യക്കാരാണെന്ന് പറയാറുണ്ട്. നല്ല വായനയിലൂടെ നന്മയുടെ വക്താക്കളാവാമെന്ന പുഷ്‌കിന്റെ വചനം പോലെയാണ് പുതിയ തലമുറയുടെ വഴിയുമെന്നതാണ് സന്തോഷദായകം. ആധുനികതയിലേക്ക് റഷ്യയെ കൊണ്ട് വരുക എന്നതാണ് വ്‌ളാദിമിര്‍ പുടീന്റെ ഭരണലക്ഷ്യങ്ങളില്‍ പ്രധാനം. ലോകകപ്പ് പോലും ആ വഴിയിലെ വിരുന്നാണ്. അപ്പോഴും ഇന്നലെകളിലെ സമ്പന്നതയെ അവര്‍ വിസ്മരിക്കുന്നില്ല. പുതിയ തലമുറ ഐ ഫോണ്‍ സ്‌നേഹികളാണ്. ഇവിടെ കാണുന്നതെല്ലാം ഐ ഫോണ്‍ മയമാണ്. പക്ഷേ ഏറ്റവും പുതിയ സാങ്കേതികതയെ ഉപയോഗപ്പെടുത്തി ഫോണ്‍ വഴി ഇ-വായനക്കൊപ്പം നില്‍ക്കുന്നു യുവത.

ഇന്നലെ മെട്രോയില്‍ ലൂഷിനിക്കി സ്‌റ്റേഡിയത്തില്‍ നിന്ന് മടങ്ങുമ്പോള്‍ സമീപത്ത് ഒരു മധ്യവയസ്‌ക്ക. അവരുടെ കൈവശം ലിയോ ടോള്‍സ്റ്റോയിയുടെ വിഖ്യാത നോവല്‍ അന്നാ കരീനീന. വയനാട് പൂതാടി ശ്രീനാരായണ ഹൈസ്‌ക്കൂളിലെ സോഷ്യല്‍ സ്റ്റഡീസ് അധ്യാപകന്‍ ശിവരാമന്‍ സാറെ പെട്ടെന്ന് ഓര്‍മ വന്നു-അദ്ദേഹമാണ് ആദ്യമായി ഞങ്ങളോട് റഷ്യന്‍ ക്ലാസിക്കുകളെ പറ്റി പറഞ്ഞ് തന്നത്. ലിയോ ടോള്‍സ്റ്റോയിയെയും അന്നാ കരീനനയെയുമെല്ലാം അദ്ദേഹമാണ് പരിചയപ്പെടുത്തിയത്. അന്ന് മുതലുണ്ടായിരുന്ന ടോള്‍സ്‌റ്റോയി സ്‌നേഹം അതേ ടോള്‍സ്‌റ്റോയിയുടെ നാട്ടില്‍ തന്നെ കാണുമ്പോള്‍ അത്ഭുതം തോന്നി. പത്തൊമ്പതാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതാണ് അന്നാ കരീനീന. കൃത്യമായി പറഞ്ഞാല്‍ 1878 ല്‍. റഷ്യന്‍ ജീവിതത്തെക്കുറിച്ച് ലോകത്തിന് പരിചയപ്പെടുത്തി കൊടുത്ത ആദ്യ ഗ്രന്ഥങ്ങളിലൊന്ന്. ഇപ്പോഴും ആ പുസ്തകത്തിന് നല്ല ഡിമാന്‍ഡാണ്. തിരക്കില്‍ പായുന്ന മെട്രോയിലും ആ വനിത പുസ്തകപാരായണത്തില്‍ മുഴുകി തന്നെയാണ്. സമീപത്ത് വന്നിരിക്കുന്നവരെ പോലും ശ്രദ്ധിക്കാതെയുള്ള വായന. ഞങ്ങളെല്ലാം സ്‌റ്റേഷനിലിറങ്ങിയിട്ടും അവരുടെ വായന അവസാനിച്ചിരുന്നില്ല.

ഫിഫ ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ഡാനിയല്‍ അര്‍സാനിയുടെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന ഡെന്‍മാര്‍ക്കിന്റെ തോമസ് ഡെലനിയും ഹെന്റിക് ഡാല്‍സ്ഗാര്‍ഡും

നാടകങ്ങളുടെ ഈറ്റില്ലമാണ് ഇന്നും റഷ്യയും പ്രത്യേകിച്ച് മോസ്‌ക്കോ. നമ്മുടെ നാട്ടില്‍ സിനിമാ തിയേറ്ററുകളാണ് കൂടുതലെങ്കില്‍ ഇവിടെ നാടകങ്ങള്‍ക്കായി വലുതും ചെറുതുമായി നിരവധി തിയേറ്ററുകളുണ്ട്. വര്‍ഷത്തില്‍ 365 ദിവസങ്ങളിലും സ്വദേശികള്‍ ഒരുക്കിയ നാടകങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. ടിക്കറ്റ് വെച്ചാണ് പരിപാടികള്‍. എല്ലാ ദിവസങ്ങളിലും സാമാന്യം നല്ല ജനക്കൂട്ടം നാടകങ്ങള്‍ ആസ്വദിക്കാനെത്തുന്നുണ്ട്. നാടക പഠനത്തിനും ഗവേണഷത്തിനുമായി അക്കാദമികളുണ്ട്. സംഗീത നാടകങ്ങളാണ് റഷ്യയിലെ മറ്റൊരു സവിശേഷത. നല്ല പാട്ടുകളെ അവര്‍ നാടകങ്ങളായി അവതരിപ്പിക്കും. ലൂഷിനിക്കി സ്‌റ്റേഡിയത്തിലേക്ക് വരുമ്പോഴെല്ലാം ഇത്തരക്കാരെ കാണാം. അവര്‍ വഴിയരികില്‍ ചെറിയ സംഗീത ഉപകരണങ്ങളുമായി വരുന്നു. ചിലപ്പോള്‍ ട്രൂപ്പില്‍ രണ്ടോ മൂന്നേ പേരുണ്ടാവാം. സുന്ദരമായി സംഗീതോപകരണം വായിച്ച് നാടകം അവതരിപ്പിക്കും. തെരുവു നാടകങ്ങള്‍ എന്ന സങ്കല്‍പ്പത്തിന്റെ പുതിയ രൂപം. പക്ഷേ ഒരു ബഹളത്തിനും ഇവര്‍ തയ്യാറില്ല. പഴയ ക്ലാസിക്കുകളെ അവതരിപ്പിക്കുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ചില്ലറ നല്‍കാം. അങ്ങനെ നല്‍കാറുണ്ട് എല്ലാവരും. അര മണിക്കൂര്‍ ദീര്‍ഘിക്കും ഈ മ്യുസിക്ക് ഡ്രാമ. അത് കഴിഞ്ഞ് അവര്‍ മറ്റൊരു കേന്ദ്രത്തിലേക്ക് പോവും.

ലൈബ്രറികള്‍ അതിസമ്പന്നമാണ്. നമ്മുടെ നാട്ടിലേത് പോലെ തന്നെ എല്ലാതരം പുസ്തകങ്ങളുടെയും കേന്ദ്രം. ലൈബ്രറിയില്‍ നിങ്ങള്‍ക്ക് അംഗത്വമെടുക്കാം-പുസ്തകങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോവാം. മോസ്‌ക്കോ സ്‌റ്റേറ്റ് ലൈബ്രറിയാണ് വലിയ പുസ്തകശാല. അതിപുരാതന കെട്ടിട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ അംഗീകൃത ലൈബ്രറി തന്നെയാണ് റഷ്യന്‍ ചരിത്രത്തിന്റെ നല്ല സ്മാരകം. സോവിയറ്റ് കാലത്ത്, കമ്മ്യൂണിസ്റ്റ് കാലത്ത്, പെരിസ്‌ട്രോയിക്ക കാലത്ത്, ആധുനിക കാലത്ത്-കാലങ്ങളുടെ സഞ്ചാരത്തില്‍ എങ്ങനെയായിരുന്നു റഷ്യന്‍ ജീവിതമെന്നറിയാന്‍ ഒരു ദിവസം ഇവിടെ ചെലവഴിച്ചാല്‍ മതി. രാവിലെ ഒമ്പത് മണിക്ക് തന്നെ ലൈബ്രറി തുറക്കും. വലിയ പ്രശ്‌നം നിങ്ങള്‍ക്ക് റഷ്യന്‍ ഭാഷ വഴങ്ങുമെങ്കില്‍ മാത്രമാണ് ഇവിടെ ചെലവഴിച്ചിട്ട് കാര്യമുള്ളു എന്നതാണ്. സോവിയറ്റ് ഭരണകാലത്തെക്കുറിച്ച് ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ടല്ലോ-ആ കാലത്തിന്റെ ചരിത്രവും സത്യവുമറിയാന്‍ ലുബിയന്‍ങ്ക സ്‌ക്വയറിലെത്തിയാല്‍ മതി. പുരാതനകാല വാസ്തുശില്‍പ്പകലയുടെ മകുടോദാഹരണമാണ് ലുബിയന്‍ങ്ക സ്‌ക്വയറിലെ വലിയ കെട്ടിടം. ഇവിടെയാണ് കുപ്രസിദ്ധമായ കെ.ജി.ബി ആസ്ഥാനം. റഷ്യന്‍ രഹസ്യ പൊലീസ് പ്രതിഷേധക്കാരെ വേട്ടയാടിയ സ്ഥലം. റവല്യൂഷണറി സ്‌ക്വയര്‍, കാറല്‍ മാര്‍ക്‌സിന്റെ പ്രതിമ, പഴയ സര്‍ ചക്രവര്‍ത്തിമാരും ബൊള്‍ഷെവിക്ക്‌സും തമ്മില്‍ രൂക്ഷ സംഘര്‍ഷം നടന്ന മെട്രോപോള്‍ ഹോട്ടല്‍ തുടങ്ങിയവയെല്ലാം അരികിലാണ്. റെവല്യൂഷനറി സ്‌ക്വയര്‍ എന്ന മെട്രോ സ്‌റ്റേഷന്‍ തന്നെയുണ്ട്. സോവിയറ്റ് കാലത്തെ 76 വെങ്കല പ്രതിമകള്‍ ഇപ്പോഴും ഉണ്ടിവിടെ. സോവിയറ്റ് കാലത്തെ വാസ്തുശില്‍പ്പകലയെയും ചരിത്രത്തെയും അറിയാന്‍ ഏറ്റവും നല്ല മറ്റൊരു സ്ഥലമാണ് രണ്ടാംലോകമഹായുദ്ധ കാലത്തെ സ്മാരകം. 1980 ലെ മോസ്‌ക്കോ ഒളിംപിക്‌സില്‍ പങ്കെടുത്ത മുഴുവന്‍ താരങ്ങളും താമസിച്ച കോസ്‌മോസ് ഹോട്ടല്‍ അരികിലുണ്ട്. ഇത്തരത്തില്‍ കാലത്തിന്റെ അടയാളങ്ങളുടെ മഹാസമ്മേളന വേദിയാണ് മോസ്‌ക്കോ. ഇവയെല്ലാം പരിപാലിക്കുന്നു ഭരണകൂടമെന്നതാണ് സവിശേഷത. ഇന്നലെകളെ ആരും മറക്കുന്നില്ല. ഉന്നതിയിലേക്കുള്ള യാത്രയില്‍ ഒരു തിരിഞ്ഞ് നോട്ടം നിര്‍ബന്ധമാണെന്നതാണ് റഷ്യ നല്‍കുന്ന വലിയ വിപ്ലവ മുദ്രാവാക്യം.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.