Connect with us

Video Stories

താങ്ക്യൂ എം.എസ് ധോണി

Published

on

കമാല്‍ വരദൂര്‍

വാംഖഡെയിലെ ആ രാത്രി ഇന്നും മുന്നിലുണ്ട്…..2011 ഏപ്രില്‍ രണ്ട്… തിങ്ങിനിറഞ്ഞ വാംഖഡെയിലെ മീഡിയാ റൂമില്‍ നിന്ന് ടെന്‍ഷനടിച്ച ആ അവസാന ഓവറുകളില്‍ ഞങ്ങളെല്ലാം വര്‍ധിത ഹൃദയമിഡിപ്പോടെ നിന്നപ്പോള്‍ പിറന്ന ആ ഹെലികോപ്ടര്‍ ഷോട്ട്…. വിജയിക്കാന്‍ 11 പന്തില്‍ നാല് റണ്‍സ് വേട്ട ഘട്ടത്തിലാണ് നുവാന്‍ കുലശേഖരയെന്ന ലങ്കക്കാരനെ ധോണി ഗ്യാലറിയിലെത്തിച്ചത്…

നോക്കുക- ലോക ക്രിക്കറ്റിന്റെ ചരിത്രമെടുക്കുക. ലോകകപ്പ് പോലെ ഒരു ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ വേദിയില്‍, സിക്‌സറിലുടെ സ്വന്തം ടീമിനെ ആരെങ്കിലും വിജയത്തിലേക്ക് നയിച്ചിട്ടുണ്ടോ-ഇല്ല. 2007 ലെ ടി-20 ലോകകപ്പ് നോക്കിയാലും ധോണിയിലെ വിത്യസ്തനായ നായകനെ കാണാം. അന്ന് അദ്ദേഹം നായകപ്പട്ടത്തില്‍ കന്നിക്കാരനാണ്. ഒരു പ്രതീക്ഷയുമില്ലാതെയാണ് ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യന്‍ ടീം എത്തിയത്. പക്ഷേ ക്യാപ്റ്റന് പിന്‍ബലമായി യുവരാജ് സിംഗിനെ പോലുള്ള പുലികള്‍ അണിനിരന്നപ്പോള്‍ സ്വപ്‌നതുല്യമായ കിരീടം….ധോണിയുടെ മല്‍സരങ്ങള്‍ പല തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

പലവട്ടം അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്-എല്ലാത്തിലും അദ്ദേഹം പുലര്‍ത്തുന്ന മാന്യതയും സമചിത്തതയും-അത് നായകഗുണങ്ങളിലെ വലിയ പാഠമായിരുന്നു. ഐ.പി.എല്‍ കോഴ വിവാദങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേരുകള്‍ പലവുരു പറഞ്ഞിരുന്നു. സ്വന്തക്കാരായ ചിലരെ ടീമില്‍ നിലനിര്‍ത്താന്‍ അദ്ദേഹം നടത്തിയ നീക്കങ്ങളെ വിമര്‍ശിക്കപ്പെട്ടിരുന്നു. സേവാഗും ഇര്‍ഫാന്‍ പത്താനും ഗാംഭീറുമെല്ലാം ചിലപ്പോഴെങ്കിലും എം.എസിന്റെ ഇടപെടലില്‍ സ്ഥാനം നഷ്ടപ്പെട്ടവരായിരുന്നു. അപ്പോഴെല്ലാം നായകനായ ധോണി പറഞ്ഞിരുന്ന കാര്യം ടീമിന്റെ വിജയമാണ്. പ്രശ്‌നങ്ങള്‍ പലതുണ്ടായിട്ടും ആ പ്രശ്‌നങ്ങളുടെ പേരില്‍ ടീം തോറ്റിട്ടില്ല.

 

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്ന ടീമിന്റെ ആദ്യാവസാനം ധോണിയായിരുന്നു. വിവാദത്തില്‍ ടീം പുറത്തായപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി പോലും ആരോപണ വിധേയമായപ്പോള്‍-ക്രിക്കറ്റിന് നിരക്കാത്തതൊന്നും അദ്ദേഹം പറഞ്ഞില്ല. ധോണിയിലെ നായകന്‍ ആര്‍ക്ക് മുന്നിലും തല കുനിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മുന്‍ഗാമികളില്‍, സൗരവ് ഗാംഗുലി ഒഴികെ മിക്കവരും ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും ഇംഗ്ലണ്ടിനുമെല്ലാം വഴങ്ങുന്നവരെ പോലെ കളിച്ചപ്പോള്‍ റിക്കി പോണ്ടിംഗിലെ നായകന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു-ധോണിയിലെ ക്യാപ്റ്റന്‍ ആത്മവിശ്വാസത്തിന്റെ തല ഉയര്‍ന്ന രൂപമാണെന്ന്.

സൗരവ് ഗാംഗുലി അതായിരുന്നു. നല്ല സമയത്താണ് അദ്ദേഹം വ്യക്തമായ തീരുമാനമെടുത്തത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ 2014 അവസാനം ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാനുളള തീരുമാനം നാടകീയമായിരുന്നെങ്കിലും ആ തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്നോക്കം പോയില്ല. ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സി വേണമെങ്കില്‍ 2019 ലെ ലോകകപ്പ് വരെ അദ്ദേഹത്തിന് നിലനിര്‍ത്താമായിരുന്നു. കാരണം സെലക്ഷന്‍ കമ്മിറ്റിയിലോ, ക്രിക്കറ്റ് ബോര്‍ഡിലോ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ കുറവായിരുന്നു. പക്ഷേ വിരാത് കോലിയിലെ നായകന്‍ തിളങ്ങി നില്‍ക്കുമ്പോള്‍ പടിയിറങ്ങാനുളള അനുയോജ്യമായ സമയം അദ്ദേഹം കണ്ടെത്തി.

 
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും നമ്മളെല്ലാം കോലിയെ വിളിക്കാന്‍ ആവശ്യപ്പെടുമെന്ന വ്യക്തമായ ചിത്രവും ധോണിക്ക് മുന്നിലുണ്ടായിട്ടുണ്ടാവാം. കപില്‍ദേവ് ഉള്‍പ്പെടെ പല വമ്പന്മാരോടും കളി മതിയാക്കാന്‍ പറഞ്ഞിട്ടുണ്ട് ക്രിക്കറ്റ് ബോര്‍ഡ്. അത്തരത്തിലൊരു സാഹചര്യം തനിക്ക് മുന്നിലേക്ക് വരരുതെന്നും അദ്ദേഹത്തിലെ ക്രിക്കറ്റര്‍ ആഗ്രഹിക്കുന്നുണ്ട്. പുതിയ നായകന് കീഴില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കളിക്കാന്‍ അദ്ദേഹത്തിന് കഴിയും. സീനിയര്‍-ജൂനിയര്‍ തര്‍ക്കങ്ങളുടെ വലിയ പാരമ്പര്യമുള്ള നമ്മുടെ ക്രിക്കറ്റില്‍ ധോണിയും കോലിയും ഏറ്റുമുട്ടാന്‍ സാധ്യതകളും കുറവാണ്.

കോലിയിലെ യുവതാരത്തെ രണ്ടും കൈയ്യുമടിച്ച് പ്രോല്‍സാഹിപ്പിച്ചിരുന്നു ധോണിയിലെ നായകന്‍. കൃത്യമായ സമയത്തുള്ള ഈ മടക്കം എം.എസ്, താങ്കളെ വീണ്ടും ഉന്നതങ്ങളിലെത്തിക്കുന്നു. പണം കായ്ക്കുന്ന മരമാണ് ക്രിക്കറ്റ്….. സര്‍വാധികാരിയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ നായകന്‍-എല്ലാം ത്യജിക്കാന്‍ താങ്കള്‍ തീരുമാനിച്ചതിലുണ്ട് താങ്കളുടെ മഹത്വം. ക്രിക്കറ്റിനെ ജനപ്രിയമാക്കിയതില്‍, ഏകദിനങ്ങളും ടി-20യും ആവേശമാക്കിയതില്‍, ഹെലികോപ്ടര്‍ പോലെ സുന്ദരമായ ഷോട്ടുകള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചതിന് ഒരായിരം നന്ദി… താങ്കളുടെ പേരില്‍ പുറത്തിറങ്ങിയ സിനിമ പറയുന്നുണ്ട്-റാഞ്ചിയിലെ ആ ജീവിതവും ആ ഉയര്‍ച്ചയും. എം.എസ് ധോണി -ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന നീരജ് പാണ്ഡെയുടെ സിനിമ പോലെ-ഇന്ത്യന്‍ യുവതക്ക് താങ്കള്‍ മാതൃകയാണ്-ആവര്‍ത്തിക്കുന്നു നന്ദിയുടെ ആയിരം സിക്‌സറുകള്‍.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.