Video Stories
അടി, തിരിച്ചടി

കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം സംഭവ ബഹുലം. ദക്ഷിണാഫ്രിക്കയെ 286 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയിലാണ്. ചേതേശ്വര്‍ പുജാരയും (5) റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മയുമാണ് ക്രീസില്‍.
പേസ് ബൗളര്‍മാര്‍ക്കു വേണ്ടി ഒരുക്കിയ ന്യൂലാന്റ്‌സിലെ പിച്ചില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് പേസ് ബൗളര്‍മാരുമായി പ്ലെയിങ് ഇലവനെ ഒരുക്കിയ ആതിഥേയരുടെ മുന്‍നിര തകര്‍ത്ത് ഭുവനേശ്വര്‍ കുമാര്‍ വന്‍ ഭീഷണി ഉയര്‍ത്തി. മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഡീന്‍ എല്‍ഗറെ (0) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച ഭുവി തന്റെ അടുത്ത രണ്ട് ഓവറുകളിലായി എയ്ഡന്‍ മാര്‍ക്രം (5), ഹാഷിം അംല (3) എന്നിവരെ കൂടി പുറത്താക്കിയാണ് ഇന്ത്യക്ക് സ്വപ്‌ന തുല്യമായ തുടക്കം നല്‍കിയത്.
എന്നാല്‍ പരിചയ സമ്പന്നരായ എ.ബി ഡിവില്ലിയേഴ്‌സും (65), ഫാഫ് ഡുപ്ലസ്സിയും (62) തുടക്കത്തിലെ ഉലച്ചിലില്‍ നിന്ന് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. സ്‌കോര്‍ 126-ലെത്തിയ ശേഷമാണ് അടുത്ത വിക്കറ്റ് ഡിവില്ലിയേഴ്‌സിന്റെ രൂപത്തില്‍ വീഴുന്നത്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജസ്പ്രിത് ബുംറയാണ് വഴിത്തിരിവുണ്ടാക്കിയത്. പിന്നെ ഡുപ്ലസ്സിയെ മടക്കി ഹര്‍ദിക് പാണ്ഡ്യ ഇന്ത്യക്ക് പ്രതീക്ഷ പകര്‍ന്നെങ്കിലും ക്വിന്റണ്‍ ഡികോക്ക് (43), വെര്‍നന്‍ ഫിലാന്റര്‍ (23), കേശവ് മഹാരാജ് (35), കഗിസോ റബാഡ (26), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (16 നോട്ടൗട്ട്) എന്നിവരുടെ അവസരോചിത ബാറ്റിങ് വാലറ്റത്ത് ആതിഥേയര്‍ക്ക് കരുത്തായി.
ഭുവനേശ്വര്‍ കുമാര്‍ ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞപ്പോള്‍ മുഹമ്മദ് ഷമിക്ക് താളം കണ്ടെത്താന്‍ കഴിയാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. അവസാന രണ്ട് വിക്കറ്റുകള്‍ രവിചന്ദ്രന്‍ അശ്വിന്‍ നേടി. ഭുവി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി, ഹര്‍ദിക് പാണ്ഡ്യ, ബുംറ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
മറുപടി ബാറ്റിങില്‍ അഞ്ചാം ഓവറില്‍ ഇന്ത്യയുടെ വിക്കറ്റ് വീഴ്ചക്ക് തുടക്കമായി. തുടക്കം മുതല്‍ ആത്മവിശ്വാസമില്ലാതെ കാണപ്പെട്ട മുരളി വിജയ് (1) ഫിലാന്ററുടെ പന്തില്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. നെഞ്ചുയരത്തില്‍ വന്ന പന്തില്‍ വിജയ് ബാറ്റ് വെച്ചപ്പോള്‍ ഗള്ളിയില്‍ എല്‍ഗര്‍ പന്ത് കൈക്കലാക്കി. തൊട്ടടുത്ത ഓവറില്‍ ധവാനും (16) മടങ്ങി. ഡെയ്ല്‍ സ്‌റ്റെയ്‌നിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമം ബൗളറുടെ കൈയില്‍ തന്നെ അവസാനിച്ചു. ആദ്യ ബൗളിങ് ചെയ്ഞ്ചായി വന്ന മോണി മാര്‍ക്കലിന് ആദ്യ പന്തില്‍ തന്നെ വിരാട് കോലി (1) വിക്കറ്റ് സമ്മാനിച്ചതോടെ ഇന്ത്യ പ്രതിസന്ധിയിലായി. ലീവ് ചെയ്യാമായിരുന്ന ഷോര്‍ട്ട് പന്ത് പ്രഹരിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ നായകന്‍ വിക്കറ്റ് കീപ്പര്‍ക്ക് പിടി നല്‍കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയുടെ പേസ് അറ്റാക്കിനെ അതിജീവിക്കുക എന്നതാവും ഇന്ത്യക്ക് ഇന്ന് പ്രധാന വെല്ലുവിൡ ഇന്നലെ ഡിവില്ലിയേഴ്‌സ് കളിച്ചതു പോലൊരു ഇന്നിങ്‌സ് മധ്യനിരയില്‍ ആരെങ്കിലും കളിച്ചാല്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് മത്സരത്തില്‍ എന്തെങ്കിലും പ്രതീക്ഷ വെക്കാന്‍ കഴിയുകയുള്ളൂ.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ